Webdunia - Bharat's app for daily news and videos

Install App

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

‘ഹൈ വാട്ട്’സണ്‍ വെടിക്കെട്ടില്‍ രാജസ്ഥാന്‍ കരിഞ്ഞുണങ്ങി; ചെന്നൈയ്‌ക്ക് തകര്‍പ്പന്‍ ജയം

Webdunia
ശനി, 21 ഏപ്രില്‍ 2018 (07:44 IST)
ഷെയ്‌ന്‍ വാട്‌സണ്‍ന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവില്‍ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്‌സ് 64 റൺസിന്റെ മിന്നും ജയം. 204 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാൻ 18.3 ഓവറിൽ 140 റൺസിനു എല്ലാവരും പുറത്തായി.  

തുടക്കം മുതല്‍ കത്തിക്കയറിയ ഓസിസ് താരം വാട്‌സന്റെ സെഞ്ചുറി മികവിലാണ് ചെന്നൈ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 57 പന്തുകളില്‍ നിന്ന് ആറ് സിക്‍സറുകളുടെയും ഒമ്പത് ബൌണ്ടറികളുടെയും അകമ്പടിയോടെയാണ് മുന്‍ ഓസ്‌ട്രേലിയന്‍ താരം സെഞ്ചുറി നടത്തിയത്.

ചെന്നൈയ്‌ക്കായി അംബാട്ടി റായുഡു ( എട്ടു പന്തിൽ 12), സുരേഷ് റെയ്ന (29 പന്തിൽ 46), എംഎസ് ധോണി (മൂന്നു പന്തിൽ അഞ്ച്), സാം ബില്ലിങ്സ് (ഏഴു പന്തില്‍ മൂന്ന്), ഡ്വെയ്ൻ ബ്രാവോ (16 പന്തിൽ 24), രവീന്ദ്ര ജഡേജ (രണ്ട്) എന്നിങ്ങനെയാണ് ചെന്നൈ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ.   

രാജസ്ഥാന്‍ നിരയില്‍ ബെന്‍ സ്‌റ്റോക്‍സിന് (37പന്തില്‍ 45) മാത്രമാണ് പൊരുതാന്‍ എങ്കിലും കഴിഞ്ഞത്.
ജോസ് ബട്‍ലര്‍ 22 റൺസും അജിൻക്യ രഹാനെ 16 റൺസും നേടി. ഹെൻറിച്ച് ക്ലാസൻ (ഏഴ്), സഞ്ജു വി. സാംസൺ (രണ്ട്), രാഹുൽ ത്രിപതി (അഞ്ച്), സ്റ്റുവർട്ട് ബിന്നി (10), കൃഷ്ണപ്പ ഗൗതം (ഒന്ന്), ജയ്ദേവ് ഉനദ്ഘട്ട് (16), ബെൻ ലോഗ്‍ലിൻ (പൂജ്യം)  എന്നിങ്ങനെയാണു മറ്റു രാജസ്ഥാൻ താരങ്ങളുടെ സ്കോറുകൾ. എട്ടു റൺസുമായി ശ്രേയസ് ഗോപാൽ പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

അടുത്ത ലേഖനം
Show comments