Webdunia - Bharat's app for daily news and videos

Install App

അവസാന ചിയേഴ്സും പറഞ്ഞു, കരിയർ അവസാനിപ്പിച്ച് ആൻഡേഴ്സൺ, വിടവാങ്ങൽ മത്സരത്തിൽ 4 വിക്കറ്റ്

അഭിറാം മനോഹർ
ശനി, 13 ജൂലൈ 2024 (11:46 IST)
Anderson,Retirement
ക്രിക്കറ്റ് ലോകത്തെ പേസ് ബൗളിംഗ് ഇതിഹാസമായ ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണിന്റെ ക്രിക്കറ്റ് കരിയറിന് വിരാമമായി. ലോര്‍ഡ്‌സില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടന്ന താരത്തിന്റെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും 114 റണ്‍സിനുമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. വെസ്റ്റിന്‍ഡീസ് 121,136 ഇംഗ്ലണ്ട് 371. മത്സരത്തിലാകെ നാല് വിക്കറ്റുകള്‍ വീഴ്ത്താനും ആന്‍ഡേഴ്‌സണായി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റുകളോടെ താരം അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചു.
 
വിരമിക്കല്‍ തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് ആന്‍ഡേഴ്‌സണ്‍ മത്സരശേഷം വ്യക്തമാക്കി. അത്ഭുതകരമായ 20 വര്‍ഷങ്ങളാണ് കടന്നുപോയത്. ഈ ജേഴ്‌സി ധരിക്കുമ്പോഴെല്ലാം ടീമിനായി എന്റെ 100 ശതമാനവും നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്തുണയില്ലാതെ ഇത്ര നീണ്ടോരു കരിയര്‍ പടുത്തുയര്‍ത്തനാകില്ല. എന്റെ കുടുംബം ഈ ഘട്ടങ്ങളിലെല്ലാം എനിക്കൊപ്പമുണ്ടായിരുന്നു. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും വിജയിക്കുകയും ആ വിജയങ്ങളില്‍ എനിക്കെന്തെങ്കിലും ചെയ്യാനാകുന്നതും ശരിക്കും സവിശേഷമാണ്. എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒരിക്കലും ഞാന്‍ പിന്മാറിയിട്ടില്ല. ഞാന്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ച് കുറച്ച് കാലമായി. ടെസ്റ്റ് ക്രിക്കറ്റ് തികഞ്ഞ സംതൃപ്തിയാണ് നല്‍കിയിട്ടുള്ളത്. ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
 
അതേസമയം ലോര്‍ഡ്‌സില്‍ തന്റെ വിടവാങ്ങല്‍ മത്സരം കാണാനെത്തിയ കാണികളോട് അവസാന ചിയേഴ്‌സ് പറഞ്ഞുകൊണ്ടാണ് ആന്‍ഡേഴ്‌സണ്‍ പിരിഞ്ഞത്. ടെസ്റ്റ് ക്രിക്കറ്റില്‍ 704 വിക്കറ്റുകളോടെ ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റുകള്‍ സ്വന്തമാക്കുന്ന പേസര്‍ എന്ന ബഹുമതിയോടെയാണ് ആന്‍ഡേഴ്‌സണ്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റുകളിലുമായി 991 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സണ്‍ സ്വന്തമാക്കിയത്. മുത്തയ്യമുരളീധരന്‍(1347),ഷെയ്ന്‍ വോണ്‍(1001) എന്നിവരാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

അടുത്ത ലേഖനം
Show comments