Webdunia - Bharat's app for daily news and videos

Install App

‘കരഞ്ഞു തീര്‍ത്തത് നാലു ദിവസം, ഒപ്പം നിന്നത് സുഹൃത്തുക്കളും ബന്ധുക്കളും’; തുറന്ന് പറഞ്ഞ് സ്‌മിത്ത്

‘കരഞ്ഞു തീര്‍ത്തത് നാലു ദിവസം, ഒപ്പം നിന്നത് സുഹൃത്തുക്കളും ബന്ധുക്കളും’; തുറന്ന് പറഞ്ഞ് സ്‌മിത്ത്

Webdunia
ചൊവ്വ, 5 ജൂണ്‍ 2018 (14:13 IST)
പന്ത് ചുരുണ്ടല്‍ വിവാദത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന പന്തു ചുരണ്ടല്‍ വിവാദം തന്നെ നാലു ദിവസങ്ങളോളമാണ് കരിയിപ്പിച്ചത്. സംഘര്‍ഷങ്ങളുടെ ദിവസങ്ങളായിരുന്നു അതെന്നും സിഡ്നിയിലെ നോക്സ് ഗ്രാമര്‍ സ്‌കൂളിലെ കുട്ടികളോട് സംസാരിക്കവെ സ്‌മിത്ത് പറഞ്ഞു.

‘‘ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും കഠിനമായ കാലമായിരുന്നു അത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് നേരിട്ടത്. അടുത്ത സുഹൃത്തുക്കളുടേയും കുടുംബത്തിന്റെയും പിന്തുണ ഭാഗ്യമായി. ആ ദിവസങ്ങള്‍ തരണം ചെയ്യാന്‍ അവരാണ് സഹായിച്ചത്. അവരുമായി തനിക്ക് എപ്പോള്‍ വേണമെങ്കിലും സംസാരിക്കാമായിരുന്നു. അതോടെ വലിയ മാറ്റമാണ് എനിക്കുണ്ടായത്” - എന്നും സ്‌മിത്ത് പറഞ്ഞു.

മനുഷ്യരായാല്‍ വൈകാരികതയ്ക്ക് അടിമപ്പെടും. ആ ദിവസങ്ങളെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്നും സ്‌മിത്ത് പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് സ്‌മിത്ത് സ്‌കൂളില്‍ എത്തിയത്.

പന്തു ചുരണ്ടല്‍ വിവാദത്തില്‍ സ്‌മിത്തിനൊപ്പം ഡേവിഡ് വാര്‍ണര്‍, ബെന്‍ക്രോഫ്റ്റ് എന്നിവര്‍ക്കാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments