Pakistan Team: സൂപ്പർ ഓവറിൽ എക്സ്ട്രാ റൺസായി പാകിസ്ഥാൻ നൽകിയത് 7 റൺസ്, പ്രൊഫഷണലായി തോൽക്കാൻ പാകിസ്ഥാനെ സാധിക്കു

അഭിറാം മനോഹർ
വെള്ളി, 7 ജൂണ്‍ 2024 (12:32 IST)
Mohammad Amir, Worldcup
ടി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുഎസിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി പാകിസ്ഥാന്‍. നിശ്ചിത ഓവറില്‍ മത്സരം സമനിലയിലായതോടെ സൂപ്പര്‍ ഓവറിനൊടുവിലാണ് വിജയികളെ നിശ്ചയിച്ചത്. മുഹമ്മദ് ആമിര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ 18 റണ്‍സാണ് യുഎസ് നേടിയത്. ഒരൊറ്റ ബൗണ്ടറി മാത്രമാണ് യുഎസ് ബാറ്റര്‍മാരില്‍ നിന്നും വന്നതെങ്കിലും എക്‌സ്ട്രാ റണ്‍സുകള്‍ വാരികോരി നല്‍കിയതോടെയാണ് 18 റണ്‍സുകള്‍ യുഎസ് സൂപ്പര്‍ ഓവറില്‍ നേടിയത്. യുഎസിന് വേണ്ടി പന്തെറിഞ്ഞ സൗരഭ് നേത്രവല്‍ക്കര്‍ വിജയലക്ഷ്യം പ്രതിരോധിച്ചതോടെ യുഎസ് വിജയിക്കുകയായിരുന്നു.
 
സൂപ്പര്‍ ഓവറില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സ് മാത്രമാണ് യുഎസ് നേടിയത്. ബാക്കി ഏഴ് റണ്‍സുകള്‍ വന്നത് പാക് താരങ്ങളുടെ പിഴവില്‍ നിന്നായിരുന്നു. ഓവറില്‍ 3 വൈഡുകളാണ് ആമിര്‍ എറിഞ്ഞത്. ഈ ബോളുകളില്‍ 2 സിംഗിളും ഒരു ഡബിളും ഓടിയെടുക്കാന്‍ യുഎസ് താരങ്ങള്‍ക്കായി. പാകിസ്ഥാന്റെ മോശം കീപ്പിംഗ്, ഫീല്‍ഡിംഗ് പ്രകടനങ്ങളും ഒപ്പം ആമിറിന്റെ മോശം ബൗളിംഗുമാണ് ഈ റണ്‍സ് യുഎസിന് സമ്മാനമായി നല്‍കിയത്. 7 എക്‌സ്ട്രാ റണ്‍സുകളോടെ വിജയം തന്നെ പാകിസ്ഥാന്‍ യുഎസിന് തളികയില്‍ കൊണ്ട് നല്‍കുകയായിരുന്നു. ഇത്ര പ്രൊഫഷണലായി തോല്‍ക്കാന്‍ പാകിസ്ഥാനല്ലാതെ ഒരു ടീമിനും സാധിച്ചെന്ന് വരില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments