Webdunia - Bharat's app for daily news and videos

Install App

അയാൾ എന്റെ കണക്ക് കൂട്ടൽ തെറ്റിച്ചില്ല, രക്ഷകനായിട്ടുണ്ട്: തുറന്ന് പറഞ്ഞ് രോഹിത്

Webdunia
ശനി, 27 ജൂലൈ 2019 (14:03 IST)
നിലവിലെ ഐ പി എൽ ചാംമ്പ്യന്മാർ മുംബൈ ഇന്ത്യൻസ് ആണ്. മികച്ച ടീമുകളിലൊന്നാണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്. നാലു തവണയാണ് കഴിഞ്ഞ 11 എഡിഷനുകളിലായി മുംബൈ കപ്പുയര്‍ത്തിയത്. 
ഏറ്റവുമധികം തവണ കിരീടത്തില്‍ മുത്തമിടാന്‍ കഴിഞ്ഞ ഏകടീമും മുംബൈയുടെ നീലപ്പടയ്ക്കു തന്നെയാണ്. ചെന്നൈ സൂപ്പർകിംഗ്സിനോടായിരുന്നു മുംബൈയുടെ അവസാന ജയം. 
 
നാലു തവണയും ഐപിഎല്ലില്‍ മുംബൈയെ ജേതാക്കളായത് രോഹിത് ശര്‍മ നായകനായി ഇരിക്കുമ്പോഴാണ്.   കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലില്‍ മുംബൈയുടെ ഏറ്റവും വലിയ മാച്ച് വിന്നറിനെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം.
 
കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്കു വേണ്ടി വിടവാങ്ങല്‍ മല്‍സരം കളിച്ച പേസ് വിസ്മയം ലസിത് മലിങ്കയാണ് മുംബൈയുടെ എക്കാലത്തെയും വലിയ മാച്ച് വിന്നറെന്ന് രോഹിത് ചൂണ്ടിക്കാട്ടി. നിലവില്‍ ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരന്‍ കൂടിയാണ് മലിങ്ക. 170 വിക്കറ്റുകളാണ് ലങ്കന്‍ പേസര്‍ ഐപിഎല്ലില്‍ നിന്നും കൊയ്തത്. കഴിഞ്ഞ 11 സീസണിലും മലിങ്ക മുംബൈക്കൊപ്പമായിരുന്നു. 
 
മാച്ച് വിന്നർമാരുടെ തലപ്പത്താണ് മലിംഗയുടെ സ്ഥാനം. ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ അദ്ദേഹം തന്റെ രക്ഷകനായിട്ടുണ്ട്. ഒരിക്കല്‍പ്പോലും മലിങ്ക തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുമില്ല. ടീമില്‍ അത്തരമൊരു സാന്നിധ്യമായിരുന്നു അദ്ദേഹം. ലസിത് മലിങ്കയ്ക്കു നല്ലൊരു ഭാവി ആശംസിക്കുന്നതായും രോഹിത് തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

Joe Root: റൂട്ടിനു മുന്നില്‍ ഇനി സച്ചിന്‍ മാത്രം; ടെസ്റ്റ് ഫോര്‍മാറ്റിലെ 'ഗോട്ട്' റൂട്ടിലേക്ക്

India vs England, 3rd Test: പന്ത് ഒറ്റക്കാലിൽ വന്നടിച്ച റൺസാണ് ഇന്ത്യ വെറുതെ പാഴാക്കുന്നത്, ക്യാപ്റ്റൻസിയെ പറ്റി ഗില്ലിനെ ധാരണയില്ല, നിർത്തിപൊരിച്ച് നാസർ ഹുസൈൻ

Joe Root: തലയറുത്തു, വേരറുക്കാനാവാതെ ഇന്ത്യ, ജോ റൂട്ടിന് മുപ്പത്തിയെട്ടാം ടെസ്റ്റ് സെഞ്ചുറി

അടുത്ത ലേഖനം
Show comments