Webdunia - Bharat's app for daily news and videos

Install App

വില്ല്യംസൺ പുറത്തെടുത്തത് നായകന്റെ കളി, കിവീസ് നായകനെ വാനോളം പുകഴ്ത്തി വിരാട് കോലി

അഭിറാം മനോഹർ
വ്യാഴം, 30 ജനുവരി 2020 (13:36 IST)
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ അവിസ്മരണീയമായ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് ടീം ഇന്ത്യ. സൂപ്പർ ഓവർ വരെ നീണ്ട് നിന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചുവെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിൽ വിജയം കൈവിട്ടുപോകുമെന്ന് കരുതിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായകൻ.
 
മുഹമ്മദ് ഷമിയെറിഞ്ഞ മത്സരത്തിലെ അവസാന ഓവറിൽ ജയിക്കുവാൻ ഒമ്പത് റൺസ് വേണ്ടിയിരുന്ന കിവികൾക്കായി മികച്ച ഫോമിലുള്ള കെയ്ന്‍ വില്ല്യംസണും റോസ് ടെയ്‌ലറുമാണ് ക്രീസിലുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ മത്സരം കൈവിട്ടുവെന്ന് തന്നെയാണ് ഞാൻ കരുതിയത്. കെയ്‌ൻ 95 റൺസുമായി ക്രീസിലുണ്ടായിരുന്നു. മത്സരത്തിൽ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തിരുന്നത്. ഞാൻ കോച്ചിനോട് പറയുക പോലും ചെയ്തു. ഒരു നായകനെന്ന രീതിയിൽ മുന്നിൽ നിന്ന് കൊണ്ടാണ് വില്യംസൺ കളിക്കുന്നത്. സത്യത്തിൽ ഒരു വിജയം അവർ അർഹിക്കുന്നു. വിജയിക്കാനായതിൽ സന്തോഷമുണ്ട് പക്ഷേ വില്യംസണെ ഓർത്ത് സങ്കടമുണ്ട്. ഇത്തരം മികച്ച പ്രകടനങ്ങൾ നടത്തിയും വിജയിക്കാൻ കഴിയുന്നില്ല എന്നത് സങ്കടകരമാണ് ആ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലാകും -കോലി പറഞ്ഞു.
 
മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ തന്നെ വില്യംസണെ വീഴ്ത്താൻ കഴിഞ്ഞതാണ് വിജയത്തിൽ നിർണായകമായത്. അവസാന ഓവറിൽ തന്റെ പരിചയസമ്പത്ത് മുഴുവൻ ഷമി പുറത്തെടുത്തു. സ്റ്റമ്പിന് പുറത്തായി എതാനും ബോളുകൾ. അവസാന ബോളിനെ പറ്റിയും ഞങ്ങൾ ചർച്ച ചെയ്തു. സ്റ്റമ്പിനെ ലക്ഷ്യമാക്കി തന്നെ പന്തെറിയാനുള്ള തീരുമാനത്തിലാണ് ഞങ്ങളെത്തിയത്. അല്ലാത്ത ഏതൊരു ബോളിലും എളുപ്പം 1 റൺസ് സ്വന്തമാക്കാൻ കഴിയുകയും നമ്മൾ പരാജയപ്പെടുകയും ചെയ്യും. ഇത് തലയിൽ വെച്ചുകൊണ്ടാണ് ഷമി തന്റെ അവസാന ബോൾ ചെയ്തതെന്നും കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Gambhir: ഇതൊന്നും പോര ഗംഭീർ, പരിശീലകസംഘത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ, സഹപരിശീലകരുടെ സ്ഥാനം തെറിച്ചേക്കും

India vs Pakistan: പാകിസ്ഥാൻ തീവ്രവാദം അവസാനിപ്പിക്കണം, ക്രിക്കറ്റ് മറ്റൊരു വഴിയെ പോകട്ടെ, ഏഷ്യാകപ്പിൽ ഇരു ടീമുകളും തമ്മിൽ കളിക്കട്ടെയെന്ന് ഗാംഗുലി

Ben Stokes :അത്ഭുതങ്ങൾ നടക്കില്ലല്ലോ, ബൗളർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമിച്ചത്, കൈകൊടുക്കൻ വിവാദത്തിൽ പ്രതികരിച്ച് ബെൻ സ്റ്റോക്സ്

Gambhir vs Stokes: പരിക്കേറ്റാൻ പകരക്കാരനെ ഇറക്കാൻ അനുവദിക്കണമെന്ന് ഗംഭീർ, അസംബന്ധമെന്ന് ബെൻ സ്റ്റോക്സ്

Koneru Humpy vs Divya Deshmukh: വനിതാ ലോകകപ്പ് ചെസ് ചാമ്പ്യൻ ആരെന്ന് ഇന്നറിയാം, കൊനേരു ഹംപി- ദിവ്യ ദേശ്മുഖ് ട്രൈബ്രേയ്ക്കർ പോരാട്ടം വൈകീട്ട്

അടുത്ത ലേഖനം
Show comments