Webdunia - Bharat's app for daily news and videos

Install App

ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും കോഹ്‌ലി ‘കളിച്ചു’; ആയുധമില്ലാതെ പ്രോട്ടീസ് പട!

ജിബിന്‍ ജോര്‍ജ്
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (16:37 IST)
മൊഹാലിയില്‍ വീണ്ടും കോഹ്‌ലി കത്തിക്കയറി, ഫലമോ ഇന്ത്യയുടെ മികച്ച വിജയം. മികച്ച രീതിയില്‍  സ്ഥിരതയോടെ എങ്ങനെ ബാറ്റ് ചെയ്യാന്‍ സാധിക്കുന്നു എന്ന ചോദ്യവും പിന്നാലെ ഉണ്ടായി. രാജ്യത്തിന് വേണ്ടി കളിക്കുന്നു എന്ന വികാരമാണ് സ്ഥിരതയ്‌ക്ക് പിന്നിലെ രഹസ്യമെന്ന് ക്യാപ്‌റ്റന്‍ മറുപടി നല്‍കുകയും ചെയ്‌തു.

ഉത്തരം പോലെ വളരെ ശരിയാണ് വിരാടിന്റെ പ്രകടവും. രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാന്‍ ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും കോഹ്‌ലി ‘കളിച്ചു’. റണ്ണൊഴുകുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യേണ്ടെന്ന തീരുമാനം കയ്യടി അര്‍ഹിക്കുന്നുണ്ട്. എതിരാളികള്‍ എത്ര സ്‌കോര്‍ ചെയ്‌താലും തനിക്കും സംഘത്തിനും ചെയ്‌സ് ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് ആ മനസിലുണ്ടായിരുന്നു. അതാണ്, സംഭവിച്ചതും.

മുന്നിൽനിന്നു നയിക്കുന്ന ക്യാപ്റ്റനെയാണ് ആരാധകര്‍ കണ്ടത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 150 റൺസ് പിന്തുടരുമ്പോള്‍ തുടക്കത്തില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് വീണു. സ്‌കോര്‍ ബോർഡിൽ 33 റണ്‍സ് മാത്രമായിരുന്നു അപ്പോള്‍. പിന്നാലെ ക്രീസിലെത്തിയ വിരാടിന് കളി നിയന്ത്രണത്തിലാക്കാന്‍ അധികം സമയം വേണ്ടി വന്നില്ല.

സിംഗളുകളെ ആശ്രയിക്കുമ്പോള്‍ പോലും ആവശ്യമായ ഘട്ടങ്ങളില്‍ മാത്രം ബൌണ്ടറികള്‍ നേടി. സമ്മര്‍ദ്ദങ്ങളില്‍ വീഴാതെയുള്ള മനോഹരമായ ഇന്നിംഗ്‌സ്. രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ക്കുമ്പോഴും ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്ക് ഒരു ഘട്ടത്തില്‍ പോലും വിരാടിനെ പിടിച്ചു കെട്ടാനായില്ല.

40 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം അര്‍ധസെഞ്ചുറി നേടുമ്പോള്‍ തന്നെ കോഹ്‌ലി വിജയം ഉറപ്പിച്ചിരുന്നു. ധവാന്‍ പുറത്തായതിന് പിന്നാലെ എത്തിയ ഋഷഭ് പന്തിന്റെ വീഴ്‌ച മാത്രമാണ് ഇന്ത്യയെ ആശങ്കപ്പെടുത്തിയത്.

എന്നാല്‍, നിര്‍ണായക നിമിഷങ്ങളില്‍ പിന്തുണ നല്‍കുന്ന ശ്രേയസ് അയ്യരുടെ പക്വത ഒരിക്കല്‍ കൂടി കോഹ്‌ലി തിരിച്ചറിഞ്ഞു. പിരിയാത്ത നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 47 റൺസിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ ആണിക്കല്ലും. റണ്‍സ് പിന്തുടര്‍ന്ന് വിജയിപ്പിക്കുന്നതില്‍ തനിക്കുള്ള പാഠവം ഒര്‍ക്കല്‍ കൂടി തെളിയിക്കുകയായിരുന്നു കോഹ്‌ലി. 52 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 72 റണ്‍സാണ് അദ്ദേഹം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments