Webdunia - Bharat's app for daily news and videos

Install App

അഫ്ഗാന്റെ ചരിത്രനേട്ടം, ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍

അഭിറാം മനോഹർ
ബുധന്‍, 26 ജൂണ്‍ 2024 (12:40 IST)
Afghanistan into Semis
ടി20 ലോകകപ്പ് ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാന്റെ സെമിഫൈനല്‍ പ്രവേശനത്തിന് പിന്നാലെ ഇന്ത്യയ്ക്കും ബിസിസിഐയ്ക്കും നന്ദി പറഞ്ഞ് താലിബാന്‍ ഭരണകൂടം. അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്ക് അഫ്ഗാന്‍ ജനത നന്ദിയുള്ളവരാണെന്നും ഇന്ത്യയുടെ ഈ പ്രവര്‍ത്തി അഭിനന്ദനാര്‍ഹമാണെന്നും താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
 
2017ല്‍ മാത്രമാണ് അഫ്ഗാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗമാകുന്നത്. എന്നാല്‍ വെറും 7 വര്‍ഷം കൊണ്ട് ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ്,ഓസ്‌ട്രേലിയ തുടങ്ങിയ വമ്പന്മാരെ അടിയറവ് പറയിച്ചുകൊണ്ട് സെമിഫൈനല്‍ വരെയെത്താന്‍ അഫ്ഗാനായി. അഫ്ഗാന്റെ ഈ വളര്‍ച്ചയ്ക്ക് വലിയ രീതിയിലുള്ള സഹായമാണ് ഇന്ത്യ നല്‍കുന്നത്. 2015 മുതല്‍ അഫ്ഗാന്റെ ഹോം ഗ്രൗണ്ടായി കണക്കാക്കുന്നത് ഉത്തര്‍പ്രദേശിലെ നോയിഡയിലെ വിജയ് സിംഗ് പതിക് സ്‌പോര്‍ട്‌സ് കോമ്പ്‌ലക്‌സാണ്. ഡെറാഡൂണില്‍ വെച്ച് ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കും പാകിസ്ഥാന്‍ ആതിഥേയത്വം വഹിച്ചിരുന്നു. ഇന്ത്യന്‍ കോച്ചുമാരായ ലാല്‍ചന്ദ് രാജ്പുത്,മനോജ് പ്രഭാകര്‍,അജയ് ജഡേജ തുടങ്ങിയവര്‍ അഫ്ഗാന്‍ ടീമിനെ പരിശീലിപ്പിച്ചിട്ടുണ്ട്.
 
 ഇതിനെല്ലാം പുറമെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പല ടീമുകളുടെയും പ്രധാനതാരങ്ങള്‍ അഫ്ഗാന്‍ കളിക്കാരാണ്. അഫ്ഗാന്‍ ക്യാപ്റ്റനായ റാഷിദ് ഖാന്‍, മുഹമ്മദ് നബി,റഹ്മാനുള്ള ഗുര്‍ബാസ്,നൂര്‍ അഹമ്മദ്,നവീന്‍ ഉള്‍ ഹഖ് എന്നിവരെല്ലാം തന്നെ ഐപിഎല്ലില്‍ സജീവ താരങ്ങളാണ്. ഈ പശ്ചാത്തലത്തിലാണ് അഫ്ഗാന്റെ സെമിഫൈനല്‍ പ്രവേശനത്തില്‍ താലിബാന്‍ ഭരണകൂടം ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

മിർപൂരിലെ പിച്ച് മോശം, അന്താരാഷ്ട്ര നിലവാരമില്ല, തോൽവിയിൽ രൂക്ഷവിമർശനവുമായി പാക് കോച്ച്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ പ്രകടനം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്കാരം എയ്ഡൻ മാർക്രമിന്

എല്ലാം കാണുക

ഏറ്റവും പുതിയത്

IND VS ENG: 'ബുംറയെ കാത്തിരിക്കുന്നത് വെല്ലുവിളികൾ, ശരീരം കൈവിട്ടു': സൂപ്പർതാരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കുമോ?

India vs England, 4th Test: തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ; ഗില്ലും രാഹുലും രക്ഷിക്കുമോ?

Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?

India vs England, 4th Test: 'കളി കൈവിട്ട് ഇന്ത്യ, പ്രതിരോധത്തില്‍'; ഗില്ലും പിള്ളേരും നാണക്കേടിലേക്കോ?

അഭിഷേക് നായരെ യുപി തൂക്കി, ഇനി യു പി വാരിയേഴ്സ് മുഖ്യ പരിശീലകൻ

അടുത്ത ലേഖനം
Show comments