എന്തുകൊണ്ട് ചെയ്സ് ചെയ്യുമ്പോഴും മോശം സ്ട്രൈക്ക് റേറ്റ്, രാഹുലിൻ്റെ മറുപടി ഇങ്ങനെ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2023 (14:37 IST)
ഐപിഎല്ലിലെ ത്രില്ലർ പോരാട്ടത്തിനിടുവിൽ അവസാന പന്തിലാണ് ആർസിബിക്കെതിരെ ലഖ്നൗ വിജയം സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമാായെങ്കിലും മാർക്കസ് സ്റ്റോയ്നിസും നിക്കോളാസ് പൂരനും നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ടീമിനെ വിജയത്തിലെത്തിച്ചത്. മത്സരത്തിൽ 20 പന്തിൽ നിന്നും വെറും 18 റൺസാണ് ലഖ്നൗ നായകനായ കെ എൽ രാഹുൽ നേടിയത്. ഇതോടെ രാഹുലിനെതിരായ വിമർശനം ശക്തമായിരിക്കുകയാണ്. തൻ്റെ മോശം സ്ട്രൈക്ക്റേറ്റിനെ പറ്റി കെ എൽ രാഹുൽ പറയുന്നത് ഇങ്ങനെ.
 
അവിശ്വസനീയമായ മത്സരമാണ് നടന്നത്. ചിന്നസ്വാമി പോലുള്ള വേദികളിൽ മാത്രമാണ് ഇത്തരത്തിലുള്ള അവസാന ബോൾ ത്രില്ലറുകൾ സാധിക്കു. ഞങ്ങൾ എവിടെയായിരുന്നു അവസാനം ഞങ്ങൾ എവിടെയെത്തി എന്നത് കാണാൻ മനോഹരമാണ്. ഞങ്ങൾക്ക് തുടക്കത്തിൽ തന്നെ 2-3 വിക്കറ്റുകൾ നഷ്ടമായി. അത് സമ്മർദ്ദം സൃഷ്ടിച്ചിരുന്നു. ലോവർ ഓഡറിലെ ബാറ്റർമാരുടെ പ്രകടനമാണ് ഈ വിജയം നേടിതന്നത്.
 
എൻ്റെ സ്ട്രൈക്ക്റേറ്റ് മികച്ച ഒന്നായി എനിക്കും തോന്നുന്നില്ല. എനിക്ക് കൂടുതൽ റൺസ് നേടണമെന്നും നല്ല സ്ട്രൈക്ക്റേറ്റിൽ കളിക്കണമെന്നും ഉണ്ടായിരുന്നു. എന്നാൽ തുടക്കത്തിൽ തന്നെ 2-3 വിക്കറ്റുകൾ നഷ്ടമായത് സമ്മർദ്ദമുണ്ടാക്കി. എനിക്ക് നിക്കോളാസ് പൂരനൊപ്പം ബാറ്റിംഗ് അവസാനിപ്പിക്കണമെന്നുണ്ടായിരുന്നു. 5,6,7 പൊസിഷനുകളിൽ ബാറ്റ് ചെയ്യുന്നതാണ് ഏറ്റവും പ്രയാസകരം. സ്റ്റോയ്നിസിൻ്റെയും നിക്കോളാസ് പൂരൻ്റെയും ബിഗ് ഹിറ്റുകളെ പറ്റി നമുക്കറിയാം. ആയുഷ് ബദോനിയും മികച്ച പ്രകടനം നടത്തി. കെ എൽ രാഹുൽ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതി മന്ദാനയുടെ വിവാഹം അടുത്തമാസം, ചടങ്ങുകൾ ജന്മനാട്ടിൽ വെച്ചെന്ന് റിപ്പോർട്ട്

ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല, മൂന്നാമതാണ് ബാറ്റ് ചെയ്യുന്നതെന്ന് പോലും അറിഞ്ഞിരുന്നില്ല, മാനസികമായി തകർന്നപ്പോൾ ഒപ്പം നിന്നത് ദൈവം: ജെമീമ റോഡ്രിഗസ്

India w vs Australia w: ഓസ്ട്രേലിയ മാത്രമല്ല, ഒരു പിടി റെക്കോർഡുകളും ഇന്ത്യയ്ക്ക് മുന്നിൽ തകർന്നു, ചരിത്രം കുറിച്ച് വനിതകൾ

Jemimah Rodrigues: : എന്റെ 50ലും 100ലും കാര്യമില്ല, ടീമിനെ വിജയിപ്പിക്കുന്നതായിരുന്നു പ്രധാനം: ജെമീമ

Jemimah Rodrigues: 'ഞാന്‍ കുളിക്കാന്‍ കയറി, അറിയില്ലായിരുന്നു മൂന്നാമത് ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന്'; ജെമിമ റോഡ്രിഗസ്

അടുത്ത ലേഖനം
Show comments