Webdunia - Bharat's app for daily news and videos

Install App

India vs Afghanistan 3rd T20: ദൃശ്യത്തെ വെല്ലുന്ന ട്വിസ്റ്റുകള്‍, രണ്ട് സൂപ്പര്‍ ഓവര്‍ പോരാട്ടങ്ങള്‍; ചിന്നസ്വാമിയില്‍ സംഭവിച്ചത്

ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 16 റണ്‍സാണ് നേടിയത്

രേണുക വേണു
വ്യാഴം, 18 ജനുവരി 2024 (09:04 IST)
India

India vs Afghanistan 3rd T20: ത്രില്ലര്‍ സിനിമകളെ കടത്തിവെട്ടി ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം. വിജയികളെ കണ്ടെത്താന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ കളിക്കേണ്ടിവന്നു. ഒടുവില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്‍സിന് ഇന്ത്യ ജയിച്ചു. ഇതോടെ ട്വന്റി 20 പരമ്പര 3-0 ത്തിനു ഇന്ത്യ തൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥാനും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് തന്നെ നേടി. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. 
 
ആദ്യത്തെ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 16 റണ്‍സാണ് നേടിയത്. മുകേഷ് കുമാറാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ ഗുല്‍ബാദിനെ റണ്‍ഔട്ടിലൂടെ ഇന്ത്യ പുറത്താക്കി. എന്നാല്‍ ശേഷിക്കുന്ന അഞ്ച് ബോളില്‍ ഗുര്‍ബാസ് ഒരു ഫോറും നബി ഒരു സിക്‌സും അടിച്ച് അഫ്ഗാനെ 16 റണ്‍സിലേക്ക് എത്തിച്ചു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കായി ഇറങ്ങിയത് നായകന്‍ രോഹിത് ശര്‍മയും ഇടംകൈയന്‍ ബാറ്റര്‍ യഷസ്വി ജയ്‌സ്വാളും. അസ്മത്തുള്ള എറിഞ്ഞ ഓവറില്‍ മൂന്നും നാലും പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തി രോഹിത് ഇന്ത്യയെ അനായാസം ജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ചാം ബോളിലും ആറാം ബോളിലും ഇന്ത്യക്ക് സിംഗിള്‍ മാത്രമേ ലഭിച്ചുള്ളൂ. അതോടെ ആദ്യ സൂപ്പര്‍ ഓവര്‍ സമനിലയില്‍ ! 
 
രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യയാണ് ആദ്യം ബാറ്റ് ചെയ്തത്. ഒരോവറില്‍ ഇന്ത്യ 11 റണ്‍സ് നേടി. ആദ്യ ബോളില്‍ സിക്‌സും രണ്ടാം ബോളില്‍ ഫോറും അടിച്ചത് രോഹിത് തന്നെ. പിന്നീടുള്ള ബോളുകളില്‍ കാര്യമായ റണ്‍സ് പിറന്നില്ല. മാത്രമല്ല റിങ്കു സിങ്ങും രോഹിത്തും പുറത്താകുകയും ചെയ്തു. ഇതോടെ 12 റണ്‍സ് വിജയലക്ഷ്യവുമായി അഫ്ഗാന്‍ ബാറ്റിങ്ങിനു ഇറങ്ങി. രവി ബിഷ്‌ണോയ് എറിഞ്ഞ ആദ്യ പന്തില്‍ മുഹമ്മദ് നബിയും മൂന്നാം പന്തില്‍ ഗുര്‍ബാസും പുറത്ത്. രണ്ടാം പന്തില്‍ ഒരു സിംഗിള്‍ നേടിയത് മാത്രമായി അഫ്ഗാന്റെ അക്കൗണ്ടില്‍. രണ്ട് വിക്കറ്റ് പോയതോടെ ഇന്ത്യ 10 റണ്‍സിനു ജയം ഉറപ്പിക്കുകയും ചെയ്തു. രോഹിത് ശര്‍മയാണ് കളിയിലെ താരം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

ഞങ്ങളുടെ പിന്തുണയുണ്ട്, അഭിനന്ദനങ്ങൾ, ആർസിബിയുടെ പുതിയ നായകന് കോലിയുടെ ആദ്യസന്ദേശം

ഞാനത്രയ്ക്കായിട്ടില്ല, എന്നെ കിംഗ് എന്ന് വിളിക്കരുത്: പാക് മാധ്യമങ്ങളോട് ബാബർ അസം

ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ രാഹുലാണ്, ഒരാളെയല്ലെ കളിപ്പിക്കാനാകു: ഗൗതം ഗംഭീർ

നീ ഇപ്പോ എന്താ കാണിച്ചേ, ബ്രീറ്റ്സ്കിയുടെ ബാറ്റ് വീശൽ ഇഷ്ടമായില്ല, വഴിമുടക്കി ഷഹീൻ അഫ്രീദി, വാക്പോര്

അടുത്ത ലേഖനം
Show comments