Webdunia - Bharat's app for daily news and videos

Install App

പക വീട്ടാനുള്ളതാണ് ! അന്ന് ശ്രീലങ്ക ഇന്ത്യയെ 54 റണ്‍സിന് ഓള്‍ഔട്ടാക്കി; ഇന്ന് സിറാജിന്റെ കരുത്തില്‍ പ്രതികാരം

ചാമിന്ദ വാസിന്റെ കരുത്തിലാണ് അന്ന് ശ്രീലങ്ക ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചതെങ്കില്‍ ഇന്ന് മുഹമ്മദ് സിറാജിലൂടെ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (11:05 IST)
ശ്രീലങ്കയെ വെറും 50 റണ്‍സിന് ഓള്‍ഔട്ടാക്കി ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പത്ത് വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കിയപ്പോള്‍ അതൊരു പ്രതികാരത്തിന്റെ കഥ കൂടിയായി. 23 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്ക ഇന്ത്യയെ 54 റണ്‍സിന് ഓള്‍ഔട്ടാക്കി നാണം കെടുത്തിയിരുന്നു. കൊക്ക-കോള ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ശ്രീലങ്ക ഇന്ത്യയെ ഈ ചെറിയ സ്‌കോറിന് ഓള്‍ഔട്ടാക്കിയത്. 
 
ചാമിന്ദ വാസിന്റെ കരുത്തിലാണ് അന്ന് ശ്രീലങ്ക ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചതെങ്കില്‍ ഇന്ന് മുഹമ്മദ് സിറാജിലൂടെ ഇന്ത്യ മറുപടി നല്‍കിയിരിക്കുന്നത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കിയതില്‍ നിര്‍ണായക പങ്ക് വഹിച്ചത് മുഹമ്മദ് സിറാജാണ്. ഓരോവറിലെ നാല് വിക്കറ്റ് അടക്കം ആകെ ആറ് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. 
 
രണ്ടായിരത്തിലെ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സനത് ജയസൂര്യയുടെ ബാറ്റിങ് മികവില്‍ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സാണ് നേടിയത്. ജയസൂര്യ 161 പന്തില്‍ 189 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നിലംപരിശാകുന്ന കാഴ്ചയാണ് കണ്ടത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, യുവരാജ് സിങ്, വിനോദ് കാംബ്ലി, സഹീര്‍ ഖാന്‍ എന്നിവരെ ചാമിന്ദ വാസ് പുറത്താക്കി. 9.3 ഓവറില്‍ വെറും 14 രണ്‍സ് വഴങ്ങിയാണ് വാസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുത്തയ്യ മുരളീധരന്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. 26.3 ഓവറിലാണ് ഇന്ത്യ ഓള്‍ഔട്ടായത്. 245 റണ്‍സിന്റെ നാണംകെട്ട തോല്‍വി വഴങ്ങി. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ സിറാജിന്റെ ആറ് വിക്കറ്റ് പ്രകടനത്തിലൂടെ ശ്രീലങ്കയെ 50 റണ്‍സിന് പുറത്താക്കി ഇന്ത്യ നല്‍കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും പരിക്ക്, ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷമി കളിക്കില്ല!

രോഹിത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു, ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനായില്ല, തോല്‍വിയില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകന്‍

ബാബർ അസം: ട്രോഫി-0, രാജിക്കത്ത് രണ്ടെണ്ണം, ട്രോളിൽ മുങ്ങി പാക് സൂപ്പർ താരം

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

അടുത്ത ലേഖനം
Show comments