Webdunia - Bharat's app for daily news and videos

Install App

'വന്നവരെല്ലാം അടിയോടടി, പൊളിയാണ് ഈ ടീം' പക്ഷേ പന്ത്

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (15:55 IST)
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച് നൽകുന്ന കാഴ്ചയാണ് ഇന്നലെ മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന അവസാന മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവർ മത്സരത്തിൽ തകർത്താടിയപ്പോൾ മൂന്ന് പേരുടെയും മികവിൽ 240 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിത്. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന ഋഷഭ് പന്തിന് യാതൊരു സംഭാവനയും ചെയ്യാൻ സാധിച്ചില്ല.
 
മത്സരത്തിലെ 12മത് ഓവറിൽ തകർത്തടിച്ചുകൊണ്ടിരുന്ന രോഹിത് ശർമ്മയെ നഷ്ടപ്പെടുമ്പോൾ 135 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയോ ക്യാപ്റ്റനായ കോലിയോ ആയിരിക്കും അടുത്തതായി ഇറങ്ങുക എന്ന പ്രതീക്ഷകൾ തെറ്റിച്ച് പരമ്പരയിൽ മോശം ഫോം തുടരുന്ന പന്തിനെയാണ് ഇന്ത്യൻ ടീം മൂന്നാമനായി ഇറക്കിയത്. 
 
കത്തിക്കയറികൊണ്ടിരുന്ന റൺറേറ്റ് കുറക്കാതെ കാക്കുക ഒപ്പം മികച്ച സ്കോറിലേക്ക് ടീമിനെ എത്തിക്കുക എന്നീ ഭാരിച്ച ഉത്തരവാദിത്തമാണ് ടീം പന്തിനെ ഏൽപ്പിച്ചത്. എന്നാൽ തനിക്ക് ഇനിയും പാകതയെത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പന്തിന്റെ പ്രകടനം. മത്സരത്തിൽ നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ കൂറ്റനടികൾക്ക് ശ്രമിച്ച പന്ത് തിടുക്കപ്പെട്ട് ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞുകുളിക്കുകയാണ് ചെയ്തത്. 
 
നേരിട്ട രണ്ടാം പന്തിൽ തന്നെ പൊള്ളാർഡിനെ കവറിന് മുകളിലൂടെ പറത്താനായിരുന്നു പന്തിന്റെ ശ്രമം. എന്നാൽ അതിർത്തിക്കരികിൽ നില്ക്കുന്ന ജേസൺ ഹോൾഡറിന്റെ കയ്യിലൊതുങ്ങാനുള്ള ആയുസ്സേ ആ ഷോട്ടിനുണ്ടായിരുന്നുള്ളു. ബംഗ്ലാദേശ് പരമ്പരയിലെ തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം വിൻഡീസിനെതിരെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്.
 
ഒരു ഭാഗത്ത് കോലിയും രാഹുലും രോഹിത്തും അടിച്ചു തകർത്തതിനാൽ ഇന്ത്യക്ക് ഒരു കൂറ്റൻ സ്കോർ സ്വന്തമാക്കാൻ സാധിക്കുകയും മത്സരത്തിൽ വിജയം നേടാൻ കഴിയുകയും ചെയ്തു. എന്നാൽ ഒരു കളിക്കാരന് ഇത്രയും അവസരങ്ങൾ വീണ്ടും വീണ്ടും നൽകുമ്പോൾ ടീമിൽ അവസരം കാത്ത് നിൽക്കുന്ന മറ്റ് യുവതാരങ്ങളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന നടപടിയാണ് ഇന്ത്യൻ ടീം മനേജ്മെന്റ് യഥാർത്ഥത്തിൽ കൈക്കൊള്ളുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Mohammed Siraj: 'ഞാന്‍ ഇന്നലെ ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ ഇന്ന് കളിക്കണ്ടായിരുന്നു'; ചിരിപ്പിച്ച് സിറാജ്

India vs England, Oval Test: ഓവലില്‍ വിജയകാഹളം, സിറാജ് കരുത്തില്‍ ഇന്ത്യ; പരമ്പര സമനില

ആ വെള്ളം വാങ്ങിവെയ്ക്കാം, മെസ്സി കേരളത്തിലേക്ക് വരുന്നില്ല, സ്ഥിരീകരിച്ച് കായികമന്ത്രി

Joe Root: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാത്രം 6,000 റൺസ്, റെക്കോർഡുകൾ കുട്ടിക്കളിയാക്കി ജോ റൂട്ട്

Joe Root: ഇന്ത്യയെ കണ്ടാൽ റൂട്ടിന് ഹാലിളകും, ഇന്ത്യക്കെതിരെ മാത്രം 13 സെഞ്ചുറികൾ!

അടുത്ത ലേഖനം
Show comments