Webdunia - Bharat's app for daily news and videos

Install App

വെസ്റ്റിൻഡീസ് പേസറുടെ ബൗൺസറിൽ ചോരതുപ്പി ഖവാജ, താടിയെല്ല് തകർന്നു

അഭിറാം മനോഹർ
വെള്ളി, 19 ജനുവരി 2024 (16:51 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പേസര്‍ ഷമര്‍ ജോസഫിന്റെ ബൗണ്‍സര്‍ കൊണ്ട് ഓസീസ് ഓപ്പണറായ ഉസ്മാന്‍ ഖവാജയ്ക്ക് പരിക്ക്. രണ്ടാം ഇന്നിങ്ങ്‌സില്‍ വിജയലക്ഷ്യമായ 26 റണ്‍സ് പിന്തുടരുന്നതിനിടെയാണ് ജോസഫിന്റെ പന്ത് താടിയെല്ലില്‍ കൊണ്ട് ഖവാജ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയത്. ഇതോടെ ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ താരം കളിക്കുമോ എന്ന കാര്യം സംശയത്തിലായി.
 
ജനുവരി 25നാണ് വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാ ടെസ്റ്റ് നടക്കുന്നത്. രണ്ടാം ഇന്നിങ്ങ്‌സില്‍ പരിക്കേറ്റ് ഖവാജ മടങ്ങിയതോടെ മാര്‍നസ് ലബുഷെയ്‌നും സ്റ്റീവ് സ്മിത്തും ചേര്‍ന്നാണ് മത്സരം അവസാനിപ്പിച്ചത്. ഉസ്മാന്‍ ഖവാജ അടുത്ത ടെസ്റ്റില്‍ കളിച്ചില്ലെങ്കില്‍ മാറ്റ് റെന്‍ഷോയാകും പകരം ഓപ്പണറാവുക. ഖവാജയുടെ താടിയെല്ലിന് പൊട്ടലുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്‌കാനിംഗില്‍ പരിക്ക് ഗുരുതരമാണെങ്കില്‍ അടുത്ത മത്സരം താരത്തിന് നഷ്ടമാകും.
 
അതേസമയം വെസ്റ്റിന്‍ഡീസിനെതിരെ 10 വിക്കറ്റിന്റെ വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്ങ്‌സില്‍ 188 റണ്‍സിന് വെസ്റ്റിന്‍ഡീസ് ഓളൗട്ടാവുകയും മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 283 റണ്‍സ് നേടുകയും ചെയ്തിരുന്നു. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയായിരുന്നു ഓസ്‌ട്രേലിയയെ ലീഡ് നേടാന്‍ സഹായിച്ചത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 120 റണ്‍സ് മാത്രമെടുക്കാനെ വെസ്റ്റിന്‍ഡീസിന് കഴിഞ്ഞുള്ളു. തുടര്‍ന്ന് 26 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് വിക്കറ്റൊന്നും നഷ്ടമാകാതെ വിജയിക്കുകയായിരുന്നു.ബാറ്റര്‍മാര്‍ നിറം മങ്ങിയ ടെസ്റ്റില്‍ സെഞ്ചുറിയുമായി ഓസീസിന് ലീഡ് നല്‍കിയ ട്രാവിസ് ഹെഡാണ് മത്സരത്തിലെ താരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Shubman Gill on Mohammed Siraj: 'ആരും കൊതിക്കും ഇതുപോലൊരുത്തനെ, ടീമിനായി എല്ലാം നല്‍കുന്നവന്‍'; സിറാജിനെ ചേര്‍ത്തുപിടിച്ച് ഗില്‍ (വീഡിയോ)

Shubman Gill: 'ഇത് താന്‍ടാ ക്യാപ്റ്റന്‍'; നായകനായി അരങ്ങേറ്റത്തില്‍ തന്നെ കളിയിലെ താരം

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

അടുത്ത ലേഖനം
Show comments