Webdunia - Bharat's app for daily news and videos

Install App

പരിശീലകനായി മിന്നിച്ചു, താത്കാലിക ചുമതലയിൽ നിന്നും മുഖ്യ പരിശീലകനായി ജയസൂര്യയ്ക്ക് പ്രമോഷൻ

അഭിറാം മനോഹർ
തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (15:33 IST)
Jayasuriyah coach
ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ ഓപ്പണറും മുന്‍ നായകനുമായ സനത് ജയസൂര്യയെ നിയമിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. നേരത്തെ താത്കാലികമായാണ് പരിശീലക ചുമതല ജയസൂര്യ ഏറ്റെടുത്തത്. ഇനി മുതല്‍ ശ്രീലങ്കയുടെ 3 ഫോര്‍മാറ്റിലെയും പരിശീലകചുമതല ജയസൂര്യയ്ക്കായിരിക്കും.
 
ഏകദിന പരമ്പരയില്‍ ഇന്ത്യയ്‌ക്കെതിരെയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെയും മികച്ച പ്രകടനമാണ് ശ്രീലങ്ക കാഴ്ചവെച്ചത്. ഇതോടെയാണ് ജയസൂര്യയുമായുള്ള കരാര്‍ 2026 മാര്‍ച്ച് 31 വരെ നീട്ടാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ഇന്ത്യക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായാണ് ജയസൂര്യ ടീമിന്റെ താത്കാലിക പരിശീലകചുമതല ഏറ്റെടുത്തത്. ടി20യില്‍ പരാജയമായെങ്കിലും ഏകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി പരമ്പര നേടാനും ടെസ്റ്റില്‍ ഇംഗ്ലണ്ട്,ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനും ലങ്കയ്ക്ക് സാധിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ഒരു ചീഞ്ഞ മുട്ട എല്ലാം നശിപ്പിക്കും, ധവാനെ കുത്തിപറഞ്ഞ് ഷാഹിദ് അഫ്രീദി

കേരളത്തെ എല്ലാവർക്കും പുച്ഛമായിരുന്നു, അതിന്ന് മാറി, രഞ്ജി ട്രോഫി സെമിഫൈനൽ കളിക്കാനാവാത്തതിൽ ദുഃഖമുണ്ട്: സഞ്ജു സാംസൺ

അടുത്ത ലേഖനം
Show comments