രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി ഋഷഭ് പന്ത്; ഇനി മുന്നിലുള്ളത് ഗെയ്‌ല്‍ മാത്രം

Webdunia
തിങ്കള്‍, 15 ജനുവരി 2018 (12:19 IST)
ട്വന്റി-20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിനുടമയായി ഡല്‍ഹി വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ട്വന്റി-20യില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന വേഗതയേറിയ സെഞ്ചുറിയും ട്വന്റി20യിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയുമാണ് ഈ യുവതാരം സ്വന്തം പേരിലാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു റിഷഭിന്റെ ഈ റെക്കോഡ് പ്രകടനം.
 
32 പന്തിലാണ് റിഷഭ് സെഞ്ചുറി നേടിയത്. എട്ടു ഫോറിന്റെയും 12 സിക്‌സിന്റെയും അകമ്പടിയോടെ റിഷഭ് 38 പന്തില്‍ 116 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു ട്വന്റി-20യിലെ ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരത്തിന്റെ സെഞ്ചുറി. ശ്രീലങ്കയ്‌ക്കെതിരെ കഴിഞ്ഞ മാസമായിരുന്നു രോഹിത് 35 പന്തില്‍ നിന്ന് സെഞ്ചുറി നേടിയത്. ഈ റെക്കോര്‍ഡാണ് പന്ത് ഇപ്പോള്‍ പഴങ്കഥയാക്കിയത്.
 
നിലവില്‍ 30 പന്തില്‍ സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് റിഷഭിന് മുന്നിലുള്ളത്. ഗെയ്‌ലിന്റെയും രോഹിതിന്റെയും പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും റിഷഭിന്റെ പ്രകടനം ആഭ്യന്തര മത്സരത്തിലുമായിരുന്നുവെന്ന വ്യത്യാസം മാത്രമേ ഈ റെക്കോഡ് പ്രകടനത്തിനു പിന്നിലുള്ളൂ. മത്സരത്തില്‍ പത്തു വിക്കറ്റിന്റെ ഗംഭീരവിജയവും ഹിമാചലിനെതിരെ ഡല്‍ഹി സ്വന്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് 3 ഫോർമാറ്റിലും നായകനാക്കി ഗില്ലിനെ സമ്മർദ്ദത്തിലാക്കുന്നത്, ഇന്ത്യയ്ക്ക് ഓൾ ഫോർമാറ്റ് ക്യാപ്റ്റനെ ആവശ്യമില്ല

നമ്മളേക്കാൾ നന്നായി വിദേശതാരങ്ങൾ സ്പിൻ കളിക്കുന്നു, ശരിക്കും നിരാശ തോന്നുന്നു, കൊൽക്കത്ത ടെസ്റ്റ് തോൽവിയിൽ ആർ അശ്വിൻ

ഓസ്ട്രേലിയയിലോ ഇംഗ്ലണ്ടിലോ തോറ്റാൽ ട്രാൻസിഷനാണെന്ന് പറഞ്ഞോളു, കളിച്ചുവളർന്ന സ്ഥലത്ത് തോൽക്കുന്നതിന് ന്യായീകരണമില്ല: ചേതേശ്വർ പുജാര

സ്ലോവാക്യയുടെ നെഞ്ചത്ത് ജർമനിയുടെ അഴിഞ്ഞാട്ടം, 6 ഗോൾ വിജയത്തോടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ചു

India vs Southafrica: ഗില്ലിന് പകരം പന്ത് നായകൻ?, ദേവ്ദത്തോ സായ് സുദർശനോ ടീമിൽ

അടുത്ത ലേഖനം
Show comments