Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ വിജയത്തിന് തടയിട്ട് കിവികളുടെ പ്രതിരോധപ്പൂട്ട്, കാൺപൂർ ടെസ്റ്റിൽ ആവേശകരമായ സമനില

Webdunia
തിങ്കള്‍, 29 നവം‌ബര്‍ 2021 (17:17 IST)
കിവീസ് വാലറ്റം പ്രതിരോധക്കോട്ട കെട്ടിയതോടെ കാൺപൂർ ടെസ്റ്റ് സമനിലയിൽ. ഒരു വിക്കറ്റ് വീഴ്‌ത്തിയാൽ വിജയം എന്ന നിലയിലായിരുന്ന ഇന്ത്യയ്ക്ക് അവസാന വിക്കറ്റിൽ ഒത്തുചേർന്ന അജാസ് പട്ടേല്‍-രവീന്ദ്ര രചിന്‍ കൂട്ടുകെട്ട് പൊളിക്കാൻ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്.
 
ഒമ്പതാമനായി ഇറങ്ങിയ ടിം സൗത്തി പുറത്തായതോടെ ഇന്ത്യൻ നിര വിജയമുറപ്പിച്ചെങ്കിലും ഒരു ഭാഗത്ത് കോട്ട കെട്ടിയ ഇന്ത്യന്‍ വംശജരായ അജാസും രചിനും ഇന്ത്യയുടെ പേരുകേട്ട സ്പിൻ ത്രയത്തെ നേരിട്ടു. 23 പന്ത് നേരിട്ട് രണ്ട് റണ്‍സോടെ അജാസും 91 പന്തില്‍ 18 റണ്‍സോടെ രചിനും പുറത്താകാതെ നിന്നതോടെയാണ് ന്യൂസിലൻഡ് വിജയത്തിന് തുല്യമായ സമനില ഇന്ത്യക്കെതിരെ നേടിയത്.
 
അവസാന ദിവസത്തെ മത്സരം വെളിച്ചക്കുറവ് മൂലം നേരത്തെ അവസാനിക്കുമ്പോള്‍ കിവീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എന്ന നിലയിലായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കിവീസിന് മികച്ച തുടക്കമാണ് ടോം ലാഥവും നൈറ്റ് വാച്ച്മാന്‍ വില്‍ സോമർവില്ലെയും ചേർന്ന് നൽകിയത്. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തില്‍ തന്നെ സോമര്‍വില്ലെ പുറത്തായി. തുടർന്ന് വില്യംസണെ കൂട്ടുപിടിച്ച് ലാഥം ടീം സ്‌കോര്‍ 100 കടത്തി. 52 റൺസ് നേടിയ ലാഥം പുറത്തായതോടെ കിവീസ് പ്രതിരോധത്തിലായി.
 
പിന്നാലെയെത്തിയ റോസ് ടെയ്‌ലറും ഹെന്ര്രി നിക്കോളിസും പുറത്തായതോടെ ഇന്ത്യ മത്സരത്തിൽ പിടി മുറുക്കി. കെയ്‌ൻ വില്യംസണിന് പിന്നാലെ ടോം ബ്ലന്‍ഡലും കെയ്ല്‍ ജമെയ്സണും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ വീണതോടെ ന്യൂസീലന്‍ഡ് തോൽവി മണത്തു.

എന്നാൽ ക്രീസിൽ ഒരറ്റത്ത് ഉറച്ച് നിന്ന അരങ്ങേറ്റക്കാരനായ രചിൻ രവീന്ദ്രൻ മത്സരത്തിന്റെ കടിഞ്ഞാൺ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് പിന്നീട് കാണാനായത്. 30 പന്ത് നേരിട്ട് അഞ്ചു റണ്‍സെടുത്ത ജമിസണും എട്ട് പന്തിൽ 4 റൺസുമായി ടിം സൗത്തിയും പുറത്തായെങ്കിലും പാറ പോലെ ഉറച്ച് നിന്ന് അജാസ് പട്ടേൽ രചിൻ രവീന്ദ്രൻ സഖ്യം ഇന്ത്യയിൽ നിന്നും വിജയത്തെ അകറ്റി നിർത്തുകയായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Yashasvi Jaiswal's Bat Breaks: 'ഒന്ന് മുട്ടിയതാ ബാറ്റിന്റെ പിടി ഇളകി'; വോക്‌സിന്റെ പന്തില്‍ ജയ്‌സ്വാള്‍ (വീഡിയോ)

India vs England, 4th Test, Day 1: അന്‍ഷുല്‍ കംബോജിനു അരങ്ങേറ്റം, കരുണിനു പകരം സായ് സുദര്‍ശന്‍

സുന്ദറിന്റെ ബാറ്റിംഗില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ അവനെ മൂന്നാം നമ്പറില്‍ ഇറക്കു, നിര്‍ദേശവുമായി അശ്വിന്‍

ക്യാപ്റ്റന്റെ ഇന്നിങ്ങ്‌സുമായി ഹര്‍മന്‍പ്രീത്, 6 വിക്കറ്റുമായി ക്രാന്തി ഗൗഡ്, ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍

എന്തിനാടാ ജയിച്ചിട്ട് ... നമ്മൾ പാകിസ്ഥാനാണ്, ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിലും പാകിസ്ഥാന് തോൽവി

അടുത്ത ലേഖനം
Show comments