Webdunia - Bharat's app for daily news and videos

Install App

RCB: 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്മൃതിയുടെ മന്ദഹാസം, ഈ സാല 2 കപ്പും നമ്ദേയെന്ന് ബാംഗ്ലൂർ ആരാധകർ

അഭിറാം മനോഹർ
തിങ്കള്‍, 18 മാര്‍ച്ച് 2024 (12:53 IST)
RCB, WPL Title win,Royal challengers Banglore
ഇന്നലെ വനിതാ പ്രീമിയര്‍ ലീഗില്‍ സ്മൃതി മന്ദാനയുടെ നേതൃത്വത്തില്‍ ആര്‍സിബി തങ്ങളുടെ ആദ്യ കിരീടം സ്വന്തമാക്കിയപ്പോള്‍ ആര്‍സിബി ആരാധകര്‍ മതിമറന്നെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയല്ല. 16 വര്‍ഷക്കാലമായി പുരുഷ ടീമിന് സാധിക്കാതിരുന്ന നേട്ടം രണ്ടാം സീസണിലാണ് വനിതാ ടീം സ്വന്തമാക്കിയത്. ഓരോ സീസണിലും ഈ സാല കപ്പ് നമ്‌ദേയെന്ന് പറഞ്ഞുകൊണ്ട് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്ന ലക്ഷങ്ങളാണ് ഇന്നലെ നേടിയ വിജയത്തോടെ തലയുയര്‍ത്തി നിന്നത്.
 
ഫൈനല്‍ ഡല്‍ഹിയുടെ തട്ടകത്തില്‍ ഡല്‍ഹിക്കെതിരെ ആധികാരികമായ വിജയമാണ് ബാംഗ്ലൂര്‍ വനിതകള്‍ സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് സ്വപ്നതുല്യമായ തുടക്കമാണ് ക്യാപ്റ്റന്‍ മെഗ് ലാനിങ്ങും ഷെഫാലി വര്‍മയും ചേര്‍ന്ന നല്‍കിയത്. വനിതാ ക്രിക്കറ്റിലെ സെവാഗെന്ന് വിളിപ്പേരുള്ള ഷെഫാലി വീരുവിന്റെ അതേ പ്രകടനം ആവര്‍ത്തിച്ചപ്പോള്‍ 7 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സെന്ന നിലയിലെത്തിയിരുന്നു.
 
എന്നാല്‍ സോഫി മോളിനിയക്‌സ് എറിഞ്ഞ എട്ടാം ഓവറില്‍ മത്സരം അപ്പാടെ മാറിമറിഞ്ഞു. എട്ടാം ഓവറില്‍ ആദ്യം ഷെഫാലിയെയും പിന്നാലെ ജെമീമ റോഡ്രിഗസിനെയും അല്‍സ്‌ക്‌സ് കാപ്‌സിയെയും സോഫി മടക്കിയയച്ചതോടെ മത്സരത്തില്‍ ബാംഗ്ലൂര്‍ പിടിമുറുക്കി. പിന്നാലെ സ്പിന്‍ ആക്രമണവുമായി ആശ ശോഭന,ജോര്‍ജിയ വെയര്‍ഹാം,ശ്രേയങ്ക പാട്ടീല്‍ എന്നിവര്‍ കൂടിയെത്തിയപ്പോള്‍ 18.3 ഓവറില്‍ 113 റണ്‍സിന് ഡല്‍ഹി ഓള്‍ ഔട്ടാവുകയായിരുന്നു. 27 പന്തില്‍ 44 റണ്‍സുമായി ഷെഫാലി വര്‍മയും 23 പന്തില്‍ 23 റണ്‍സുമായി മെഗ് ലാന്നിങ്ങും മാത്രമാണ് ഡല്‍ഹി നിരയില്‍ തിളങ്ങിയത്.
 
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ വളരെ സാവധാനത്തിലാണ് ലക്ഷ്യത്തിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ധൃതി വെക്കാതെ വിക്കറ്റുകള്‍ സൂക്ഷിച്ചുകൊണ്ട് ബാംഗ്ലൂര്‍ അനായാസം ലക്ഷ്യത്തിലെത്തി. ബാംഗ്ലൂരിന് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാന 31 റണ്‍സും സോഫി ഡിവൈന്‍ 32 റണ്‍സും നേടി പുറത്തായി. 35 റണ്‍സുമായി എല്ലിസ് പെറിയും 17 റണ്‍സുമായി റിച്ചാഘോഷുമായിരുന്നു മത്സരം അവസാനിക്കുമ്പോള്‍ ക്രീസിലുണ്ടായിരുന്നത്.
 
വിജയത്തോടെ 16 വര്‍ഷങ്ങളായുള്ള പരിഹാസങ്ങള്‍ക്ക് കൂടിയാണ് ബാംഗ്ലൂര്‍ വനിതകള്‍ വിരാമമിട്ടത്. ഐപിഎല്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഈ സാല 2 കപ്പ് നമ്‌ദേയെന്നാണ് ഈ വര്‍ഷത്തെ ആര്‍സിബിയുടെ മുദ്രാവാക്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments