Webdunia - Bharat's app for daily news and videos

Install App

ധോണിയും ജാദവും മിന്നി, ആദ്യ ഏകദിനത്തില്‍ ഓസീസിനെ തോല്‍പ്പിച്ച് ഇന്ത്യ

Webdunia
ശനി, 2 മാര്‍ച്ച് 2019 (22:01 IST)
ട്വന്‍റി20 പരമ്പരയിലെ തോല്‍‌വിക്ക് ഇന്ത്യ കണക്കുതീര്‍ത്തു. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തില്‍ 6 വിക്കറ്റിന് ഇന്ത്യയ്ക്ക് വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 237 റണ്‍സ് എന്ന വിജയലക്‍ഷ്യം ഇന്ത്യ 48.2 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
 
എം എസ് ധോണിയും കേദാര്‍ ജാദവും ചേര്‍ന്ന കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ധോണി 72 പന്തുകളില്‍ നിന്ന് 59 റണ്‍സും കേദാര്‍ ജാദവ് 87 പന്തുകളില്‍ നിന്ന് 81 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഹിറ്റ്മാന്‍ രോഹിത് ശര്‍മ 66 പന്തുകള്‍ നേരിട്ട് 37 റണ്‍സ് മാത്രമെടുത്തതാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് കുറച്ചെങ്കിലും നിരാശ സമ്മാനിച്ചത്.
 
ശിഖര്‍ ധവാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി 45 പന്തുകളില്‍ നിന്ന് 44 റണ്‍സെടുത്തു. അമ്പാട്ടി റായിഡു 13 റണ്‍സെടുത്ത് പുറത്തായി.
 
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് വേണ്ടി ഉസ്മാന്‍ ഖാവാജ 50 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് പൂജ്യത്തിന് ഔട്ടായതിന്‍റെ ഷോക്കില്‍ നിന്ന് ടീമിന് പുറത്തുകടക്കാനാവാത്തതുപോലെയായിരുന്നു അവരുടെ ബാറ്റിംഗ്. ട്വന്‍റി20 ഹീറോ മാക്സ്‌വെല്‍ 40 റണ്‍സ് എടുത്തു. സ്റ്റോണിസ്(37), ടര്‍ണര്‍(21), ഹാന്‍ഡ്സ്‌കോംബ്(19), അലക്‍സ് ക്യാരി(36), കോള്‍ട്ടര്‍നൈല്‍ (28) എന്നിവരാണ് ഓസീസ് നിരയിലെ പ്രധാന സ്കോറര്‍‌മാര്‍.
 
ഇന്ത്യയ്ക്കുവേണ്ടി ഷമിയും ബൂമ്രയും കുല്‍ദീപ് യാദവും രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. കേദാര്‍ ജാദവ് ഒരു വിക്കറ്റെടുത്തു. വിക്കറ്റൊന്നും നേടിയില്ലെങ്കിലും ഇന്ത്യന്‍ ബൌളര്‍മാരില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത് രവീന്ദ്ര ജഡേജയാണ്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments