Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി ഇടപെടുന്നു; ഇന്ത്യ - വിന്‍‌ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് ?

മന്ത്രി ഇടപെടുന്നു; ഇന്ത്യ - വിന്‍‌ഡീസ് ഏകദിനം തിരുവനന്തപുരത്തേക്ക് ?

kaloor stadium
തിരുവനന്തപുരം , ചൊവ്വ, 20 മാര്‍ച്ച് 2018 (15:15 IST)
വിമർശനം ശക്തമായതോടെ നവംബര്‍ ഒന്നിന് നടക്കേണ്ട ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മൽസരവേദി തിരുവനന്തപുരത്തേക്കു മാറ്റിയേക്കും.

കൊച്ചിയിലെ ഫുട്ബോൾ ടർഫിനു കോട്ടംവരുത്തുന്ന നടപടികളുണ്ടാവില്ലെന്ന് കായികമന്ത്രി എസി മൊയ്തീൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ സർക്കാർ ഇടപെട്ട് മത്സരം തിരുവനന്തപുരത്തേക്കു മാറ്റാൻ നിർദേശിക്കും. കൂടുതൽ തർക്കങ്ങൾ കൂടാതെ വിഷയം പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) കേരളാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളുമായി കായികമന്ത്രി ചർച്ച നടത്തി. കേരളത്തിൽ ക്രിക്കറ്റും നടക്കണം ഫുട്ബോളും നടക്കണം എന്ന നിലപാടാണ് തനിക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

നേരത്തെ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബായിരുന്നു വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് കെസിഎയുടെ ആവശ്യം പരിഗണിച്ച് മത്സരം കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതോടെയാണ് എതിര്‍പ്പ് ശക്തമായത്.

കേരളാ ബ്ളാസ്റ്റേഴ്സ് താരം സികെ വിനീത്, ശശി തരൂർ എംപി എന്നിവരും മത്സരം കൊച്ചിയിൽ നടത്തുന്നതിനെതിരെ വിമർശനുവമായി രംഗത്ത് വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗ്ലാദേശികള്‍ക്കിടയില്‍ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ഞെട്ടിച്ച് മലയാളി! - വീഡിയോ