Webdunia - Bharat's app for daily news and videos

Install App

Pak vs Eng: അപമാനപെരുമഴയിൽ നിന്നും പാകിസ്ഥാന് ആശ്വാസം, ഇംഗ്ലണ്ടിനെ സ്പിൻ കെണിയിൽ പൂട്ടി, 11 ടെസ്റ്റുകൾക്ക് ശേഷം നാട്ടിൽ ആദ്യ ജയം

അഭിറാം മനോഹർ
വെള്ളി, 18 ഒക്‌ടോബര്‍ 2024 (13:56 IST)
Pakistan Test team
ഇംഗ്ലണ്ടിനെതിരായ മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 153 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. പാകിസ്ഥാന്‍ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇംഗ്ലണ്ട് മത്സരത്തിന്റെ നാലാം ദിനം 144 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പാക് സ്പിന്നര്‍മാരായ നോമാന്‍ അലിയുടെയും സാജിദ് ഖാന്റെയും പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. 37 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.
 
പാകിസ്ഥാനായി നോമാന്‍ അലി 46 റണ്‍സ് വഴങ്ങി 8 വിക്കറ്റ് നേടിയപ്പോള്‍ സാജിദ് ഖാനാണ് 2 വിക്കറ്റുകള്‍. സ്വന്തം നാട്ടില്‍ മൂന്നര വര്‍ഷത്തിനും 11 ടെസ്റ്റുകള്‍ക്കും ശേഷമാണ് പാകിസ്ഥാന്‍ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കുന്നത്. 2021 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു പാകിസ്ഥാന്‍ അവസാനമായി നാട്ടില്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചത്. വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 1-1ന് ഒപ്പമെത്താന്‍ പാകിസ്ഥാനായി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം 24ന് റാവല്‍പിണ്ടിയിലാണ്.
 
 നേരത്തെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 550+ നേടിയും പരാജയപ്പെട്ട പാകിസ്ഥാന്‍ രണ്ടാം മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരില്ലാതെയാണ് ഇറങ്ങിയത്. ആദ്യ ഇന്നിങ്ങ്‌സില്‍  ബാബര്‍ അസമിന് പകരക്കാരനായി വന്ന കമ്രാന്‍ ഗുലാമിന്റെ സെഞ്ചുറിയുടെ ബലത്തില്‍ 366 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ  ഇംഗ്ലണ്ടിനെ 291 റണ്‍സിന് തളയ്ക്കാന്‍ പാക് ബൗളര്‍മാര്‍ക്കായി. 114 റണ്‍സുമായി ബെന്‍ ഡെക്കറ്റ് മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. പാകിസ്ഥാനായി സാജിദ് ഖാന്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 7 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 3 വിക്കറ്റുകള്‍ നോമന്‍ അലിയും സ്വന്തമാക്കി.
 
 രണ്ടാം ഇന്നിങ്ങ്‌സില്‍ സല്‍മാന്‍ ആഘയുടെ അര്‍ധസെഞ്ചുറിയുടെ ബലത്തില്‍ 221 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. ഇതോടെ 297 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെയ്ക്കാന്‍ പാകിസ്ഥാനായി. എന്നാല്‍ നോമല്‍ അലിയും സാജിദ് ഖാനും വീണ്ടും സ്പിന്‍ കെണിയുമായി വരിഞ്ഞുമുറുക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം 144 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ൽ കളിച്ച 18 മത്സരങ്ങളിൽ നിന്നും 36 വിക്കറ്റ്, ഐസിസിയുടെ ടി20 ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം അർഷദീപ് സിങ്ങിന്

Sanju Samson: പേസിന് മുന്നിൽ വെറും പൂച്ചക്കുട്ടി, രണ്ടാം ടി20യിലും സ്പീഡിന് മുന്നിൽ പകച്ച് സഞ്ജു, ആർച്ചർക്ക് മുന്നിൽ പുറത്തായത് ഒരേ രീതിയിൽ

Harry Brook vs Varun Chakravarthy: എവിടെ നിന്റെ പുക മഞ്ഞ്, മഞ്ഞില്ലെങ്കില്‍ എന്തോ ചെയ്യുമെന്ന് പറഞ്ഞല്ലോ?, വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ മറുപടികളില്ലാതെ ഹാരി ബ്രൂക്ക്

ഓസ്ട്രേലിയൻ ഓപ്പണിൽ സബലേങ്ക വീണു, കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കി മാഡിസൻ കീസിന്

ഇനി എന്താണവൻ ചെയ്യേണ്ടത്, എത്ര റൺസടിച്ചാലും ഒഴിവാക്കും, സഞ്ജുവിനെ ഓർത്ത് സങ്കടമുണ്ടെന്ന് ഹർഭജൻ

അടുത്ത ലേഖനം
Show comments