Webdunia - Bharat's app for daily news and videos

Install App

കളിക്കളത്തിൽ ചൂടൻ, പക്ഷേ ക്രിക്കറ്റിലെ ഏറ്റവും മാന്യനായ താരമെന്ന് ഐസിസി

അഭിറാം മനോഹർ
വ്യാഴം, 16 ജനുവരി 2020 (12:20 IST)
ഇത്തവണത്തെ ഐസിസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മുൻ വർഷങ്ങളിലേത് പോലെ പ്രധാനപ്പെട്ട പുരസ്കാരങ്ങളെല്ലാം സ്വന്തമാക്കിയത് ഇന്ത്യയുടെയും ഓസീസിന്റെയും താരങ്ങളാണ്. കൂട്ടത്തിൽ ഇന്ത്യയുടെ രോഹിത് ശർമ്മ മികച്ച ഏകദിനതാരത്തിനുള്ള ഐസിസി അവാർഡ് സ്വന്തമാക്കിയപ്പോൾ  ഐസിസിയുടെ ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകനായി തിരഞ്ഞെടുത്തത് ഇന്ത്യൻ നായകൻ വിരാട് കോലിയെയായിരുന്നു. എന്നാൽ ഈ നേട്ടങ്ങൾക്കൊപ്പം തന്നെ മറ്റൊരു നേട്ടവും വിരാട് കോലി സ്വന്തമാക്കി.
 
കഴിഞ്ഞ വർഷത്തെ ഏകദിന,ടെസ്റ്റ് ടീമുകളുടെ നായകൻ എന്ന നേട്ടത്തിന് പുറമെ ക്രിക്കറ്റിന്റെ സ്പിരിറ്റ് കാത്തുസൂക്ഷിച്ചതിന്റെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരമാണ് ഇന്ത്യൻ നായകൻ സ്വന്തമാക്കിയത്. ലോകകപ്പിലെ ഇന്ത്യ-ഓസീസ് പോരാട്ടത്തിനിടയിൽ ഇന്ത്യൻ ആരാധകർ ഓസീസ് താരമായ സ്റ്റീവ് സ്മിത്തിനെ കൂവിയപ്പോൾ അവരോട് മിണ്ടാതിരിക്കാൻ പറയുകയും കൈയ്യടിക്കാൻ ആവശ്യപ്പെടുകയും ചെയ്തതാണ് കോലിയെ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാർഡിന് അർഹനാക്കിയത്.
 
ഇത്രയും കാലം കളിക്കളത്തിലെ ചൂടൻ പെരുമാറ്റത്തിന്റെ പേരിൽ പേരുകേട്ട കോലി തന്നെയാണ് ഐസിസിയുടെ പ്രഖ്യാപനത്തിൽ ആദ്യം ഞെട്ടിയതും പുരസ്കാരം ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തി എന്നതായിരുന്നു കോലിയുടെ ആദ്യപ്രതികരണം. വർഷങ്ങളോളം കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ നിഴലിലായിരുന്നു താനെന്നും കോലി പറഞ്ഞു.
 
എന്നാൽ തിരിച്ചടികൾക്ക് ശേഷം കളിക്കാൻ തിരിച്ചെത്തിയ സ്മിത്തിനെ പിന്തുണക്കാനുള്ള തീരുമാനം വ്യക്തിപരമായിരുന്നുവെന്നും ഇത്തരമൊരു സാഹചര്യത്തില്‍ നിന്ന് വരുന്ന കളിക്കാരനെ പിന്തുണക്കാനാണ് ശ്രമിക്കെണ്ടതെന്നും ക്രൂശിക്കരുതെന്നും കോലി പറഞ്ഞു.ക്രിക്കറ്റിനെ സ്നേഹിക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ആരാധകരുടെ പക്ഷത്തുനിന്ന് ഇത്തരം നടപടിയല്ല പ്രതീക്ഷിച്ചതെന്നും കോലി കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

അടുത്ത ലേഖനം
Show comments