Webdunia - Bharat's app for daily news and videos

Install App

South Africa vs Bangladesh, T20 World Cup 2024: വിറപ്പിച്ച് ബംഗ്ലാദേശ്, ഒടുവില്‍ ദക്ഷിണാഫ്രിക്കയ്ക്കു നാല് റണ്‍സ് വിജയം

23-4 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയതില്‍ ഹെന്‍ റിച് ക്ലാസനാണ് നിര്‍ണായക പങ്കുവഹിച്ചത്

രേണുക വേണു
ചൊവ്വ, 11 ജൂണ്‍ 2024 (08:11 IST)
South Africa

South Africa vs Bangladesh, T20 World Cup 2024: ബംഗ്ലാദേശ് വിറപ്പിച്ചെങ്കിലും അവസാനം ജയിച്ചു കയറി ദക്ഷിണാഫ്രിക്ക. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടാന്‍ സാധിച്ചത് 109 റണ്‍സ് മാത്രം. ടോസ് ലഭിച്ച ദക്ഷിണാഫ്രിക്ക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 
 
തൗഹിദ് ഹൃദോയ് 34 പന്തില്‍ 37 റണ്‍സുമായി ബംഗ്ലാദേശിന്റെ ടോപ് സ്‌കോററായി. മഹ്‌മദുള്ള 27 പന്തില്‍ 20 റണ്‍സ് നേടി. അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സാണ്. കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അവസാന ഓവര്‍ എറിഞ്ഞത്. ഈ ഓവറില്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്ന മഹ്‌മദുള്ളയെ അടക്കം രണ്ട് വിക്കറ്റുകള്‍ മഹാരാജ് വീഴ്ത്തി. വിട്ടുകൊടുത്തത് വെറും ആറ് റണ്‍സ് മാത്രം. അവസാന പന്തില്‍ സിക്‌സ് അടിച്ചാല്‍ പോലും ബംഗ്ലാദേശിനു ജയിക്കാവുന്ന അവസ്ഥയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കേശവ് മഹാരാജ് നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കഗിസോ റബാഡയ്ക്കും ആന്റി നോര്‍ക്കിയയ്ക്കും രണ്ട് വീതം വിക്കറ്റുകള്‍. 
 
23-4 എന്ന നിലയില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയതില്‍ ഹെന്‍ റിച് ക്ലാസനാണ് നിര്‍ണായക പങ്കുവഹിച്ചത്. ക്ലാസന്‍ 44 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 46 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായി. ക്ലാസന്‍ തന്നെയാണ് കളിയിലെ താരവും. ഡേവിഡ് മില്ലര്‍ 38 പന്തില്‍ 29 റണ്‍സ് നേടി. തന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ വിറപ്പിച്ചത്. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് തന്‍സിം വീഴ്ത്തിയത്. ടസ്‌കിന്‍ അഹമ്മദിനു രണ്ട് വിക്കറ്റ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rishabh Pant: പന്തിന്റെ പരുക്ക് ഗുരുതരമോ?

അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും

എന്തിന് ചുമ്മാ ഹൈപ്പ് കൊടുക്കുന്നു, ഈ പാകിസ്ഥാൻ ടീം ദുർബലർ, ഇന്ത്യയ്ക്ക് മുന്നിൽ ശരിക്കും വിയർക്കും: ഹർഭജൻ സിംഗ്

ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ സ്റ്റേഡിയങ്ങളിൽ ഇന്ത്യൻ പതാകയില്ല, പുതിയ വിവാദം

രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ മാത്രം പന്തിനു അവസരം; ചാംപ്യന്‍സ് ട്രോഫി

അടുത്ത ലേഖനം
Show comments