Webdunia - Bharat's app for daily news and videos

Install App

അഡ്‌ലെയ്‌ഡില്‍ കളി ഇന്ത്യന്‍ വരുതിയില്‍; കോഹ്‌ലിയുടെ തന്ത്രം നടപ്പാകണമെങ്കില്‍ രോഹിത്തും പന്തും വിചാരിക്കണം

അഡ്‌ലെയ്‌ഡില്‍ കളി ഇന്ത്യന്‍ വരുതിയില്‍; കോഹ്‌ലിയുടെ തന്ത്രം നടപ്പാകണമെങ്കില്‍ രോഹിത്തും പന്തും വിചാരിക്കണം

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (16:01 IST)
ദക്ഷിണാഫ്രിക്കയിലും പിന്നീട് ഇംഗ്ലണ്ടിലും കളഞ്ഞുകുളിച്ച ജയം അഡ്‌ലെയ്‌ഡില്‍ പിടിച്ചെടുക്കാനുള്ള സുവര്‍ണാവസരമാണ് വിരാട് കോഹ്‌ലിക്ക് ലഭിച്ചിരിക്കുന്നത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 151 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

166 റൺസിന്റെ ലീഡാണ് ഇതുവരെയുള്ളതെങ്കിലും കളിയുടെ ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യയാണുള്ളത്. 40 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്ണുമായി അജിങ്ക്യാ രഹാനെയുമാണ് ക്രീസിലുള്ളപ്പോള്‍ 350 റണ്‍സിനു മുകളിലുള്ള സ്‌കോറാണ് കോഹ്‌ലി സ്വപ്‌നം കാണുന്നത്.

കോഹ്‌ലി പുറത്തായത് തിരിച്ചടിയായെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു താരം റണ്‍സ് കണ്ടെത്തിയാല്‍ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചുയരും.

നാലം ദിനം ആദ്യ സെഷനില്‍  പ്രതിരോധം തീര്‍ക്കുകയെന്നതാകും പൂജാരയുടെയും രഹാനെയുടെയും പ്രധാന  ജോലി. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായാല്‍ സ്‌കോര്‍ 300ന് അപ്പുറം കടക്കില്ല. ലഞ്ചിന് മുമ്പ് ഭേദപ്പെട്ട സ്‌കോ ര്‍ കണ്ടെത്തുകയും വേണം. ഈ ഘട്ടത്തില്‍ രോഹിത് ശര്‍മ്മയ്‌ക്കും റിഷഭ് പന്തിനുമായിരിക്കും ഉത്തരവാദിത്വം വര്‍ദ്ധിക്കുക.

പൂജാരെ സ്‌കോറിന് അടിത്തറയിട്ടാല്‍ റണ്‍ നിരക്ക് വേഗത്തിലാക്കേണ്ട ജോലി രോഹിത്തും പന്തും ഏറ്റെടുക്കണം. ലഞ്ചിനു മുമ്പായി ലീഡ് 400 കടന്നാല്‍ കളിയില്‍ ഇന്ത്യ സ്വാധീനമുറപ്പിക്കും. ലഞ്ചിനു ശേഷം അധികനേരം ബാറ്റ് ചെയ്യാന്‍ കോഹ്‌ലി താല്‍പ്പര്യം കാണിക്കില്ല. കൈയില്‍ ഒന്നര ദിവസമുള്ളതിനാല്‍ ഓസ്‌ട്രേലിയയെ ബാറ്റിംഗിന് അയക്കുകയായിരിക്കും ലക്ഷ്യം.

പിച്ച് ബാറ്റിംഗിന് അനുകൂലമാകുന്നത് കോഹ്‌ലിയില്‍ പ്രതീക്ഷയും സമ്മര്‍ദ്ദവുമുണ്ടാക്കുന്നുണ്ട്. നാലാം ദിനം മുന്നോ നാലോ ഓസ്‌ട്രേലിയന്‍ വിക്കറ്റുകള്‍ വീഴ്‌ത്താന്‍ കഴിഞ്ഞാല്‍ അവസാന ദിവസം കാര്യങ്ങള്‍ എളുപ്പമാകും. ആദ്യ ഇന്നിംഗ്‌സില്‍ മികച്ച ബോളിംഗ് പുറത്തെടുത്ത അശ്വനിലും ബുമ്രയിലുമാണ് കൂടുതല്‍ പ്രതീക്ഷ.

24 ഓവറിൽ 47 റൺസ് വഴങ്ങി ബുമ്ര മൂന്നു വിക്കറ്റെടുത്തപ്പോള്‍ 34 ഓവറിൽ 57 റൺസ് വഴങ്ങി അത്രയും വിക്കറ്റുകള്‍ അശ്വിനും സ്വന്തമാക്കി. നഥാൻ ലിയോണിന് ആനുകൂല്യം ലഭിക്കുന്ന പിച്ചില്‍ നിന്നും അശ്വിന് കൂടുതല്‍ നേട്ടമുണ്ടാക്കാം.

ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് ഷാമിയും കൂടി ആഞ്ഞടിച്ചാല്‍ അഡ്‌ലെയ്‌ഡില്‍ ഇന്ത്യ ചിരിക്കുമെന്നതില്‍ സംശയമില്ല. അതേസമയം, മൂന്നാം ദിവസം രസം കൊല്ലിയായി മഴ എത്തിയത് കോഹ്‌ലിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

Australia vs South Africa, WTC Final 2025: 'ഇത് താന്‍ടാ വാലറ്റം'; ദക്ഷിണാഫ്രിക്കയുടെ ക്ഷമ നശിപ്പിച്ച് സ്റ്റാര്‍ക്ക്, ജയിക്കാന്‍ 282 റണ്‍സ്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

അടുത്ത ലേഖനം
Show comments