Webdunia - Bharat's app for daily news and videos

Install App

‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (17:55 IST)
ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് യുവ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. ജീവിതത്തില്‍ പല ചിന്തകളും കടന്നു വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് തോന്നിയതു പോലെ തന്നെ ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കുന്നതിനെ കുറിച്ചും ആലോചന നടത്തിയിരുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ പല കാര്യങ്ങളും എനിക്ക് അനുകൂലമായെന്നും ഇന്ത്യന്‍ താരം പറഞ്ഞു.

പതിമൂന്നാം വയസില്‍ അണ്ടര്‍ 15 യുപി ടീമില്‍ ഇടം നേടാന്‍ തീവ്ര പരിശീലനമാണ് നടത്തിയത്. എന്നാല്‍, എന്റെ ആഗ്രഹം നടന്നില്ല. സെലക്‍ടര്‍മാര്‍ എന്നെ ഒഴിവാക്കി. നല്ല പരിശീലനം നടത്തിയിട്ടും ടീമിലിടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ തോന്നിയത് ആത്മഹത്യ ചെയ്യാനായിരുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി.

ശ്രമത്തില്‍ നിന്നും പിന്തിരിയാതിരുന്ന താന്‍ കഠിനമായ പരിശീലനത്തിലൂടെ ടീലില്‍ ഇടം നേടി. അതേസമയം, ക്രിക്കറ്റ് തന്റെ ഉപജീവന മാര്‍ഗമായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്‌കൂള്‍ ജീവിതത്തില്‍ ക്രിക്കറ്റിന് അത്രമാത്രം പരിഗണനയെ നല്‍കിയിരുന്നുള്ളൂ. അച്ഛന്റെ ശ്രമം മൂലമാണ് ക്രിക്കറ്റിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തി കുല്‍ദീപ് പറയുന്നു.

എനിക്ക് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മനസിലാക്കിയ അച്ഛന്‍ ഒരു കോച്ചിനരികില്‍ എത്തിച്ചു. പേസ് ബോളറാകാനായിരുന്നു ആഗ്രഹവും ശ്രമവും. ഒരിക്കല്‍ സ്‌പിന്‍ എറിഞ്ഞപ്പോള്‍ പരിശീലകന്‍ അത് ശ്രദ്ധിക്കുകയും ഇത് ശീലമാക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്‌തു. ഇതോടെയാണ് സ്‌പിന്‍ ബോളറായതും പിന്നെ ക്രിക്കറ്റില്‍ സജീവമായതും എന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments