Webdunia - Bharat's app for daily news and videos

Install App

Joe Root: ബാറ്റെടുത്താല്‍ സെഞ്ചുറി, ഇംഗ്ലണ്ടിന്റെ ടെസ്റ്റിലെ എക്കാലത്തെയും വലിയ റണ്‍ സ്‌കോറര്‍, റെക്കോര്‍ഡുകള്‍ വാരികൂട്ടി ജോ റൂട്ട്

അഭിറാം മനോഹർ
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (14:59 IST)
Joe Root
പാകിസ്ഥാനെതിരായ മുള്‍ട്ടാന്‍ ടെസ്റ്റില്‍ സെഞ്ചുറി സ്വന്തമാക്കി ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോ റൂട്ട്. ടെസ്റ്റ് കരിയറിലെ മുപ്പത്തിയഞ്ചാം സെഞ്ചുറിയാണ് റൂട്ട് പാകിസ്ഥാനെതിരെ കുറിച്ചത്. 167 പന്തില്‍ നിന്നാണ് റൂട്ടിന്റെ സെഞ്ചുറി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ അബ്ദുള്ള ഷെഫീഖിന്റെയും നായകന്‍ ഷാന്‍ മസൂദിന്റെയും സല്‍മാന്‍ അലി ആഘയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 556 റണ്‍സാണ് ആദ്യ ഇന്നിങ്ങ്‌സില്‍ സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 3 വിക്കറ്റിന് 323 റണ്‍സെന്ന നിലയിലാണ്.
 
78 റണ്‍സെടുത്ത സാക് ക്രോളിയുടെയും 84 റണ്‍സെടുത്ത ബെന്‍ ഡെക്കറ്റിന്റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. നായകന്‍ ഒലി പോപ്പ് റണ്‍സൊന്നും നേടാതെയും പുറത്തായി. സെഞ്ചുറിയൊടെ ഫാബുലസ് ഫോറില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ സ്വന്തമായുള്ള താരമെന്ന റൂട്ടിന്റെ റെക്കോര്‍ഡ് കൂടുതല്‍ മെച്ചപ്പെട്ടു. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡില്‍ക്കറുടെ റെക്കോര്‍ഡിനൊപ്പമെത്താന്‍ 16 ടെസ്റ്റ് സെഞ്ചുറികളാണ് ഇനി റൂട്ടിന് ആവശ്യമുള്ളത്.
 
 അതേസമയം മത്സരത്തിലെ മികച്ച പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ജോ റൂട്ട് സ്വന്തമാക്കി. 12472 ടെസ്റ്റ് റണ്‍സുകള്‍ നേടിയിരുന്ന അലിസ്റ്റര്‍ കുക്കിനെയാണ് റൂട്ട് മറികടന്നത്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡിന് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്. 15921 ടെസ്റ്റ് റണ്‍സുകളുള്ള ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 13378 റണ്‍സുമായി ഓസീസ് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ് രണ്ടാമതും 13289 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസ് മൂന്നാം സ്ഥാനത്തുമാണ്.13288 ടെസ്റ്റ് റണ്‍സുകളാണ് രാഹുല്‍ ദ്രാവിഡിന്റെ പേരിലുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ പാകിസ്ഥാനെ നേരിടാൻ പിള്ളേര് മതി, പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഓസീസ് ഇറങ്ങുക സൂപ്പർ താരങ്ങളില്ലാതെ

സഞ്ജു,.. ആ സെഞ്ചുറി നിനക്ക് അര്‍ഹതപ്പെട്ടതാണ്, തിരക്ക് വേണ്ടെന്ന് സൂര്യ, ബൗണ്ടറി നേടി സഞ്ജുവിന്റെ മറുപടി

ബാബറിനെ പുറത്താക്കിയത് തെറ്റായ തീരുമാനം, ഇന്ത്യയെ നോക്കു, അവർ കോലിയെ പുറത്താക്കിയില്ല: പാക്ക് ക്രിക്കറ്റ് ബോർഡിനെതിരെ ഫഖർ സമാൻ

ഡിഫൻഡ് ചെയ്യേണ്ടത് 300 റൺസല്ല, സൂര്യയുടെ ഉപദേശത്തെ പറ്റി രവി ബിഷ്ണോയി, ചുമ്മാതല്ല സൂര്യകുമാർ ക്യാപ്റ്റനായി തിളങ്ങുന്നത്

ഉള്ള അവസരവും തുലച്ചു, എന്താണ് ക്യാപ്റ്റാ , തലയില്‍ കിഡ്‌നി ഇല്ലെ, അവസാന ഓവറിലെ ഹര്‍മന്‍ പ്രീതിന്റെ പ്രകടനത്തില്‍ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

അടുത്ത ലേഖനം
Show comments