Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് ടെന്‍‌ഷനോടു ടെന്‍‌ഷന്‍; കാരണം ‘ആ നാലുപേരും’ ധോണിയും സഞ്ജുവും

കോഹ്‌ലിക്ക് ടെന്‍‌ഷനോടു ടെന്‍‌ഷന്‍; കാരണം ‘ആ നാലുപേരും’ ധോണിയും സഞ്ജുവും

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (17:31 IST)
ഐപിഎല്‍ മത്സരങ്ങള്‍ രണ്ടുവാരം പിന്നിട്ടപ്പോള്‍ സമ്മര്‍ദ്ദവും ആശയക്കുഴപ്പവും നേരിടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്കാണ്. തന്റെ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ മങ്ങിയ പ്രകടനമല്ല കോഹ്‌ലിയുടെ മനസിനെ ഉലയ്‌ക്കുന്നത്. അത് മഹേന്ദ്ര സിംഗ് ധോണിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിര്‍ണായക തീരുമാനത്തിലാണ്.

അടുത്ത ലോകകപ്പോടെ ധോണി ഇന്ത്യന്‍ ടീമിനോട് വിടപറയുമെന്നതില്‍ സംശയമില്ല. എന്നാല്‍ മഹി ഉപേക്ഷിച്ചു പോകുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്റെ കസേര ആര്‍ക്കു നല്‍കണമെന്ന കാര്യത്തില്‍ കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാകും.

ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ എന്നിവരുടെ പേരുകള്‍ മാത്രമായിരുന്നു സെലക്‍ടര്‍മാരുടെയും കോഹ്‌ലിയുടെയും ഉള്ളിലുണ്ടായിരുന്നത്. അതില്‍ മുപ്പതു കടന്ന സാഹയോടാണ് ക്യാപ്‌റ്റനും താല്‍‌പ്പര്യം. ഈ പട്ടികയിലും സഞ്ജു സാംസണ്‍ എന്ന പേരുണ്ടായിരുന്നില്ല. എന്നാല്‍, ഈ ഐ പി എല്‍ സീസണില്‍ സഞ്ജു പുറത്തെടുക്കുന്ന മികച്ച പ്രകടനം കോഹ്‌ലിക്ക് സമ്മര്‍ദ്ദമുണ്ടാക്കും.

ആറ് മത്സരങ്ങളില്‍ നിന്നായി 239 റണ്‍സാണ് സഞ്ജു അടിച്ചു കൂട്ടിയത്. ബെസ്‌റ്റ് സ്‌കോറായ 92 റണ്‍സ് കണ്ടെത്തിയതാകട്ടെ കോഹ്‌ലിയുടെ ബാംഗ്ലൂരിനെതിരേയും. അത്രയും മത്സരങ്ങളില്‍ നിന്നും 227 റണ്‍സ് അടിച്ചു കൂട്ടിയ പന്തും ടീം ഇന്ത്യയുടെ വിക്കര്‍ കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സര രംഗത്തുണ്ട്. 194 റണ്‍സുമായി കാര്‍ത്തിക്കും ഇരുവര്‍ക്കും പിന്നിലുണ്ട്. കോഹ്‌ലിയുടെ അടുപ്പക്കാരനായ സാഹ ഈ ലിസ്‌റ്റില്‍ പോലുമില്ല എന്നതാണ് ശ്രദ്ധേയം.

സഞ്ജു തുടരുന്ന മികച്ച പ്രകടനത്തെ ദക്ഷിണാഫ്രിക്കയുടെ ബാംഗ്ലൂര്‍ താരം എബി ഡിവില്ലിയേഴ്‌സ് വരെ പ്രശംസിച്ചു. ആര്‍ സി ബി ക്കെതിരെയാണ് പന്തും തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്തത്. 48 പന്തില്‍ 85 റണ്‍സാണ് അദ്ദേഹം കണ്ടെത്തിയത്. പന്തിന്റെ ബാറ്റിംഗ് പ്രകടനത്തെ കൈയടിച്ച് പ്രശംസിക്കാനും മത്സരത്തിനിടെ കോഹ്‌ലി മടി കാണിച്ചില്ല.

ഗ്രൌണ്ടിന്റെ എല്ലാ കോണുകളിലേക്കും മികവാര്‍ന്ന തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ കഴിയുന്നു എന്നതാണ് സഞ്ജുവിന്റെ ഹൈലേറ്റ്. ഭയം കൂടാതെ പവര്‍ഫുള്‍ ഷോട്ടുകള്‍ കളിക്കുന്നതിനൊപ്പം സ്‌ട്രൈക്ക് കൈമാറുന്നതിലും കേമനാണ് ഇരുപത്തിമൂന്നുകാരന്‍.

വിക്കറ്റിന് പിന്നില്‍ ധോണിക്കൊപ്പം നില്‍ക്കാന്‍ ഒരു താരത്തിനും കഴിയില്ല. പക്ഷേ, കീപ്പര്‍ സ്ഥാനത്ത് കൂടുതല്‍ കേമന്‍ സഞ്ജുവാണെന്നതില്‍ സംശയമില്ല. മലയാളി താരത്തിന്റെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനവും അതിശയിപ്പിക്കുന്നതാണ്. അതിനാല്‍ വരും നാളുകളില്‍ ടീം ഇന്ത്യയുടെ പടിവാതില്‍ സഞ്ജുവിന് മുന്നില്‍ തുറക്കുമെന്നതില്‍ സംശയമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Bat Size Checks in IPL: 'ബാറ്റ് പരീക്ഷ'യില്‍ തോറ്റ് നരെയ്‌നും നോര്‍ക്കിയയും; ബിസിസിഐ പരിഷ്‌കാരം ചര്‍ച്ചയാകുന്നു, വീതി കൂടരുത്

Ajinkya Rahane: 'എല്ലാ പഴികളും ഞാന്‍ ഏല്‍ക്കുന്നു, വളരെ മോശം'; പഞ്ചാബിനെതിരായ തോല്‍വിയില്‍ രഹാനെ

Preity Zinta Celebration: 'പൊളിച്ചെടാ മുത്തേ'; ചരിത്ര ജയത്തിനു പിന്നാലെ ചഹലിനു ആലിംഗനം, ശ്രേയസിനെ ചേര്‍ത്തുപിടിച്ചു

Punjab Kings: ഇതാണ് ട്വന്റി 20 യുടെ ഭംഗി; 111 പ്രതിരോധിച്ച് പഞ്ചാബ്

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

അടുത്ത ലേഖനം
Show comments