Webdunia - Bharat's app for daily news and videos

Install App

വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ത്രില്ലര്‍; ഇഷാന്തിന്റെ കരുത്തില്‍ ഗുജറാത്തിനെ തോല്‍പ്പിച്ച് ഡല്‍ഹി

അവസാന ഓവറില്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്

Webdunia
ബുധന്‍, 3 മെയ് 2023 (08:35 IST)
ഐപിഎല്ലില്‍ വീണ്ടുമൊരു ലാസ്റ്റ് ഓവര്‍ ത്രില്ലര്‍. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ജയിച്ചത്. വെറും 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. നേരത്തെ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 130 റണ്‍സെടുത്തത്. 
 
അവസാന ഓവറില്‍ വെറും 12 റണ്‍സ് മാത്രമായിരുന്നു ഗുജറാത്തിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ ഡല്‍ഹിക്ക് വിജയം സമ്മാനിക്കുകയായിരുന്നു. മികച്ച ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന രാഹുല്‍ തെവാത്തിയയെയാണ് ഇഷാന്ത് അവസാന ഓവറില്‍ പുറത്താക്കിയത്. ഇഷാന്തിന്റെ അവസാന ഓവറില്‍ ഒരു ബൗണ്ടറി പോലും നേടാന്‍ ഗുജറാത്തിന് സാധിച്ചില്ല. 
 
നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (53 പന്തില്‍ പുറത്താകാതെ 59), അഭിനവ് മനോഹര്‍ (33 പന്തില്‍ 26), രാഹുല്‍ തെവാത്തിയ (ഏഴ് പന്തില്‍ 20) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഗുജറാത്തിന് ജയിക്കാന്‍ സാധിച്ചില്ല. ഡല്‍ഹിക്ക് വേണ്ടി ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഇഷാന്ത് ശര്‍മ 23 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. കുല്‍ദീപ് യാദവ് നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. 
 
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 23 റണ്‍സിന് ഡല്‍ഹിക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായതാണ്. അമന്‍ ഹക്കീം ഖാന്‍ (44 പന്തില്‍ 51), അക്ഷര്‍ പട്ടേല്‍ (30 പന്തില്‍ 27), റിപല്‍ പട്ടേല്‍ (13 പന്തില്‍ 23) എന്നിവര്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് ഡല്‍ഹിയുടെ സ്‌കോര്‍ 100 കടത്തിയത്. ഗുജറാത്തിന് വേണ്ടി മുഹമ്മദ് ഷമി നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഫൈനലിലായിരുന്നു പാകിസ്ഥാൻ വന്നിരുന്നതെങ്കിലും തീരുമാനം മാറില്ലായിരുന്നു, തീരുമാനത്തിൽ ലെജൻഡ്സ് ടീം ഒറ്റക്കെട്ട്

India vs England Oval Test: ഓവൽ ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്, സർപ്രൈസ് എൻട്രിയായി കരുൺ നായർ ടീമിൽ, 3 മാറ്റങ്ങളോടെ ഇന്ത്യ

India vs England: പച്ച വിരിച്ച ഓവല്‍ പിച്ച്, ഗംഭീറിന്റെ ട്രമ്പ് കാര്‍ഡ്, അവസാന നിമിഷം കരുണ്‍ നായര്‍ ടീമിലേക്ക്?

India - Pakistan Legends Semi Final Called Off: പാക്കിസ്ഥാനുമായി കളിക്കാനില്ല; സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറി

WCL 2025, India C vs Pakistan C: 'അവസാനം ഞങ്ങളുടെ കൂടെ തന്നെ കളിക്കും, അവരുടെ മുഖം ആലോചിക്കാന്‍ വയ്യ'; ഇന്ത്യയെ പരിഹസിച്ച് അഫ്രീദി

അടുത്ത ലേഖനം
Show comments