Webdunia - Bharat's app for daily news and videos

Install App

'എന്തൊക്കെയാ ഇവിടെ നടക്കുന്നേ..!'; അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവിന് രണ്ട് വിക്കറ്റ്, സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം

അവസാന രണ്ട് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്

രേണുക വേണു
ബുധന്‍, 31 ജൂലൈ 2024 (09:22 IST)
India

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ആതിഥേയര്‍ ജയം ഉറപ്പിച്ച മൂന്നാം മത്സരത്തില്‍ അവസാന രണ്ട് ഓവറിലൂടെ അവിശ്വസനീയമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. ഒടുവില്‍ സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാന്‍ സാധിച്ചു. ഇരു ടീമുകളുടേയും സ്‌കോര്‍ തുല്യമായതോടെ വിജയികളെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ കളിക്കുകയായിരുന്നു. 
 
അവസാന രണ്ട് ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആറ് വിക്കറ്റുകള്‍ ശേഷിച്ചിരുന്നു. റിങ്കു സിങ് എറിഞ്ഞ 19-ാം ഓവറില്‍ ലങ്ക സ്‌കോര്‍ ചെയ്തത് വെറും രണ്ട് റണ്‍സ്, രണ്ട് വിക്കറ്റുകള്‍ വീഴുകയും ചെയ്തു. അപ്പോഴും വിജയസാധ്യതകള്‍ ആതിഥേയര്‍ക്കൊപ്പം തന്നെയായിരുന്നു. അവസാന ഓവറില്‍ വെറും ആറ് റണ്‍സ് മതിയായിരുന്നു ലങ്കയ്ക്ക് ജയിക്കാന്‍. പന്തെറിയാനെത്തിയത് നായകന്‍ സൂര്യകുമാര്‍ യാദവ്. ആദ്യ പന്ത് ബീറ്റണ്‍ ആക്കിയ സൂര്യ അടുത്ത രണ്ട് പന്തുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി. പിന്നീട് മൂന്ന് പന്തില്‍ ആറ് റണ്‍സായി ലങ്കയുടെ വിജയലക്ഷ്യം. അവസാന മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് സ്‌കോര്‍ ചെയ്യാനേ ലങ്കയ്ക്കു സാധിച്ചുള്ളൂ. 
 
മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവര്‍ കളിക്കുകയായിരുന്നു. സൂപ്പര്‍ ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ലങ്കയുടെ കഥ കഴിഞ്ഞു. രണ്ട് റണ്‍സിനു രണ്ട് വിക്കറ്റ് ! മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്ത് തന്നെ ഫോര്‍ അടിച്ച് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചു. വാഷിങ്ടണ്‍ സുന്ദറാണ് കളിയിലെ താരം. നായകന്‍ സൂര്യകുമാര്‍ യാദവ് പരമ്പരയിലെ താരമായി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments