Webdunia - Bharat's app for daily news and videos

Install App

India vs England 2nd ODI Scoreboard: പത്ത് വിക്കറ്റ് തോല്‍വിക്ക് കടംവീട്ടി ഇംഗ്ലണ്ട്; രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 100 റണ്‍സിന് വീഴ്ത്തി

Webdunia
വ്യാഴം, 14 ജൂലൈ 2022 (21:07 IST)
India vs England 2nd ODI Scorecard : ഒന്നാം ഏകദിനത്തിലെ പത്ത് വിക്കറ്റ് തോല്‍വിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കി ഇംഗ്ലണ്ട്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയെ 100 റണ്‍സിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ 246 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 38.5 ഓവറില്‍ 146 ന് ഓള്‍ഔട്ടായി. 
 
ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 29 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍. സൂര്യകുമാര്‍ യാദവ് 27 റണ്‍സും മുഹമ്മദ് ഷമി 23 റണ്‍സും നേടി. രോഹിത് ശര്‍മയും റിഷഭ് പന്തും സംപൂജ്യരായി മടങ്ങിയപ്പോള്‍ വിരാട് കോലി 16 റണ്‍സും ശിഖര്‍ ധവാന്‍ ഒന്‍പതും റണ്‍സും നേടി പുറത്തായി. 
 
9.5 ഓവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്‌ലിയാണ് ഇന്ത്യയുടെ കഥ കഴിച്ചത്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ് എന്നീ നിര്‍ണായക വിക്കറ്റുകളെല്ലാം ടോപ്‌ലിക്കാണ്. ഡേവിഡ് വില്ലി, ബ്രയ്ഡന്‍ കാര്‍സെ, മൊയീന്‍ അലി, ലിം ലിവിങ്സ്റ്റണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇതോടെ 1-1 എന്ന നിലയിലായി. ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. 
 
നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇംഗ്ലണ്ട് 49 ഓവറില്‍ 246 ന് ഓള്‍ഔട്ടായി. മൊയീന്‍ അലി 64 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 47 റണ്‍സ് നേടി. വാലറ്റത്ത് ഡേവിഡ് വില്ലി മികച്ച പ്രകടനം നടത്തി. 49 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും സഹിതം വില്ലി 41 റണ്‍സാണ് വില്ലി നേടിയത്. ജോണി ബെയര്‍സ്റ്റോ (38 പന്തില്‍ 38), ലിം ലിവിങ്സ്റ്റണ്‍ (33 പന്തില്‍ 33), ജേസന്‍ റോയ് (33 പന്തില്‍ 23), ബെന്‍ സ്റ്റോക്സ് (23 പന്തില്‍ 21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. 
 
യുസ്വേന്ദ്ര ചഹലാണ് പേരുകേട്ട ഇംഗ്ലണ്ട് ബാറ്റിങ് നിരയെ കറക്കി വീഴ്ത്തിയത്. ചഹല്‍ 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബെയര്‍സ്റ്റോ, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, മൊയീന്‍ അലി എന്നിവരെയാണ് ചഹല്‍ പുറത്താക്കിയത്. ഹാര്‍ദിക് പാണ്ഡ്യ ആറ് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ക്രിക്കറ്റ് മറ്റൊരു വഴിയെ പോകട്ടെ, ഏഷ്യാകപ്പിൽ ഇരു ടീമുകളും തമ്മിൽ കളിക്കട്ടെയെന്ന് ഗാംഗുലി

Ben Stokes :അത്ഭുതങ്ങൾ നടക്കില്ലല്ലോ, ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്, കൈകൊടുക്കൻ വിവാദത്തിൽ പ്രതികരിച്ച് ബെൻ സ്റ്റോക്സ്

Gambhir vs Stokes: പരിക്കേറ്റാൻ പകരക്കാരനെ ഇറക്കാൻ അനുവദിക്കണമെന്ന് ഗംഭീർ, അസംബന്ധമെന്ന് ബെൻ സ്റ്റോക്സ്

Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്

അടുത്ത ലേഖനം
Show comments