Webdunia - Bharat's app for daily news and videos

Install App

'വന്നവരെല്ലാം അടിയോടടി, പൊളിയാണ് ഈ ടീം' പക്ഷേ പന്ത്

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2019 (15:55 IST)
തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച് നൽകുന്ന കാഴ്ചയാണ് ഇന്നലെ മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന അവസാന മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവർ മത്സരത്തിൽ തകർത്താടിയപ്പോൾ മൂന്ന് പേരുടെയും മികവിൽ 240 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിത്. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന ഋഷഭ് പന്തിന് യാതൊരു സംഭാവനയും ചെയ്യാൻ സാധിച്ചില്ല.
 
മത്സരത്തിലെ 12മത് ഓവറിൽ തകർത്തടിച്ചുകൊണ്ടിരുന്ന രോഹിത് ശർമ്മയെ നഷ്ടപ്പെടുമ്പോൾ 135 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയോ ക്യാപ്റ്റനായ കോലിയോ ആയിരിക്കും അടുത്തതായി ഇറങ്ങുക എന്ന പ്രതീക്ഷകൾ തെറ്റിച്ച് പരമ്പരയിൽ മോശം ഫോം തുടരുന്ന പന്തിനെയാണ് ഇന്ത്യൻ ടീം മൂന്നാമനായി ഇറക്കിയത്. 
 
കത്തിക്കയറികൊണ്ടിരുന്ന റൺറേറ്റ് കുറക്കാതെ കാക്കുക ഒപ്പം മികച്ച സ്കോറിലേക്ക് ടീമിനെ എത്തിക്കുക എന്നീ ഭാരിച്ച ഉത്തരവാദിത്തമാണ് ടീം പന്തിനെ ഏൽപ്പിച്ചത്. എന്നാൽ തനിക്ക് ഇനിയും പാകതയെത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പന്തിന്റെ പ്രകടനം. മത്സരത്തിൽ നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ കൂറ്റനടികൾക്ക് ശ്രമിച്ച പന്ത് തിടുക്കപ്പെട്ട് ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞുകുളിക്കുകയാണ് ചെയ്തത്. 
 
നേരിട്ട രണ്ടാം പന്തിൽ തന്നെ പൊള്ളാർഡിനെ കവറിന് മുകളിലൂടെ പറത്താനായിരുന്നു പന്തിന്റെ ശ്രമം. എന്നാൽ അതിർത്തിക്കരികിൽ നില്ക്കുന്ന ജേസൺ ഹോൾഡറിന്റെ കയ്യിലൊതുങ്ങാനുള്ള ആയുസ്സേ ആ ഷോട്ടിനുണ്ടായിരുന്നുള്ളു. ബംഗ്ലാദേശ് പരമ്പരയിലെ തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം വിൻഡീസിനെതിരെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്.
 
ഒരു ഭാഗത്ത് കോലിയും രാഹുലും രോഹിത്തും അടിച്ചു തകർത്തതിനാൽ ഇന്ത്യക്ക് ഒരു കൂറ്റൻ സ്കോർ സ്വന്തമാക്കാൻ സാധിക്കുകയും മത്സരത്തിൽ വിജയം നേടാൻ കഴിയുകയും ചെയ്തു. എന്നാൽ ഒരു കളിക്കാരന് ഇത്രയും അവസരങ്ങൾ വീണ്ടും വീണ്ടും നൽകുമ്പോൾ ടീമിൽ അവസരം കാത്ത് നിൽക്കുന്ന മറ്റ് യുവതാരങ്ങളുടെ ഭാവിയെ ഇരുട്ടിലാക്കുന്ന നടപടിയാണ് ഇന്ത്യൻ ടീം മനേജ്മെന്റ് യഥാർത്ഥത്തിൽ കൈക്കൊള്ളുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്യാപ്റ്റന്‍ ഓപ്ഷനില്‍ നിന്നും ബാബറും റിസ്വാനും പുറത്ത്, പാകിസ്ഥാന്റെ 3 ഫോര്‍മാറ്റിലും നായകനായി സല്‍മാന്‍ അലി ആഘയെ പരിഗണിക്കുന്നു

രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

വേണ്ടത് 5 വിക്കറ്റുകൾ മാത്രം, ഒരു ഏഷ്യൻ ബൗളർക്കുമില്ലാത്ത നേട്ടം, ബുമ്രയെ കാത്ത് അപൂർവ റെക്കോർഡ്

ലിമിറ്റഡ് ഓവർ പോലെയല്ല, ടെസ്റ്റിൽ രോഹിത്തിനെയും കോലിയേയും ചേർത്ത് പറയരുത് : സഞ്ജയ് മഞ്ജരേക്കർ

ബ്രാൻഡ് വാല്യുവിൽ കുതിപ്പ്, ആർസിബിയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കാനൊരുങ്ങി ഉടമകൾ, ലക്ഷ്യം 17,000 കോടി!

അടുത്ത ലേഖനം
Show comments