Webdunia - Bharat's app for daily news and videos

Install App

സഞ്ജു കളിച്ചാലും ബുദ്ധിമുട്ടാകും, സഞ്ജുവിനെ അടിമുടി അറിയുന്ന രാജസ്ഥാൻ കോച്ച് ലങ്കൻ ടീമിനൊപ്പം

അഭിറാം മനോഹർ
വെള്ളി, 26 ജൂലൈ 2024 (18:07 IST)
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പായി വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ ടി20 ക്രിക്കറ്റില്‍ സംഭവിച്ചിട്ടുള്ളത്. ലോകകപ്പിന് പിന്നാലെ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ,വിരാട് കോലി,രവീന്ദ്ര ജഡേജ എന്നിവര്‍ കുട്ടിക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഹാര്‍ദ്ദിക്കിനെ പിന്തള്ളി സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടി20 ടീമിന്റെ നായകനായിരിക്കുന്നത്.
 
 കോലിയും രോഹിത്തും ടി20യില്‍ നിന്നും ഒഴിവായതോടെ മലയാളി താരമായ സഞ്ജു സാംസണിന് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ തന്നെ ടീമില്‍ അവസരം ലഭിക്കുമോ എന്നതാണ് നിലവില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ആദ്യ ചോയ്‌സ് റിഷഭ് പന്താണെന്നിരിക്കെ ടി20യില്‍ മാത്രമാണ് നിലവില്‍ സഞ്ജുവിന് സ്ഥാനം ഏറെക്കുറെയുള്ളത്.
 
ശ്രീലങ്കക്കെതിരായ പരമ്പരയില്‍ സഞ്ജു സാംസണാകും ഇന്ത്യയുടെ മൂന്നാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങുക എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. വിക്കറ്റ് കീപ്പര്‍ താരമായ റിഷഭ് പന്ത് മധ്യനിരയിലാകും ബാറ്റ് വീശുക. കാര്യങ്ങള്‍ അങ്ങനെ സംഭവിച്ചാല്‍ പോലും ശ്രീലങ്കക്കെതിരെ റണ്‍സ് അടിക്കുന്നത് സഞ്ജുവിന് ഇക്കുറി എളുപ്പമുള്ള കാര്യമാവില്ല. എന്തെന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പെര്‍ഫോമര്‍ ഡയറക്ടറായ സുബില്‍ ബറൗചയുടെ കീഴില്‍ ഒരു ക്യാമ്പ് കഴിഞ്ഞാണ് ശ്രീലങ്കന്‍ ടീം എത്തുന്നത്. പരിശീലകന്‍ സനത് ജയസൂര്യയുടെ ആവശ്യപ്രകാരം കുമാര്‍ സംഘക്കാര ഇടപ്പെട്ടാണ് ഇങ്ങനൊരു ക്യാമ്പ് ശ്രീലങ്കന്‍ ടീമിനായി നടത്തിയത്.
 
ഇന്ത്യന്‍ ടീമിലെ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാള്‍,ധ്രുവ് ജുറല്‍,റിയാന്‍ പരാഗ് എന്നിവരുടെ പ്രകടനത്തില്‍ സുബിന്റെ പങ്ക് നിസാരമായിരുന്നില്ല. കൂടാതെ സഞ്ജു സാംസണിന്റെ കളിയെ പറ്റിയും കൃത്യമായ ധാരണ സുബിനുണ്ട്. ഇത് മുതലെടുക്കാന്‍ കൂടിയാണ് ശ്രീലങ്ക സുബിന് കീഴില്‍ ക്യാമ്പില്‍ പങ്കെടുത്തത്. അതിനാല്‍ തന്നെ സഞ്ജുവിനെതിരെ ഇത്തവണ കൃത്യമായ പദ്ധതികളും ശ്രീലങ്കയ്ക്ക് കാണും. ഈ വെല്ലുവിളി അതിജീവിക്കാനായാല്‍ ഗൗതം ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള പുതിയ ടീമില്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ ഒരുങ്ങിയേക്കും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs England 4th Test: അവര്‍ കഠിനമായി പോരാടി, അര്‍ഹിച്ച സെഞ്ചുറിയാണ് നേടിയത്, ബെന്‍ സ്റ്റോക്‌സിന്റെ തീരുമാനത്തെ വിമര്‍ശിച്ച് ജെഫ്രി ബോയ്‌കോട്ട്

Gautham Gambhir Fight: ഞങ്ങളെന്ത് ചെയ്യണമെന്ന് നിങ്ങളാണോ പറയുന്നത്, ഓവൽ ടെസ്റ്റിന് മുൻപായി ഗംഭീറും ക്യുറേറ്ററും തമ്മിൽ ചൂടേറിയ തർക്കം

കഴിവ് തെളിയിച്ചു, എന്നിട്ടും എന്റെ മകന് സ്ഥിരമായി അവസരങ്ങളില്ല, ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്കെതിരെ വാഷിങ്ടണ്‍ സുന്ദറിന്റെ അച്ഛന്‍

World Legends Championship: പാകിസ്ഥാനെതിരെ കളിച്ചില്ല, കളിച്ച എല്ലാ മത്സരങ്ങളിലും തോറ്റു, ഇന്ത്യൻ ചാമ്പ്യൻസിന് ഇന്നത്തെ മത്സരം നിർണായകം

ആദ്യം ടെസ്റ്റിൽ പിന്നാലെ ടി20യിലും വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്ത് ഓസ്ട്രേലിയ

അടുത്ത ലേഖനം
Show comments