ടി20 ലോകകപ്പിന് തൊട്ടുമുന്‍പായി അപ്രതീക്ഷിത നീക്കം, വിരമിക്കല്‍ പ്രഖ്യാപനവുമായി കെയ്ന്‍ വില്യംസണ്‍

അഭിറാം മനോഹർ
ഞായര്‍, 2 നവം‌ബര്‍ 2025 (12:48 IST)
ടി20 ലോകകപ്പിന് 4 മാസം മാത്രം ബാക്കിനില്‍ക്കെ രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍. ന്യൂസിലന്‍ഡിനായി 93 ടി20 മത്സരങ്ങളില്‍ നിന്ന് 33 റണ്‍സ് ശരാശരിയില്‍ 3 അര്‍ധസെഞ്ചുറികളടക്കം 2575 റണ്‍സാണ് താരം നേടിയത്. 75 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനെ നയിച്ചത് വില്യംസണായിരുന്നു.
 
2021ല്‍ വില്യംസണ് കീഴില്‍ ലോകകപ്പ് ഫൈനലില്‍ എത്താന്‍ ന്യൂസിലന്‍ഡിനായിരുന്നു. 2016ലും 2022ലും ടീമിനെ സെമിയിലെത്തിക്കാനും വില്യംസണിനായി. 2024ലെ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായതോടെയാണ് വില്യംസണ്‍ നായകസ്ഥാനത്ത് നിന്നും പിന്‍വാങ്ങിയത്. അടുത്തിടെ നടന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്നും വിട്ടുനിന്ന വില്യംസണ് പരിക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Women's ODI Worldcup Final : മഴ കളിമുടക്കിയാൽ കിരീടം ആർക്ക്?, ഇന്ത്യ- ദക്ഷിണാഫ്രിക്ക ഫൈനലിൽ വില്ലനായി മഴയെത്താൻ സാധ്യത

Sanju Samson: സഞ്ജു ഡൽഹിയിലേക്ക് തന്നെ, പകരമായി ഇന്ത്യൻ സൂപ്പർ താരത്തെ കൈമാറും, അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ നീക്കങ്ങൾ

Women's ODI Worldcup Final : ഒരു വിജയമകലെ ലോകകിരീടം, പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങൾ എളുപ്പമല്ല

ഒരു ജയത്തിന്റെ ദൂരം, ലോകകപ്പ് സ്വന്തമാക്കിയാല്‍ ഇന്ത്യന്‍ വനിതകളെ കാത്തിരിക്കുന്നത് വമ്പന്‍ പ്രതിഫലം, 125 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

അടുത്ത ലേഖനം
Show comments