Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെ ഇനി പിടിച്ചാൽ കിട്ടില്ല, ഒടുവിൽ ഗവാസ്കറെ കൊണ്ടും നല്ലത് പറയിച്ചു

Webdunia
വെള്ളി, 22 ഡിസം‌ബര്‍ 2023 (19:23 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. പലപ്പോഴും സഞ്ജുവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള സുനില്‍ ഗവാസ്‌കര്‍, എസ് ശ്രീശാന്ത് മുതലായ പല മുന്‍താരങ്ങളും താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
 
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ 114 പന്തില്‍ നിന്നും 108 റണ്‍സാണ് സഞ്ജു നേടിയത്. ആറ് ഫോറും 3 സിക്‌സും ഉള്‍പ്പടെയായിരുന്നു സഞ്ജുവിന്റെ പ്രകടനം. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ സഞ്ജുവിനാവില്ല. സഞ്ജു സ്ഥിരതയില്ലാത്ത താരമാണ് തുടങ്ങിയ വിമര്‍ശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. സഞ്ജുവിന്റെ സ്ഥിരം വിമര്‍ശകനായ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ പോലും സെഞ്ചുറി പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
 
ഈ സെഞ്ചുറി പ്രകടനം സഞ്ജുവിന്റെ കരിയര്‍ തന്നെ മാറ്റിമറിക്കുമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി. സെഞ്ചുറിയോടെ കൂടുതല്‍ അവസരങ്ങള്‍ സഞ്ജുവിനെ തേടിയെത്തും അതിനുമെല്ലാം ഉപരിയായി സ്വന്തം കഴിവില്‍ സഞ്ജുവിനുള്ള വിശ്വാസം ഉയരാന്‍ ഈ പ്രകടനം സഹായകമാകും. ഗവാസ്‌കര്‍ പറഞ്ഞു. പൊതുവെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ എല്ലായ്‌പ്പൊഴും വിമര്‍ശിക്കുന്ന ഗവാസ്‌കര്‍ ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിന്റെ ഷോട്ട് സെലക്ഷനെ പ്രശംസിച്ചു. തുടക്കം മുതലെ ആക്രമിച്ചുകളിക്കുക എന്ന ശൈലി തന്നെ സഞ്ജു മാറ്റിവെച്ചു. ആദ്യ പന്തുകള്‍ നിലയുറപ്പിക്കുന്നതിന് വേണ്ടി ഉപയോഗിച്ചു. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ സ്വാഭാവികമായ ശൈലിയില്‍ ആക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് കഴിയും ഗവാസ്‌കര്‍ വ്യക്തമാക്കി. നേരത്തെയും ഇതേ കാര്യം ഗവാസ്‌കര്‍ പല തവണ പറഞ്ഞിട്ടുണ്ടെങ്കിലും അശ്രദ്ധമായി വിക്കറ്റ് കളയുന്നത് സഞ്ജു പതിവാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരായ സെഞ്ചുറി പ്രകടനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

Siraj Drop Harry Brook: ഒരു നിമിഷത്തിന്റെ അശ്രദ്ധ, ബ്രൂക്ക്‌സിനെ പിടിക്കാനുള്ള സുവര്‍ണാവസരം കൈവിട്ട് സിറാജ്(വീഡിയോ)

Shubman Gill: സുവർണാവസരം പാഴായി, ഗവാസ്കറെയും ബ്രാഡ്മാനെയും മറികടക്കാനുള്ള അവസരം നഷ്ടപ്പെടുത്തി ഗിൽ

World Championship Of Legends: കളിച്ചിരുന്നെങ്കിൽ ഞങ്ങളും പാകിസ്ഥാനെ തകർത്തേനെ,എ ബി ഡിയുടേത് തകർപ്പൻ പ്രകടനമെന്ന് സുരേഷ് റെയ്ന

World Championship Of Legends: എല്ലാ കാര്യങ്ങളും ഇന്ത്യയ്ക്ക് അനുകൂലം, ലെജന്‍ഡ്‌സ് ടൂര്‍ണമെന്റില്‍ ഇനി കളിക്കില്ലെന്ന് പാകിസ്ഥാന്‍

India vs England Oval Test Day 4: 374 റൺസല്ലെ, പിന്തുടർന്ന് ജയിക്കാൻ ഇംഗ്ലണ്ടിനാകും, ആത്മവിശ്വാസം പ്രകടിപ്പിച്ച് ജോഷ് ടങ്ങ്

അടുത്ത ലേഖനം
Show comments