Webdunia - Bharat's app for daily news and videos

Install App

പന്തിനെയും - ജഡേജയേയും അഴിച്ചുവിട്ട് കോഹ്‌ലി; തന്ത്രങ്ങള്‍ തിരിച്ചറിയാനാകാതെ ഓസീസ്

പന്തിനെയും - ജഡേജയേയും അഴിച്ചുവിട്ട് കോഹ്‌ലി; തന്ത്രങ്ങള്‍ തിരിച്ചറിയാനാകാതെ ഓസീസ്

Webdunia
വെള്ളി, 4 ജനുവരി 2019 (16:01 IST)
സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന രണ്ട് പ്രകടനങ്ങളാണ് പിറന്നത്. ചേതേശ്വര്‍ പൂജാരയുടെ ക്ലാസ് ഇന്നിംഗ്‌സിനു പിന്നാലെ ഋഷഭ് പന്തിന്റെ കടന്നാക്രമണം പരമ്പരയില്‍ ഒപ്പമെത്താമെന്ന ആതിഥേയരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.

622 എന്ന പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങുന്ന ഓസ്‌ട്രേലിയ്‌ക്ക് പിടിച്ചു നിന്നേ മതിയാകൂ. ജയം ഉറപ്പില്ലെങ്കിലും സമനിലയാകും അവര്‍ക്ക് മുമ്പിലുള്ള ഏക പോംവഴി. എന്നാല്‍, സിഡ്‌നിയിലെ പിച്ച് സ്‌പിന്നിന് അനുകൂലമാകുന്നതാണ് ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

രവീന്ദ്ര ജഡേജ - കുല്‍ദീപ് യാദവ് സഖ്യത്തിന്റെ പ്രകടനമാകും ഇന്ത്യക്ക് നിര്‍ണായകമാകുക. ഇരുവരും തിളങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകും. കൂറ്റന്‍ സ്‌കോര്‍ മറികടക്കുക എളുപ്പമാകില്ലെന്ന് കങ്കാരുക്കള്‍ക്ക് വ്യക്തമായി അറിയാം. ഈ സാഹചര്യത്തില്‍ ക്രീസില്‍ പിടിച്ചു നില്‍ക്കുകയെന്ന തന്ത്രമാകും അവര്‍ക്ക് മുന്നിലുള്ളത്.

മൂന്നാം ദിവസത്തെ ആദ്യ സെഷന്‍ ഓസീസിന് വെല്ലുവിളിയാണ്. ജസ്‌പ്രീത് ബുമ്ര - മുഹമ്മദ് ഷാമി സഖ്യത്തെ നേരിടുക കഠിനമാണ്. ബുമ്രയുടെ പന്തുകളെ എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം. തുടക്കത്തില്‍ വിക്കറ്റുകള്‍ നഷ്‌ടമായാല്‍ കളി ഇന്ത്യയുടെ വരുതിയിലാകും.

പരമ്പര കൈവിടാതിരിക്കാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ പയറ്റുക. ജഡേജ - പന്ത് സഖ്യത്തിനെ കൂടുതല്‍ നേരം ക്രീസില്‍ നിര്‍ത്താനുള്ള പദ്ധതി ജയം അല്ലെങ്കില്‍ സമനില ഉദ്ദേശിച്ചുള്ളതായിരുന്നു.

500ന് മുകളില്‍ സ്‌കോര്‍ ചെയ്‌തതിനു പിന്നാലെ ഇന്ത്യ ഡിക്ലെയര്‍ ചെയ്യുമെന്നായിരുന്നു നിഗമനം. എന്നാല്‍ ജഡേജ - പന്ത് കൂട്ടുക്കെട്ട് പൊളിയുന്നതുവരെ കാത്തിരിക്കാനായിരുന്നു കോഹ്‌ലിയുടെ തീരുമാനം. ഈ നീക്കം മത്സരം നഷ്‌ടമാകാതിരിക്കാനുള്ള ക്യാപ്‌റ്റന്റെ തന്ത്രമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

കിടന്ന് കരയുന്ന നേരം അവർ സെഞ്ചുറി അടിക്കും മുന്നെ ഔട്ടാക്കാമായിരുന്നില്ലെ, സ്റ്റോക്സിനെയും ഇംഗ്ലണ്ടിനെയും പരിഹസിച്ച് നഥാൻ ലിയോൺ

World Championship of Legends: പാകിസ്ഥാനോട് കളിക്കാനില്ല, വേൾഡ് ലെജൻഡ്സ് ചാമ്പ്യൻഷിപ്പ് സെമിയിൽ നിന്നും പിന്മാറി ഇന്ത്യ ചാമ്പ്യൻസ്

Pep Guardiola: സിറ്റി വിട്ടാൽ ദീർഘ ഇടവേള, കരിയർ പ്ലാൻ വ്യക്തമാക്കി പെപ് ഗാർഡിയോള

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾക്കുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു, മിച്ച് മാർഷ് നയിക്കും

India vs England: ഓവൽ ടെസ്റ്റിൽ സ്റ്റോക്സില്ലാതെ ഇംഗ്ലണ്ട്, ഒലി പോപ്പ് നായകനാകും, ടീമിൽ നാല് മാറ്റങ്ങൾ

അടുത്ത ലേഖനം
Show comments