Webdunia - Bharat's app for daily news and videos

Install App

അങ്ങനെ സമനില നേടി രക്ഷപ്പെടേണ്ട, ടെസ്റ്റിൽ ടി20 ശൈലിയിൽ ബാറ്റ് വീശി ഇന്ത്യൻ ബാറ്റർമാർ, റെക്കോർഡ്!

അഭിറാം മനോഹർ
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (18:10 IST)
Rohit- jaiswal
ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ലോക റെക്കോര്‍ഡിട്ട് ഇന്ത്യ. മഴയും മോശം ഡ്രൈനേജ് സംവിധാനവും മൂലം 2 ദിവസത്തോളം ടെസ്റ്റ് തടസ്സപ്പെട്ടതോടെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്ങ്‌സ് സ്‌കോറായ 233 റണ്‍സിന് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ടി20 ശൈലിയിലാണ് ബാറ്റ് വീശിയത്. രോഹിത് ശര്‍മയും യശ്വസി ജയ്‌സ്വാളും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് പിന്നാലെ വന്നവരും പിന്തുടര്‍ന്നപ്പോള്‍ വെറും 34.4 ഓവറില്‍ 9 വിക്കറ്റിന് 285 റണ്‍സാണ് ഇന്ത്യ നേടിയത്.
 
ഹസന്‍ മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറില്‍ 3 ബൗണ്ടറികള്‍ അടിച്ച് യശ്വസി ജയ്‌സ്വാളാണ് ബാറ്റിംഗ് വെടിക്കെട്ടിന് തിരികൊളുത്തിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തികൊണ്ട് രോഹിത്തും ട്രാക്കിലായി. 3 ഓവറില്‍ ഇരുവരും ചേര്‍ന്ന ഓപ്പണിംഗ് കൂട്ടുക്കെട്ട് അടിച്ചെടുത്തത് 51 റണ്‍സാണ്. ഇതോടെ ടെസ്റ്റ് ചരിത്രത്തില്‍ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ പേരിലായി.
 
 രോഹിത് ശര്‍മ 11 പന്തില്‍ 23 റണ്‍സുമായി പുറത്തായെങ്കിലും ഗില്ലും യശ്വസി ജയ്‌സ്വാളും ചേര്‍ന്ന് അടി തുടര്‍ന്നു. 31 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജയ്‌സ്വാള്‍ 51 പന്തില്‍ 72 റണ്‍സ് നേടിയാണ് പുറത്തായത്. ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ 39 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി. 35 പന്തില്‍ നിന്നും 47 റണ്‍സുമായി വിരാട് കോലിയും 43 പന്തില്‍ നിന്നും 68 റണ്‍സുമായി കെ എല്‍ രാഹുലും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ഇതിനിടെ പതിനൊന്നാം ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തികൊണ്ട് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ടീമിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോറ്ഡ് നേട്ടവും സ്വന്തമാക്കി.
 
ബംഗ്ലാദേശിനായി മെഹദി ഹസന്‍ മിറാസും ഷാക്കിബ് അല്‍ ഹസനും 4 വിക്കറ്റുകള്‍ വീതം സ്വന്തമാക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം അവസാനിക്കുമ്പോള്‍ 11 ഓവറില്‍ 26 റണ്‍സിന് 2 വിക്കറ്റെന്ന നിലയിലാണ്. ഓപ്പണര്‍മാരായ സാകിര്‍ ഹസന്‍, ഹസന്‍ മഹ്മൂദ് എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രവിചന്ദ്ര അശ്വിനാണ് 2 വിക്കറ്റുകളും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

England vs West Indies, 1st T20I: ആദ്യ ടി20 യില്‍ ഇംഗ്ലണ്ടിനു ജയം; സെഞ്ചുറിക്കരികെ ബട്‌ലര്‍ വീണു

India A vs England Lions: കെ.എല്‍.രാഹുല്‍ കരുത്തില്‍ ഇന്ത്യ; തിളങ്ങി കരുണും ജുറലും

Royal Challengers Bengaluru: ഒരു കപ്പ് കൊണ്ട് അഞ്ച് കപ്പുള്ളവരെ പിന്നിലാക്കി; ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും മൂല്യമുള്ള ഫ്രാഞ്ചൈസിയായി ആര്‍സിബി

sabalenka vs coco gauff: ഫ്രഞ്ച് ഓപ്പണിൽ സബലേങ്കയോ കൊക്കോഗഫോ?, വനിതാ വിഭാഗത്തിൽ കന്നികിരീടം ലക്ഷ്യമിട്ട് ആദ്യ 2 റാങ്കുകാർ

പരിക്ക് തളർത്തിയില്ല, ചെഹൽ ഐപിഎല്ലിൽ കളിച്ചത് ഒടിഞ്ഞ വാരിയെല്ലുമായി, വെളിപ്പെടുത്തി ആർ ജെ മഹ്‌വാഷ്

അടുത്ത ലേഖനം
Show comments