Webdunia - Bharat's app for daily news and videos

Install App

മഴയും ഫഖറും തുണച്ചു; സെമി സാധ്യത നിലനിര്‍ത്തി പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡിന് കിട്ടിയത് എട്ടിന്റെ പണി

ന്യൂസിലന്‍ഡിനെതിരായ ജയത്തോടെ പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി

Webdunia
ശനി, 4 നവം‌ബര്‍ 2023 (21:03 IST)
ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ നിര്‍ണായക മത്സരത്തില്‍ 21 റണ്‍സിന് ജയിച്ച് പാക്കിസ്ഥാന്‍. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് പാക്കിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 25.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 200 റണ്‍സ് നേടി. പാക്കിസ്ഥാന്‍ ഇന്നിങ്‌സില്‍ രണ്ടാമതും മഴ കളി മുടക്കാനെത്തിയപ്പോള്‍ 25.3 ഓവറില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാന് വേണ്ടിയിരുന്നത് 179 റണ്‍സാണ്. ആ സമയത്ത് പാക്കിസ്ഥാന്റെ അക്കൗണ്ടില്‍ 200 റണ്‍സ് ഉണ്ടായിരുന്നു. അരമണിക്കൂറിലേറെ മഴ തുടര്‍ന്നതോടെ കളി അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിക്കുകയും പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു. 
 
ഫഖര്‍ സമാന്റെ കിടിലന്‍ ഇന്നിങ്‌സാണ് പാക്കിസ്ഥാന് ജയം സമ്മാനിക്കുന്നതില്‍ അനിവാര്യമായത്. മഴ വില്ലനാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഫഖര്‍ ക്രീസിലെത്തിയ നിമിഷം മുതല്‍ കിവീസ് ബൗളര്‍മാരെ കടന്നാക്രമിച്ചു. 81 പന്തില്‍ എട്ട് ഫോറും 11 സിക്‌സറും അടക്കം 126 റണ്‍സുമായി ഫഖര്‍ സമാന്‍ പുറത്താകാതെ നിന്നു. നായകന്‍ ബാബര്‍ അസം 63 പന്തില്‍ നിന്ന് 66 റണ്‍സ് നേടി ഫഖര്‍ സമാന് മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍ അബ്ദുള്ള ഷഫീഖിയുടെ വിക്കറ്റ് മാത്രമാണ് പാക്കിസ്ഥാന് നഷ്ടമായത്. 
 
രചിന്‍ രവീന്ദ്ര (94 പന്തില്‍ 108), കെയ്ന്‍ വില്യംസണ്‍ (79 പന്തില്‍ 95), ഗ്ലെന്‍ ഫിലിപ്പ്സ് (25 പന്തില്‍ 41) തുടങ്ങിയവരുടെ ഇന്നിങ്സ് കരുത്തിലാണ് ന്യൂസിലന്‍ഡ് 401 റണ്‍സെടുത്തത്. 
 
ന്യൂസിലന്‍ഡിനെതിരായ ജയത്തോടെ പാക്കിസ്ഥാന്‍ സെമി സാധ്യത നിലനിര്‍ത്തി. എട്ട് കളികളില്‍ നിന്ന് നാല് ജയത്തോടെ എട്ട് പോയിന്റുള്ള പാക്കിസ്ഥാന്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. എട്ട് പോയിന്റുമായി ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തും. ന്യൂസിലന്‍ഡിന് ശ്രീലങ്കയുമായും പാക്കിസ്ഥാന് ഇംഗ്ലണ്ടുമായാണ് അവസാന മത്സരം. ഈ രണ്ട് കളികളും ഇനി അതീവ നിര്‍ണായകമാകും. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല

Australia vs Southafrica: കോട്ട കെട്ടി സ്റ്റാർക്കും ഹേസൽവുഡും,വാലറ്റത്ത് വമ്പൻ പോരാട്ടം, ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസ് വിജയലക്ഷ്യം

അടുത്ത ലേഖനം
Show comments