Webdunia - Bharat's app for daily news and videos

Install App

India vs England First Test:കെ എൽ രാഹുൽ ഓപ്പണിംഗിൽ, കോലിയുടെ റോളിൽ ഗിൽ, കരുൺ നായർക്കും പ്രധാന സ്ഥാനം, ഇന്ത്യൻ ബാറ്റിംഗ് ലൈനപ്പ് വ്യക്തമാക്കി റിഷഭ് പന്ത്

അഭിറാം മനോഹർ
വ്യാഴം, 19 ജൂണ്‍ 2025 (19:05 IST)
Indian Team
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാവുമ്പോള്‍ എന്താകും ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് എന്നതിനെ പറ്റിയുള്ള ചര്‍ച്ചകളും ആശങ്കകളും ഇപ്പോഴും ഒഴിഞ്ഞിട്ടില്ല. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചതോടെയാണ് ഈ അനിശ്ചിതത്വം രൂപപ്പെട്ടത്. രോഹിത് ഉപേക്ഷിച്ച ഓപ്പണിംഗ് റോളില്‍ യശ്വസി ജയ്‌സ്വാളിനൊപ്പം കെ എല്‍ രാഹുലാകും ഇറങ്ങുക എന്നാണ് സൂചന. ഈ ഘട്ടത്തില്‍ ടീമിന്റെ ബാറ്റിംഗ് ലൈനപ്പിനെ പറ്റി പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഉപനായകനായ റിഷഭ് പന്ത്.
 
കോലി ബാക്കിയാക്കിവെച്ച ഇന്ത്യയുടെ നാലാം നമ്പര്‍ സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലാകും കളിക്കുക എന്ന് പന്ത് വ്യക്തമാക്കി. മൂന്നാം സ്ഥാനത്തേക്ക് ആരെ ഉള്‍പ്പെടുത്തണമെന്നതാണ് നിലവില്‍ ടീമിനുള്ളിലെ പ്രധാന ചര്‍ച്ച. ഇംഗ്ലണ്ടില്‍ മത്സരപരിചയമുള്ള ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള കരുണ്‍ നായരിനൊപ്പം സായ് സുദര്‍ശന്റെ പേരാണ് മൂന്നാം നമ്പറില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്. പരിശീലനമത്സരത്തില്‍ മൂന്നാം നമ്പറില്‍ കരുണാണ് ഇറങ്ങിയത് എന്നതിനാല്‍ ഇതിനാണ് സാധ്യത ഏറെയും. പരിശീലന സെഷനുകളില്‍ കെ എല്‍ രാഹുല്‍, ഗില്‍,ജയ്‌സ്വാള്‍ എന്നിവര്‍ക്കൊപ്പം കരുണും ഭാഗമായിരുന്നു.
 
ഓപ്പണിങ്ങില്‍ ജയ്‌സ്വാള്‍- കെ എല്‍ രാഹുല്‍ സഖ്യവും മൂന്നാം സ്ഥാനത്ത് കരുണ്‍ നായര്‍/ സായ് സുദര്‍ശനും നാലാം സ്ഥാനത്ത് ശുഭ്മാന്‍ ഗില്ലുമാകും ഇന്ത്യന്‍ നിരയില്‍ ഇറങ്ങുക. അഞ്ചാമനായി റിഷഭ് പന്തും ആറാം സ്ഥാനത്ത് രവീന്ദ്ര ജഡേജയും കളിക്കും. ഇതിന് ശേഷം വരുന്ന സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ ഒഴിവ് നികത്താനായി ശാര്‍ദൂല്‍ താക്കൂര്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം നിതീഷ് കുമാര്‍ റെഡ്ഡിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
 
കഴിഞ്ഞ ഓസ്ട്രേലിയ പരമ്പരയില്‍ അഞ്ചാം ബൗളറെ ഉള്‍പ്പെടുത്താത്തത് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.ശര്‍ദുള്‍ ഠാക്കൂര്‍ ടീമില്‍ ഉണ്ടെങ്കില്‍, നമ്പര്‍ 8 വരെ ബാറ്റിങ് ഡെപ്ത് നല്‍കുകയും ബൗളിങ്ങില്‍ കൂടുതല്‍ ഓപ്ഷന്‍ ലഭിക്കുകയും ചെയ്യും. ജസ്പ്രിത് ബുംറയും മുഹമ്മദ് സിറാജും ആണ് പേസ് അറ്റാക്കിന്റെ നായകന്മാര്‍. പ്രസിദ്ധ് കൃഷ്ണ, അര്‍ഷദീപ് സിംഗ്, ആകാശ് ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ടീമിനൊപ്പമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Crystal palace vs Liverpool: മക് അലിസ്റ്റർ, സല.. പെനാൽറ്റി പാഴാക്കി താരങ്ങൾ,വെംബ്ലിയിൽ ലിവർപൂളിനെ തോൽപ്പിച്ച് ക്രിസ്റ്റൽ പാലസിന് ചരിത്രനേട്ടം

പരാഗിനെ നായകനാക്കാനാണ് താത്പര്യമെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, സഞ്ജു പോകുന്നത് രാജസ്ഥാന് ദോഷം ചെയ്യും, കെ ശ്രീകാന്ത്

Chris Woakes: എടുക്കുകയാണ്, പരിക്കാണെങ്കിലും ആഷസ് കളിക്കുമെന്ന് ക്രിസ് വോക്സ്

Rohit -Kohli: സോറി രോഹിത്, സോറി കോലി... ലോകകപ്പ് പ്ലാനിൽ നിങ്ങളില്ല, ഓസ്ട്രേലിയൻ പരമ്പര അവസാനത്തേതായേക്കും

അടുത്ത ലേഖനം
Show comments