Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ 17/5 എന്ന നിലയില്‍ തകര്‍ന്നു, രക്ഷകനായി അവതരിച്ചത് കപില്‍ ദേവ്; 'ഡു ഓര്‍ ഡൈ' ഉപദേശവുമായി കിര്‍മാണി, പിന്നീട് സംഭവിച്ചത് ചരിത്രം

Webdunia
ശനി, 25 ജൂണ്‍ 2022 (08:24 IST)
ഇന്ത്യയുടെ കന്നി ലോകകപ്പ് കിരീട നേട്ടമായിരുന്നു 1983 ലേത്. കപില്‍ ദേവാണ് അന്ന് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചത്. 1983 ലോകകപ്പിലെ 20-ാം മത്സരം ഇന്ത്യയും സിംബാബെയും തമ്മിലായിരുന്നു. ഈ കളിയില്‍ തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന അവസ്ഥ. ആ സമയത്താണ് കപില്‍ ദേവ് എന്ന നായകന്‍ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. 138 പന്തില്‍ പുറത്താകാതെ 175 റണ്‍സാണ് അന്ന് കപില്‍ സിംബാബെയ്‌ക്കെതിരെ നേടിയത്. നിശ്ചിത 60 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടിയപ്പോള്‍ സിംബാബെയുടെ ഇന്നിങ്‌സ് 235 ല്‍ അവസാനിച്ചു. 
 
വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു അന്ന് കപില്‍ ദേവ്. സയദ് കിര്‍മാണിയാണ് അന്ന് കപില്‍ ദേവിന് ഉറച്ച പിന്തുണ നല്‍കിയത്. ഇന്ത്യ 17/5 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു. ക്രീസിലുള്ള കപില്‍ ദേവ് നാണക്കേട് കൊണ്ട് തല കുനിച്ചു നില്‍ക്കുകയായിരുന്നു. അന്ന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന കിര്‍മാണി തന്റെ നായകന്‍ കപില്‍ ദേവിന്റെ അടുത്തു പോയി ഒരു കാര്യം പറഞ്ഞു. അത് കപില്‍ ദേവിനെ സ്വാധീനിച്ചു. അപ്പോള്‍ മുതല്‍ കപിലിന്റെ ബാറ്റിങ് ട്രാക്ക് മാറി. കപില്‍ ദേവിന് നല്‍കിയ ഉപദേശം എന്തായിരുന്നെന്ന് കിര്‍മാണി തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. 
 
' ഞാന്‍ കപിലിന്റെ അടുത്തേക്ക് പോയി. തല താഴ്ത്തിയാണ് കപില്‍ നില്‍ക്കുന്നത്. 60 ഓവര്‍ മത്സരമാണ്. ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ കപിലിനോട് സംസാരിക്കാന്‍ തുടങ്ങി. 'നോക്കൂ കപില്‍, നമ്മള്‍ ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയിലാണ്. ചുമ്മാ മരിക്കാനായി ഇരുന്ന് കൊടുക്കാന്‍ വയ്യ. നമ്മള്‍ പോരാടും,' ഞാന്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ തുടര്‍ന്നു. ' കപില്‍, നിങ്ങളാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഹിറ്റര്‍. ഞാന്‍ സിംഗിള്‍ എടുത്ത് നിങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറിക്കൊണ്ടിരിക്കാം. എല്ലാ പന്തും അടിച്ച് പറത്താന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം,' കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ' കിറി ഭായ്, ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ എനിക്ക് സാധിക്കാവുന്ന നിലയില്‍ പരിശ്രമിക്കാം,' പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ' സയദ് കിര്‍മാണി വെളിപ്പെടുത്തി. 
 
138 പന്തില്‍ 16 ഫോറും ആറ് സിക്‌സും സഹിതമാണ് കപില്‍ പുറത്താകാതെ 175 റണ്‍സ് നേടി. സയദ് കിര്‍മാണി 56 പന്തില്‍ പുറത്താകാതെ 24 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

അടുത്ത ലേഖനം
Show comments