Webdunia - Bharat's app for daily news and videos

Install App

'എല്ലാം തുടങ്ങിയത് അവന്‍ തന്നെ, പറയാന്‍ പാടില്ലാത്തത് അവന്‍ പറഞ്ഞു'; കോലിക്കെതിരെ നവീന്‍ ഉള്‍ ഹഖ്

Webdunia
ശനി, 17 ജൂണ്‍ 2023 (13:28 IST)
ഐപിഎല്‍ 16-ാം സീസണില്‍ ഏറ്റവും വിവാദമായ സംഭവമാണ് വിരാട് കോലിയും നവീന്‍ ഉള്‍ ഹഖും തമ്മിലുള്ള വാക്കുതര്‍ക്കം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തിനിടെയാണ് ഇരുവരും കൊമ്പുകോര്‍ത്തത്. അന്നത്തെ ഏറ്റുമുട്ടലിനെ കുറിച്ച് ഇപ്പോള്‍ തുറന്നുപറയുകയാണ് നവീന്‍ ഉള്‍ ഹഖ്. വിരാട് കോലിയാണ് പ്രശ്‌നങ്ങള്‍ക്ക് മുഴുവന്‍ തുടക്കം കുറിച്ചതെന്നാണ് നവീന്‍ പറയുന്നത്. 
 
മത്സരത്തിന്റെ 18-ാം ഓവറിലാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ബാറ്റ് ചെയ്യാന്‍ നില്‍ക്കുന്ന നവീനെ കോലി സ്ലെഡ്ജ് ചെയ്യുകയായിരുന്നു. നവീനും കോലിയോട് അതേ നാണയത്തില്‍ തന്നെ പ്രതികരിച്ചു. നവീന്‍ പുറത്തായി മടങ്ങുന്നതിനിടെ കോലി ഷൂസിന് താഴെയുള്ള മണ്ണ് തട്ടിക്കളയുകയും അതിനു തുല്യമാണ് നവീന്‍ എന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. പിന്നീട് മത്സരശേഷം ഇരു ടീമുകളിലേയും കളിക്കാര്‍ ഹസ്തദാനം ചെയ്യുന്നതിനിടെ കോലി കൈ പിടിച്ചപ്പോള്‍ നവീന്‍ അത് ദേഷ്യത്തോടെ തള്ളി മാറ്റുകയായിരുന്നു. 
 
വിരാട് കോലി തന്നോട് അങ്ങനെയൊന്നും പെരുമാറാന്‍ പാടില്ലായിരുന്നു എന്നാണ് നവീന്‍ ഇപ്പോള്‍ പറയുന്നത്. താനല്ല ഏറ്റുമുട്ടലിന് തുടക്കമിട്ടതെന്നും നവീന്‍ പറയുന്നു. ' വിരാട് കോലിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. മത്സരത്തിനിടെ കോലി അങ്ങനെയൊന്നും പറയാന്‍ പാടില്ലായിരുന്നു. ഹസ്തദാനം ചെയ്യവെ വിരാട് കോലിയാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. ഒരു കാര്യം മാത്രം ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്, സാധാരണയായി ഞാന്‍ ആരേയും സ്ലെഡ്ജ് ചെയ്യാറില്ല. ഇനി ഞാന്‍ അങ്ങനെ ചെയ്താലും ബൗള്‍ ചെയ്യുമ്പോള്‍ ബാറ്റര്‍മാരോട് മാത്രമാണ് അങ്ങനെ പറയാറുള്ളത്. കാരണം ഞാനൊരു ബൗളറാണ്. അന്നത്തെ കളിയില്‍ ഞാന്‍ ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ആരെയും സ്ലെഡ്ജ് ചെയ്തിട്ടുമില്ല,' നവീന്‍ പറഞ്ഞു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

സച്ചിനും കോലിയ്ക്കും കിട്ടുന്ന ആദരവ് അർഹിക്കുന്ന താരമാണ് ബുമ്ര, നിർഭാഗ്യവശാൽ അത് ലഭിക്കുന്നില്ല: ആർ അശ്വിൻ

ഭീഷണിയുണ്ടെന്ന് അറിയിച്ചു, മത്സരത്തിന് 2 ദിവസം മുൻപ് മുതലെ ഹോട്ടലിന് പുറത്തിറങ്ങാൻ പോലും അനുമതിയുണ്ടായിരുന്നില്ല, 2024ലെ ടി20 ലോകകപ്പിലെ ഇന്ത്യ- പാക് മാച്ച് അനുഭവം പറഞ്ഞ് രോഹിത്

97 റൺസ് കൂടെ വേണം, ഗവാസ്കറിൻ്റെ 49 വർഷം പഴക്കമുള്ള റെക്കോർഡ് മറികടക്കാൻ ജയ്സ്വാളിന് അവസരം

India vs England, 2nd Test: ബുംറ പുറത്ത് ആര്‍ച്ചര്‍ അകത്ത്; ഇന്ത്യക്ക് കൂനിന്‍മേല്‍ കുരു !

തെറ്റുകൾ പറ്റി, മോശം സമയത്ത് വിളിച്ചത് 2 വലിയ താരങ്ങൾ മാത്രം, എല്ലാ ഘട്ടത്തിലും പിന്തുണച്ചത് അച്ഛൻ: പൃഥ്വി ഷാ

അടുത്ത ലേഖനം
Show comments