Webdunia - Bharat's app for daily news and videos

Install App

ഇറാനി കപ്പിനുള്ള ടീമിൽ സഞ്ജുവില്ല, അതിനർഥം മറ്റൊന്ന്, സന്തോഷവാർത്ത

അഭിറാം മനോഹർ
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:51 IST)
ദുലീപ് ട്രോഫിയില്‍ സെഞ്ചുറി നേടിയ മലയാളി താരം സഞ്ജു സാംസണ് ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ടീമില്‍ ഇടമില്ല. ഇതോടെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാകാന്‍ സാധ്യത ഉയര്‍ന്നു. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിനെതിരെയും ഓസ്‌ട്രേലിയക്കെതിരെയും ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരകളുണ്ട്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്തിന് ടീം വിശ്രമം അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. ആ ഒഴിവില്‍ സഞ്ജു സാംസണാകും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറാവുക എന്നാണ് സൂചന.
 
ഒക്ടോബര്‍ 6 മുതലാണ് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാവുക. ഒക്ടോബര്‍ 1 മുതല്‍ 5 വരെയാണ് ഇറാനി കപ്പ് മത്സരം. അതിനാല്‍ തന്നെ ഇറാനി കപ്പില്‍ ഇടം പിടിച്ചിരുന്നെങ്കില്‍ ആദ്യ ടി20 മത്സരം സഞ്ജു സാംസണിന് നഷ്ടമാകുമായിരുന്നു. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ പശ്ചാത്തലത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ഒരുങ്ങുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഹിത്തിനെ മുംബൈ കൈവിടും, ആർസിബിയിൽ നിന്നും മാക്സ്വെല്ലും ഡുപ്ലെസിയും പുറത്തേക്ക്

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ദുലീപ് ട്രോഫിയിലെ പ്രകടനം തുണയായേക്കും, ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ സഞ്ജുവും!

Romario Shepherd: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം റൊമാരിയോ ഷെപ്പേര്‍ഡ് മരിച്ചതായി വ്യാജവാര്‍ത്ത

അടുത്ത ലേഖനം
Show comments