Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്കരുത്തില്‍ വീണ്ടും ടീം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (07:45 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം. നായകന്‍ വിരാട് കോഹ്‌ലിയുടേയും അജിന്‍ക്യാ രഹാനെയുടേയും മിന്നുന്ന പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 112 നേടിയ വിരാടാണ് ടീമിനെ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 79 റണ്‍സുമായി രഹാനെ നായകന് മികച്ച പിന്തുണ  നല്‍കുകയും ചെയ്തു. 
 
കോഹ്‌ലിയുടെ 33ാമത്തെ ഏകദിന സെഞ്ച്വറി ആണിത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 269 റണ്‍സെടുത്തിരുന്നു. നായകന്‍ ഡുപ്ലെസിസിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ഡുപ്ലെസിസ് 112 പന്തില്‍ നിന്നും 120 റണ്‍സ് നേടി. 
 
പതിവുപോലെ ഇത്തവണയും ഇന്ത്യയുടെ വിജയറണ്‍ ധോണിയുടെ വകതന്നെയായിരുന്നു എന്നതും ശ്രദ്ധേയമായി. റബാദയുടെ ഓവറില്‍ ബൗണ്ടറി നേടിയാണ് ധോണി ഇന്ത്യയുടെ വിജയറണ്‍ നേടിയത്. ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ചാഹല്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാറും ബുംറയും ഓരോ വിക്കറ്റുകള്‍ വീതം നേടി.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ഇന്ത്യ ഓറഞ്ചിലും പാകിസ്ഥാൻ പച്ചയിലും കളിക്കട്ടെ, 2023ലെ ലോകകപ്പിനിടെ ഇന്ത്യൻ ജേഴ്സി മുഴുവൻ ഓറഞ്ചാക്കാൻ ശ്രമം, എതിർത്തത് രോഹിത് ശർമ

Rajasthan Royals: അവസാന കളി തോറ്റാല്‍ പോക്ക് എലിമിനേറ്ററിലേക്ക് ! പടിക്കല്‍ കലമുടയ്ക്കുമോ സഞ്ജുവിന്റെ റോയല്‍സ്?

Royal Challengers Bengaluru: ഫോമില്‍ അല്ലെങ്കിലും മാക്‌സ്വെല്ലിനെ ഇറക്കാന്‍ ആര്‍സിബി; മഴ പെയ്താല്‍ എല്ലാ പ്ലാനിങ്ങും പാളും !

Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

സ്ത്രീകൾ ജോലിക്ക് പോകാൻ തുടങ്ങിയതോടെ വിവാഹമോചനങ്ങൾ വർദ്ധിച്ചു, വിവാദപരാമർശവുമായി മുൻ പാക് താരം സയീദ് അൻവർ

അടുത്ത ലേഖനം
Show comments