Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ 17/5 എന്ന നിലയില്‍ തകര്‍ന്നു, രക്ഷകനായി അവതരിച്ചത് കപില്‍ ദേവ്; 'ഡു ഓര്‍ ഡൈ' ഉപദേശവുമായി കിര്‍മാണി, പിന്നീട് സംഭവിച്ചത് ചരിത്രം

Webdunia
ശനി, 25 ജൂണ്‍ 2022 (08:24 IST)
ഇന്ത്യയുടെ കന്നി ലോകകപ്പ് കിരീട നേട്ടമായിരുന്നു 1983 ലേത്. കപില്‍ ദേവാണ് അന്ന് ഇന്ത്യയെ ലോക കിരീടത്തിലേക്ക് നയിച്ചത്. 1983 ലോകകപ്പിലെ 20-ാം മത്സരം ഇന്ത്യയും സിംബാബെയും തമ്മിലായിരുന്നു. ഈ കളിയില്‍ തോറ്റാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന അവസ്ഥ. ആ സമയത്താണ് കപില്‍ ദേവ് എന്ന നായകന്‍ ഇന്ത്യയെ ഒറ്റയ്ക്ക് ചുമലിലേറ്റിയത്. 138 പന്തില്‍ പുറത്താകാതെ 175 റണ്‍സാണ് അന്ന് കപില്‍ സിംബാബെയ്‌ക്കെതിരെ നേടിയത്. നിശ്ചിത 60 ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് നേടിയപ്പോള്‍ സിംബാബെയുടെ ഇന്നിങ്‌സ് 235 ല്‍ അവസാനിച്ചു. 
 
വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു അന്ന് കപില്‍ ദേവ്. സയദ് കിര്‍മാണിയാണ് അന്ന് കപില്‍ ദേവിന് ഉറച്ച പിന്തുണ നല്‍കിയത്. ഇന്ത്യ 17/5 എന്ന നിലയില്‍ തകര്‍ന്നു നില്‍ക്കുകയായിരുന്നു. ക്രീസിലുള്ള കപില്‍ ദേവ് നാണക്കേട് കൊണ്ട് തല കുനിച്ചു നില്‍ക്കുകയായിരുന്നു. അന്ന് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ഉണ്ടായിരുന്ന കിര്‍മാണി തന്റെ നായകന്‍ കപില്‍ ദേവിന്റെ അടുത്തു പോയി ഒരു കാര്യം പറഞ്ഞു. അത് കപില്‍ ദേവിനെ സ്വാധീനിച്ചു. അപ്പോള്‍ മുതല്‍ കപിലിന്റെ ബാറ്റിങ് ട്രാക്ക് മാറി. കപില്‍ ദേവിന് നല്‍കിയ ഉപദേശം എന്തായിരുന്നെന്ന് കിര്‍മാണി തന്നെയാണ് ഒരിക്കല്‍ വെളിപ്പെടുത്തിയത്. 
 
' ഞാന്‍ കപിലിന്റെ അടുത്തേക്ക് പോയി. തല താഴ്ത്തിയാണ് കപില്‍ നില്‍ക്കുന്നത്. 60 ഓവര്‍ മത്സരമാണ്. ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ കപിലിനോട് സംസാരിക്കാന്‍ തുടങ്ങി. 'നോക്കൂ കപില്‍, നമ്മള്‍ ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയിലാണ്. ചുമ്മാ മരിക്കാനായി ഇരുന്ന് കൊടുക്കാന്‍ വയ്യ. നമ്മള്‍ പോരാടും,' ഞാന്‍ അദ്ദേഹത്തെ പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ തുടര്‍ന്നു. ' കപില്‍, നിങ്ങളാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഹിറ്റര്‍. ഞാന്‍ സിംഗിള്‍ എടുത്ത് നിങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറിക്കൊണ്ടിരിക്കാം. എല്ലാ പന്തും അടിച്ച് പറത്താന്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കണം,' കപിലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ' കിറി ഭായ്, ഇനിയും 35 ഓവര്‍ ബാക്കിയുണ്ട്. ഞാന്‍ എനിക്ക് സാധിക്കാവുന്ന നിലയില്‍ പരിശ്രമിക്കാം,' പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം ' സയദ് കിര്‍മാണി വെളിപ്പെടുത്തി. 
 
138 പന്തില്‍ 16 ഫോറും ആറ് സിക്‌സും സഹിതമാണ് കപില്‍ പുറത്താകാതെ 175 റണ്‍സ് നേടി. സയദ് കിര്‍മാണി 56 പന്തില്‍ പുറത്താകാതെ 24 റണ്‍സാണ് ഈ മത്സരത്തില്‍ നേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: സഞ്ജുവിന്റെ വഴിമുടക്കി 'ഗില്‍ ഫാക്ടര്‍'; പേരിനൊരു 'പേരുചേര്‍ക്കല്‍'

Shreyas Iyer: 'ഇതില്‍ കൂടുതല്‍ എന്താണ് അവന്‍ കളിച്ചുകാണിക്കേണ്ടത്?' ശ്രേയസിനായി മുറവിളി കൂട്ടി ആരാധകര്‍

പഴയ ആ പവർ ഇല്ലല്ലോ മക്കളെ, ബാബറിനെയും റിസ്‌വാനെയും കരാറിൽ തരം താഴ്ത്തി പാക് ക്രിക്കറ്റ് ബോർഡ്

Women's ODI Worldcup Indian Team:മിന്നുമണിക്കും ഷഫാലിക്കും ഇടമില്ല, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Asia Cup Indian Team:അഭിഷേകിനൊപ്പം സഞ്ജുവോ ഗില്ലോ എത്തും,ജയ്‌സ്വാളിന്റെ സ്ഥാനം സ്റ്റാന്‍ഡ് ബൈയില്‍

അടുത്ത ലേഖനം
Show comments