Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയുടെ സെഞ്ച്വറി പാഴായി, മൂന്നാം ഏകദിനത്തില്‍ ഓസീസിന് 32 റണ്‍സ് വിജയം

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (22:25 IST)
ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് പരാജയം. 32 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 314 റണ്‍സ് എന്ന ലക്‍ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 281 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
 
ക്യാപ്‌ടന്‍ വിരാട് കോ‌ഹ്‌ലിയുടെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിംഗ്സില്‍ എടുത്തുപറയാനുള്ള സവിശേഷത. കോഹ്‌ലി 95 പന്തുകളില്‍ നിന്ന് 123 റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തില്‍ കോഹ്‌ലിയുടെ നാല്‍പ്പത്തിയൊന്നാമത്തെ സെഞ്ച്വറിയാണിത്.
 
രോഹിത് ശര്‍മ (14), എം എസ് ധോണി(26), കേദാര്‍ ജാദവ് (26), വിജയ് ശങ്കര്‍ (32), രവീന്ദ്ര ജഡേജ (24) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്കോറര്‍‌മാര്‍.
 
നേരത്തേ ഇന്ത്യയുടെ ബൌളിംഗ് നിരയുടെ തന്ത്രങ്ങള്‍ ഓസീസ് ബാറ്റിംഗിന് മുമ്പില്‍ അമ്പേ പാളിയിരുന്നു. 314 റണ്‍സ് എന്ന വിജയലക്‍ഷ്യമാണ് ഓസീസ് ബാറ്റ്‌സ്മാന്‍‌മാര്‍ ഉയര്‍ത്തിയത്. സ്വന്തം കളിസ്ഥലമായ റാഞ്ചിയില്‍ ഒരുപക്ഷേ മഹേന്ദ്രസിംഗ് ധോണിയുടെ അവസാന മത്സരമായേക്കുന്ന കളിയിലാണ് ഇന്ത്യയ്ക്ക് ഈ പാളിച്ച.
 
ഇന്ത്യ ബൌള്‍ ചെയ്യുമ്പോള്‍ പ്രധാനമായും തന്ത്രങ്ങള്‍ മെനയുന്നത് ധോണിയാണ്. മിസ്റ്റര്‍ കൂളിന്‍റെ എല്ലാ പരീക്ഷണങ്ങളും പരാജയപ്പെടുന്നതാണ് ഗ്രൌണ്ടില്‍ കാണാനായത്. അടുത്ത ലോകകപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന് കരുതുന്ന രവീന്ദ്ര ജഡേജ ബൌളിംഗില്‍ അമ്പേ പരാജയപ്പെട്ടു. 10 ഓവറില്‍ 64 റണ്‍സാണ് ജഡേജ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല.
 
പത്ത് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത കുല്‍‌ദീപാകട്ടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എല്ലാ ബൌളര്‍മാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്. രണ്ട് ഓവറുകള്‍ മാത്രമെറിഞ്ഞ കേദാര്‍ ജാദവ് 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബൂമ്ര 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് ഷമിയാകട്ടെ 10 ഓവറില്‍ 52 റണ്‍സാണ് വിട്ടുകൊടുത്തത്.
 
ഓപ്പണര്‍ ഉസ്മാന്‍ ഖാവാജയുടെ സെഞ്ച്വറിയുടെയും ഫിഞ്ചിന്‍റെ 93 റണ്‍സിന്‍റെയും കരുത്തിലാണ് ഓസ്ട്രേലിയ തങ്ങളുടെ സ്കോര്‍ 300 കടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

അടുത്ത ലേഖനം
Show comments