Webdunia - Bharat's app for daily news and videos

Install App

Adelaide Test: ഇന്ത്യ ഇപ്പോഴും 29 റണ്‍സ് അകലെ, ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പന്തും നിതീഷും പൊരുതുന്നു

റിഷഭ് പന്ത് (25 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 15) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍

രേണുക വേണു
ശനി, 7 ഡിസം‌ബര്‍ 2024 (17:30 IST)
India vs Australia

Adelaide Test: അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 24 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയില്‍. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് ലീഡായ 157 റണ്‍സില്‍ നിന്ന് 29 റണ്‍സ് അകലെയാണ് ഇന്ത്യ ഇപ്പോള്‍. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനാകും മൂന്നാം ദിനമായ നാളെ ഇന്ത്യ പൊരുതുക. 
 
റിഷഭ് പന്ത് (25 പന്തില്‍ 28), നിതീഷ് കുമാര്‍ റെഡ്ഡി (14 പന്തില്‍ 15) എന്നിവരാണ് ഇന്ത്യക്കായി ക്രീസില്‍. യശസ്വി ജയ്‌സ്വാള്‍ (31 പന്തില്‍ 24), കെ.എല്‍.രാഹുല്‍ (10 പന്തില്‍ ഏഴ്), ശുഭ്മാന്‍ ഗില്‍ (30 പന്തില്‍ 28), വിരാട് കോലി (21 പന്തില്‍ 11), രോഹിത് ശര്‍മ (15 പന്തില്‍ ആറ്) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. പാറ്റ് കമ്മിന്‍സിനും സ്‌കോട്ട് ബോളണ്ടിനും രണ്ട് വീതം വിക്കറ്റുകള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റ് വീഴ്ത്തി. 
 
ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 180 മറുപടിയായി ആതിഥേയര്‍ ഒന്നാം ഇന്നിങ്സില്‍ 337 റണ്‍സ് നേടി. 141 പന്തില്‍ 17 ഫോറും നാല് സിക്സും സഹിതം 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മാര്‍നസ് ലബുഷെയ്ന്‍ 126 പന്തില്‍ 64 റണ്‍സെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 23 ഓവറില്‍ 61 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജിനും നാല് വിക്കറ്റ്. നിതീഷ് റെഡ്ഡിക്കും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്കെതിരെ കളിക്കുന്നത് പോലെയല്ല, ഇംഗ്ലണ്ടിനെ 5-0ത്തിന് ചുരുട്ടിക്കെട്ടും, ആഷസ് പ്രവചനവുമായി മഗ്രാത്ത്

Sanju Samson:സഞ്ജു പറഞ്ഞിട്ടാകാം ബട്ട്‌ലറെ പുറത്താക്കിയത്, വൈഭവ് വന്നതോടെ പണി പാളി, ആരോപണവുമായി മുൻ ഇന്ത്യൻ താരം

ലോക ഒന്നാം നമ്പറാണ്, എന്നാൽ ആ പേരിനൊത്ത പ്രകടനം നടത്താൻ ബുമ്രയ്ക്കായില്ല, വിമർശനവുമായി ഇർഫാൻ പത്താൻ

പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം; ഇംഗ്ലണ്ടില്‍ പീഡനക്കേസ്

Sanju Samson : ടീമിന്റെ തീരുമാനങ്ങളില്‍ ക്യാപ്റ്റനെന്ന പ്രാധാന്യമില്ല, ആഗ്രഹിച്ച ഓപ്പണിംഗ് പൊസിഷനും നഷ്ടമായി, സഞ്ജു രാജസ്ഥാന്‍ വിടാന്‍ കാരണങ്ങളേറെ

അടുത്ത ലേഖനം
Show comments