Webdunia - Bharat's app for daily news and videos

Install App

India vs Bangladesh 1st T20: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പര ഞായറാഴ്ച മുതല്‍; സഞ്ജുവിന് പുതിയ ഉത്തരവാദിത്തം

ഓപ്പണറായാകും സഞ്ജു കളിക്കാന്‍ ഇറങ്ങുകയെന്നാണ് വിവരം

രേണുക വേണു
വ്യാഴം, 3 ഒക്‌ടോബര്‍ 2024 (13:09 IST)
India vs Bangladesh 1st T20: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി 20 പരമ്പരയ്ക്കു ഒക്ടോബര്‍ 6 ഞായറാഴ്ച ആരംഭിക്കും. ഗ്വാളിയാറിലാണ് ആദ്യ ടി 20 മത്സരം നടക്കുക. ഒക്ടോബര്‍ 9, 12 (ബുധന്‍, ശനി) ദിവസങ്ങളിലാണ് രണ്ടും മൂന്നും ട്വന്റി 20 മത്സരങ്ങള്‍. രണ്ടാം ട്വന്റി 20 ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലും മൂന്നാം ട്വന്റി 20 ഹൈദരബാദിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലും നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴ് മുതലാണ് എല്ലാ മത്സരങ്ങളും. 
 
സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ തത്സമയം കാണാം. വൈകിട്ട് 6.30 നാണ് എല്ലാ മത്സരങ്ങളുടേയും ടോസ്. ഇന്ത്യയെ സൂര്യകുമാര്‍ യാദവും ബംഗ്ലാദേശിനെ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുമാണ് നയിക്കുക. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. 
 
ഓപ്പണറായാകും സഞ്ജു കളിക്കാന്‍ ഇറങ്ങുകയെന്നാണ് വിവരം. അഭിഷേക് ശര്‍മയായിരിക്കും സഹ ഓപ്പണര്‍. 
 
ഒന്നാം ട്വന്റി 20 സാധ്യത ഇലവന്‍: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹര്‍ഷിത് റാണ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും പരിക്ക്, ബോർഡർ ഗവാസ്കർ ട്രോഫിയിലും ഷമി കളിക്കില്ല!

രോഹിത്തിന്റെ നീക്കം അപ്രതീക്ഷിതമായിരുന്നു, ഞങ്ങള്‍ക്ക് പൊരുത്തപ്പെടാനായില്ല, തോല്‍വിയില്‍ പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകന്‍

ബാബർ അസം: ട്രോഫി-0, രാജിക്കത്ത് രണ്ടെണ്ണം, ട്രോളിൽ മുങ്ങി പാക് സൂപ്പർ താരം

തുടർതോൽവികളിൽ വ്യാപക വിമർശനം, ഒരു വർഷത്തിനിടെ രണ്ടാം തവണയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ബാബർ അസം

Kanpur Test: India Won by 7 Wickets: കാന്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

അടുത്ത ലേഖനം
Show comments