Webdunia - Bharat's app for daily news and videos

Install App

റൺവേട്ടയിൽ റെക്കോഡിടാൻ കോലി, തൊട്ടുപുറകെ ഹിറ്റ്മാൻ

അഭിറാം മനോഹർ
വെള്ളി, 6 ഡിസം‌ബര്‍ 2019 (10:49 IST)
തുടർച്ചയായി നാലാം കലണ്ടർ വർഷവും റൺവേട്ടയിൽ റെക്കോഡിടാൻ ഇന്ത്യൻ നായകൻ വിരാട് കോലി. രാജ്യാന്തര ക്രിക്കറ്റിൽ ഈ വർഷം ഇതുവരെ വിവിധ ഫോർമാറ്റുകളിലായി 2183 റൺസാണ് കോലി അടിച്ചുകൂട്ടിയത്. ഇന്ത്യൻ വൈസ് ക്യാപ്റ്റനായ രോഹിത് ശർമ്മയാണ് കോലിക്ക് തൊട്ടുപിന്നിലുള്ളത്. 2090 റൺസാണ് ഇന്ത്യൻ ഉപനായകൻ ഈ വർഷം അടിച്ചുകൂട്ടിയത്. 1820 റൺസുമായി പാകിസ്താന്റെ ബാബർ അസമാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.
 
ഈ വർഷം ഇനി ആറ് മത്സരങ്ങളാണ് കോലിക്കും രോഹിത്തിനും കളിക്കുവാനുള്ളത്. വിൻഡീസിനെതിരെ നടക്കുന്ന മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനവും. ഇതിനിടയിൽ റൺവേട്ടയിൽ കോലിയെ പിന്നിലാക്കാനള്ള അവസരം രോഹിത്തിന് പരമ്പരയിലുണ്ട്. എന്നാൽ കോലിയാണ് ഈ വർഷം റൺവേട്ടയിൽ മുന്നിലെത്തുന്നതെങ്കിൽ തുടർച്ചയായി നാല് വർഷവും ഏറ്റവും കൂടുതൽ റൺസടിച്ച ബാറ്റ്സ്മാനെന്ന റെക്കോഡ് കോലിയുടെ പേരിലാവും.
 
2016ൽ 2595 റൺസും 2017ൽ 2818 റൺസും 2018ൽ 2735 റൺസും അടിച്ചുകൂട്ടിയാണ് കോലി തുടർച്ചയായി മൂന്ന് വർഷം ഈ നേട്ടം സ്വന്തമാക്കിയത്. മൂന്നാം സ്ഥാനത്തുള്ള ബാബർ അസമിന് ഈ വർഷം ഇനി രണ്ട് ടെസ്റ്റുകളാണ് ബാക്കിയുള്ളത്.
 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

Arjun Tendulkar: തുടര്‍ച്ചയായി രണ്ട് സിക്‌സ്, പിന്നാലെ ഓവര്‍ പൂര്‍ത്തിയാക്കാതെ കളം വിട്ട് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍; ട്രോളി സോഷ്യല്‍ മീഡിയ

Gautam Gambhir: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗംഭീര്‍ പരിഗണനയില്‍

ടി20 ലോകകപ്പിന് ഇനി അധികം ദിവസങ്ങളില്ല, ഹാര്‍ദ്ദിക് ബാറ്റിംഗിലും തന്റെ മൂല്യം തെളിയിക്കണം: ഷെയ്ന്‍ വാട്ട്‌സണ്‍

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി

അടുത്ത ലേഖനം
Show comments