Webdunia - Bharat's app for daily news and videos

Install App

‘എഡ്ന’ നീ എവിടെയാണ് ?, റൊണാള്‍ഡോ ഇന്നും കാത്തിരിക്കുന്നു, വിശപ്പ് മാറ്റിയ ആ പെണ്‍കുട്ടിയെ കാണാന്‍!

Webdunia
വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (15:28 IST)
ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും വന്ന വഴി മറക്കാന്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ തയ്യാറല്ല. ബാല്യവും കൌമാരവും പട്ടിണിയും ഇന്നും ഓര്‍ത്തെടുക്കാറുണ്ട്, അതോര്‍ത്ത് വിതുമ്പാനും മടിയില്ല. പിതാവ് ജോസ് ഡിനിസ് അവെയ്റോയുടെ മരണവും മകനെ വളര്‍ത്താന്‍ അമ്മ കഷ്‌ടപ്പെട്ടതും ലോകത്തോട് തുറന്നു പറയാന്‍ പുല്‍‌ മൈതാനത്തെ പോരാളിക്ക് മടിയില്ല.

പട്ടിണിയും ഇല്ലായ്‌മകളുമാണ് തനിക്ക് ചുറ്റും ഉണ്ടായിരുന്നതെന്ന് റൊണാൾഡോ എന്നും പറയാറുണ്ട്. അന്ന് ഒപ്പം നിന്നവരെയും സഹായിച്ചവരെയും ഇന്നും ഓര്‍ക്കുന്നുണ്ടെന്നും മനസില്‍ അവര്‍ക്ക് ഒരു സ്ഥാനം ഉണ്ടെന്നുമാണ് പ്രശസ്‌ത കമന്റേറ്റര്‍ പിയേഴ്സ് മോർഗനുമായുള്ള അഭിമുഖത്തില്‍ പോര്‍ച്ചുഗീസ് താരം പറയുന്നത്.

ബാല്യകാലത്ത് വിശപ്പടക്കാന്‍ സഹായിച്ച ഒരു പെണ്‍കുട്ടിയേയും അവരുടെ കൂട്ടുകാരികളെയും താന്‍ ഇന്നും അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റൊണാൾഡോ അഭിമുഖത്തില്‍ പറയുന്നത്.

“ഫുട്‌ബോളിനോടുള്ള താല്‍പ്പര്യം മൂലം ജന്മനാടായ മദീര വിട്ട് പോർച്ചുഗൽ തലസ്ഥാനനഗരമായ ലിസ്ബനിൽ എത്തിയിരുന്നു താന്‍. മികച്ച പരിശീലനം ലഭിക്കുകയായിരുന്നു ലക്ഷ്യം. മത്സരങ്ങളും പരിശീലനവും ചിട്ടയായി നടന്നെങ്കിലും ഭക്ഷണത്തിന് മാര്‍ഗമുണ്ടായിരുന്നില്ല. പലപ്പോഴും ഭക്ഷണം കഴിച്ചിരുന്നില്ല. മൈതാനത്തിനു സമീപമുള്ള മക്ഡോണൾഡ്സ് ഭക്ഷണശാല ആയിരുന്നു എന്റെയും സുഹൃത്തുക്കളുടെയും ആശ്രയം. രാത്രിയില്‍ കട അടയ്‌ക്കുന്നതിന് മുമ്പ് ഞങ്ങള്‍ അവിടെ എത്തും. മിച്ചം വരുന്ന ബര്‍ഗറുകളായിരുന്നു ലക്ഷ്യം”

“പരിശീലനത്തിന്റെ വിഷമതകള്‍ മൂലം വിശന്ന് വലഞ്ഞ് എത്തുന്ന ഞങ്ങള്‍ക്ക് ഒട്ടും മടിയില്ലാതെ ബര്‍ഗറുകള്‍ എടുത്തു നല്‍കുന്ന ജോലിക്കാരിയായ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു അവിടെ. ‘എഡ്ന’ എന്നായിരുന്നു അവളുടെ പേര്. അവള്‍ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഉണ്ടായിരുന്നു. സ്‌നേഹത്തോടെയും സന്തോഷത്തോടെയും അവര്‍ ഞങ്ങള്‍ക്ക്  ബര്‍ഗറുകള്‍ വിളമ്പി. എന്റെയും കൂട്ടുകാരുടെയും വിശപ്പകറ്റാന്‍ അവര്‍ സമയം ചെലവഴിച്ചു”

“വര്‍ഷങ്ങള്‍ക്ക് ശേഷം പോർച്ചുഗൽ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം എഡ്നയെ കണ്ടിട്ടില്ല. മികച്ച ജീവിത സാഹചര്യത്തിലേക്ക് ഞാന്‍ എത്തിയപ്പോള്‍ അവളെയും കൂട്ടുകാരികളെയും അന്വേഷിച്ചു. എന്നാല്‍ ഒരു വിവരവും ലഭിച്ചില്ല. ആ റസ്‌റ്റോറന്റ് പോലും അവിടെയില്ല. എഡ്‌നയേയും കൂട്ടുകാരികളെയും ഞാന്‍ ഇന്നും അന്വേഷിക്കുകയാണ്. കണ്ടെത്തിയാല്‍ അവരെ വീട്ടിലേക്കു ക്ഷണിക്കും” - എന്നും റൊണാൾഡോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാ പന്തുകളും അടിക്കണമെന്ന വാശി വേണ്ട, ജയ്സ്വാളിനെ നേരിട്ട് ഉപദേശിച്ച് ഗംഭീർ, ഗ്രൗണ്ടിൽ നീണ്ട ചർച്ച

ഇത് അഹങ്കാരം, സച്ചിനോ കോലിയോ പോലും ഇങ്ങനെ ചെയ്തിട്ടില്ല, ബാറ്റിലെ എംആർഎഫ് ലോഗോയ്ക്ക് താഴെ പ്രിൻസ് എന്നെഴുതിയ ശുഭ്മാൻ ഗില്ലിനെതിരെ രൂക്ഷവിമർശനം

എന്നാലും ഇങ്ങനെയുണ്ടോ അടി, മേജർ ലീഗ് ക്രിക്കറ്റിൽ 51 പന്തിൽ 151 റൺസുമായി ഫിൻ അലൻ, പറത്തിയത് 19 സിക്സുകൾ!

Australia vs South Africa, WTC Final 2025: ഓസ്‌ട്രേലിയയുടെ ലീഡ് 218, ലോര്‍ഡ്‌സില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍; ദക്ഷിണാഫ്രിക്ക കപ്പടിക്കുമോ?

എനിക്കെന്തെങ്കിലും ചെയ്യാൻ സാധിക്കുമായിരുന്നെങ്കിൽ കോലിയെ ഞാൻ നായകനാക്കുമായിരുന്നു: രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments