Webdunia - Bharat's app for daily news and videos

Install App

ഇൻഡോറിൽ ഇന്ത്യൻ പേസ് താണ്ഡവം. നാണംകെട്ട് ബംഗ്ലാദേശ് ബാറ്റിങ് നിര

അഭിറാം മനോഹർ
വ്യാഴം, 14 നവം‌ബര്‍ 2019 (15:54 IST)
ഇന്ത്യക്കെതിരെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞ യാതൊന്നും ബംഗ്ലാദേശ് നിര പ്രതീക്ഷിച്ചുകാണില്ല . ഷാകിബ് അൽ ഹസന്റെ അസാന്നിധ്യം ബംഗ്ലാ കടുവകളുടെ കരുത്ത് കുറക്കുന്നുണ്ടെങ്കിൽ കൂടിയും മുഷ്ഫിഖുർ റഹീമും, മുഹമ്മദുള്ളയും,മിഥുനും അടങ്ങുന്ന ബാറ്റിങ് നിര ഒരു പോരാട്ടമെങ്കിലും കാഴ്ചവെക്കാൻ ഒരുങ്ങിയാണ് ഇന്ത്യക്കെതിരെ ഇന്ന് മത്സരിക്കാൻ ഇറങ്ങിയത്. എന്നാൽ ബംഗ്ലാദേശ് പ്രതീക്ഷകളെ മൊത്തം എറിഞ്ഞുടക്കുന്ന കാഴ്ചയായിരുന്നു ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയം എടുത്തുവെച്ചിരുന്നത്. വെറും 150 റൺസിനാണ് ഇൻഡോറിൽ ബംഗ്ലാദേശ് ബാറ്റിങ് നിര ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ തകർന്നടിഞ്ഞത്. 
 
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് തീരുമാനം തുടക്കത്തിൽ തന്നെ തെറ്റെന്ന്  തെളിയിച്ചുകൊണ്ടാണ് ഇന്ത്യ പേസ് ആക്രമണം ആരംഭിച്ചത്. വെറും 31റൺസ് എടുക്കുന്നതിനിടയിൽ തന്നെ ബംഗ്ലാദേശിന്റെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാരെ ഇന്ത്യൻ പേസ് ബൗളിങ് നിര കൂടാരം കയറ്റി. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ഇഷാന്ത് എന്നിവർ ഓരോ വിക്കറ്റുകൾ നേടി. 
 
തുടർന്ന് മുഹമ്മദ് മുഷ്ഫിഖര്‍ റഹീം (43), മൊമിനുള്‍ ഹഖ് (37) എന്നിവരിലൂടെ ബംഗ്ലാദേശ് മത്സരം തിരിച്ചുപിടിക്കാൻ ശ്രമിച്ചുവെങ്കിലും സ്കോർ 99ൽ നിൽക്കെ മൊമിനുള്‍ ഹഖിനെ പുറതാക്കികൊണ്ട് അശ്വിൻ ഇന്ത്യക്ക് ആവശ്യമായ ബ്രേക്ക് നൽകി. 
അപകടകാരിയായ മുഹമ്മദുള്ളയേയും തൊട്ടടുത്ത വിക്കറ്റിൽ അശ്വിൻ പവലിയനിലേക്ക് അയച്ചതോട് കൂടി മത്സരം ഇന്ത്യയുടെ കയ്യിലായി. 
 
എങ്കിലും ക്രീസിൽ നിലയുറപ്പിച്ച മുഷ്ഫിഖര്‍ റഹീം ഒരറ്റത്ത് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമം നടത്തി. എന്നാൽ 43 റൺസെടുത്ത റഹീമിനെ പുറത്താക്കികൊണ്ട് മുഹമ്മദ് ഷമിയാണ് ബംഗ്ലാദേശ് സ്കോർ ഉയരുന്നതിനുള്ള അവസാന സാധ്യതയും ഇല്ലതെയാക്കിയത്. ആറാമനായി മുഷ്ഫിഖര്‍ റഹീം പുറത്താകുമ്പോൾ ബംഗ്ലാദേശ് 140 റൺസാണ് എടുത്തിരുന്നത്. ഇതിൽ നിന്നും 10 റൺസ് കൂട്ടിച്ചേർക്കാൻ മാത്രമേ  തുടർന്നെത്തിയവർക്ക് സാധിച്ചുള്ളു. ഏഴാമനായി ഇറങ്ങിയ മെഹ്ദി ഹസനെ ഷമി തന്നെ പൂജ്യത്തിന് പുറത്താക്കിയപ്പോൾ വാലറ്റക്കാരെ ഇഷാന്ത് ശർമയും ഉമേഷും കൂടി പുറത്താക്കി ബാക്കി ചടങ്ങ് കൂടി പൂർത്തിയാക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments