Webdunia - Bharat's app for daily news and videos

Install App

പുതിയ നായകനെ തീരുമാനിച്ചത് 'ഡ്രസിങ് റൂം' അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച്, പാണ്ഡ്യക്കെതിരെ സഹതാരങ്ങള്‍ ഒന്നിച്ചുനിന്നു; തുറന്നുസമ്മതിച്ച് ബിസിസിഐ വൃത്തങ്ങള്‍

ഡ്രസിങ് റൂം അഭിപ്രായങ്ങള്‍ കൂടി കേട്ടശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വെളിപ്പെടുത്തി

രേണുക വേണു
തിങ്കള്‍, 22 ജൂലൈ 2024 (10:59 IST)
ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാര്‍ യാദവ് നായകസ്ഥാനത്തേക്ക് എത്തിയത് സഹതാരങ്ങളുടെ നിര്‍ബന്ധത്താലെന്ന് റിപ്പോര്‍ട്ട്. ഡ്രസിങ് റൂം അഭിപ്രായങ്ങള്‍ കേട്ട ശേഷമാണ് സൂര്യയെ നായകനാക്കാന്‍ തീരുമാനിച്ചതെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഹാര്‍ദിക്കിനെ നായകനാക്കാന്‍ തന്നെയായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍ സഹതാരങ്ങള്‍ ഹാര്‍ദിക്കിനെതിരെ നിലകൊണ്ടപ്പോള്‍ ബിസിസിഐയ്ക്കും തീരുമാനം മാറ്റേണ്ടിവന്നു. 
 
ഡ്രസിങ് റൂം അഭിപ്രായങ്ങള്‍ കൂടി കേട്ടശേഷമാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വെളിപ്പെടുത്തി. ' ഇന്ത്യയെ ട്വന്റി 20 ഫോര്‍മാറ്റില്‍ നയിക്കാനുള്ള അര്‍ഹത സൂര്യകുമാറിന് ഉണ്ട്. അദ്ദേഹം വളരെ മികച്ച കളിക്കാരന്‍ കൂടിയാണ്. ഡ്രസിങ് റൂമില്‍ നിന്നും ഞങ്ങള്‍ അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ഹാര്‍ദിക് പാണ്ഡ്യ ഇപ്പോഴും ഞങ്ങളുടെ വളരെ പ്രധാനപ്പെട്ട താരം തന്നെയാണ്. സൂര്യകുമാര്‍ ക്യാപ്റ്റന്‍സിക്ക് യോജിച്ച താരം തന്നെയാണ്,' അഗാര്‍ക്കര്‍ പറഞ്ഞു. 
 
മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയ ശേഷമാണ് പുതിയ നായകനെ തീരുമാനിച്ചത്. ഹാര്‍ദിക്കിനെ നായകനാക്കാമെന്ന് ബിസിസിഐ ഏകപക്ഷീയമായി തീരുമാനിച്ചപ്പോള്‍ സഹതാരങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷം അന്തിമ തീരുമാനം മതിയെന്ന് ഗംഭീറും ചീഫ് സെലക്ടര്‍ അഗാര്‍ക്കറും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍ കമ്മിറ്റി സഹതാരങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ ആരാഞ്ഞത്. വലിയൊരു ശതമാനം താരങ്ങള്‍ നായകനായി ഹാര്‍ദിക്കിനെ വേണ്ട എന്ന നിലപാടെടുത്തു. ഹാര്‍ദിക്കിന്റെ പെരുമാറ്റ രീതിയോട് താല്‍പര്യക്കുറവുള്ള സഹതാരങ്ങള്‍ ഇക്കാര്യം സെലക്ഷന്‍ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. പാണ്ഡ്യ നായകനായാല്‍ ടീമിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് വരെ ചിലര്‍ അഭിപ്രായപ്പെട്ടതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സൂര്യകുമാര്‍ യാദവിനെ നായകനാക്കാന്‍ ബിസിസിഐയും തീരുമാനിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments