Webdunia - Bharat's app for daily news and videos

Install App

നന്നായി കളിച്ചതല്ലെ, ഇനി പോയി വിശ്രമിക്കു: മൂന്നാം ഏകദിനത്തിൽ ഗില്ലിന് വിശ്രമം

Webdunia
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (15:00 IST)
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഷാര്‍ദ്ദൂല്‍ താക്കൂറിനും ശുഭ്മാന്‍ ഗില്ലിനും ടീം വിശ്രമം അനുവദിച്ചു. മൂന്നാം ഏകദിനം നടക്കുന്ന രാജ്‌കോട്ടിലേക്ക് ഇരുവരും വിമാനം കയറിയില്ല. ഇനി ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന സന്നാഹമത്സരത്തില്‍ ഗുവാഹത്തിയിലാകും ഇരുവരും ഇന്ത്യന്‍ ടീമിനൊപ്പം ചേരുക.
 
ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ സ്വപ്ന സമാനമായ ഫോമിലാണ് ഗില്‍. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറി കണ്ടെത്തിയ താരം രണ്ടാം ഏകദിനത്തില്‍ സെഞ്ചുറിയും നേടിയിരുന്നു. ഏകദിനത്തില്‍ ഈ വര്‍ഷം താരം സ്വന്തമാക്കുന്ന അഞ്ചാമത്തെ സെഞ്ചുറിയാണിത്. ഈ വര്‍ഷം ബാറ്റ് ചെയ്ത 20 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 72.35 റണ്‍സ് ശരാശരിയില്‍ 1230 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ 665 റണ്‍സ് മാത്രമാണ് ഇനി ഗില്ലിന് ആവശ്യമായുള്ളത്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തിരിച്ചെത്തും. രോഹിത് ശര്‍മയാകും മത്സരത്തില്‍ ഇന്ത്യയെ നയിക്കുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ പരിശീലകന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

ബുമ്രയുടെ മികവ് എന്താണെന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തെ സമർഥമായി ഉപയോഗിക്കുന്നതിലാണ് കാര്യം: രോഹിത് ശർമ

England vs Denmark, Euro Cup 2024: യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

എല്ലാം കാണുക

ഏറ്റവും പുതിയത്

അധികാരികളെ പിണക്കിയാൽ പിന്നെ ഇന്ത്യൻ ടീമിൽ ഇടമില്ലേ? ധ്രുവ് ജുറലിനും ജിതേഷിനും പിന്നിലായോ ഇഷാൻ!

ചാമ്പ്യന്മാർക്കിനി രാജകീയ സ്വീകരണം,ദില്ലിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച, മുംബൈയിൽ തുറന്ന ബസിൽ വിക്ടറി മാർച്ച്

Hardik Pandya: വെറുക്കപ്പെട്ടവനിൽ നിന്നും പ്രിയപ്പെട്ടവനിലേക്ക്, ഇപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ

സിംബാബ്‌വെ പര്യടനത്തിലും ഇടമില്ല, ഇഷാൻ കിഷനും തിലക് വർമയും എവിടെ?

ഐപിഎല്ലിൽ നിലനിർത്താവുന്ന താരങ്ങളുടെ എണ്ണം 7 ആക്കണം, ആവശ്യവുമായി കൂടുതൽ ടീമുകൾ, ഇമ്പാക്ട് പ്ലെയർ തുടർന്നേക്കും

അടുത്ത ലേഖനം
Show comments