Webdunia - Bharat's app for daily news and videos

Install App

നവംബറിൽ ആ ഫോൺ കോൾ ചെയ്തതിന് രോഹിത്തിന് നന്ദി, അല്ലായിരുന്നെങ്കിൽ ദ്രാവിഡ് തലകുനിച്ച് പടിയിറങ്ങിയേനെ

അഭിറാം മനോഹർ
ചൊവ്വ, 2 ജൂലൈ 2024 (19:51 IST)
90കളില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ആവേശകരമായ പേരുകളാണ് സച്ചിന്‍, ദ്രാവിഡ്,ഗാംഗുലി തുടങ്ങിയവരുടെ പേരുകള്‍. ഇന്ത്യന്‍ ടീമെന്നാല്‍ ഏതാനും പേരുകളിലേക്ക് ചുരുങ്ങിയിരുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് കാര്യമായ കിരീടനേട്ടങ്ങള്‍ സമ്മാനിക്കാന്‍ ഈ താരങ്ങള്‍ക്ക് സാധിച്ചില്ലെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് എന്നെന്നും ഓര്‍ക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ സമ്മാനിക്കാന്‍ ഇവര്‍ക്കായിരുന്നു. ഇവരില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് തന്റെ കരിയറില്‍ ഒരു ലോകകപ്പ് വിജയം നേടാനായപ്പോള്‍ മറ്റ് 2 പേര്‍ക്കും അതിന് സാധിക്കാതെ വന്നു. അതിനാല്‍ രാഹുല്‍ ദ്രാവിഡ് പരിശീലകനായി ഒരു ലോകകിരീടം നേടണമെന്ന് ആഗ്രഹിച്ചിരുന്നവര്‍ ഒട്ടേറെയായിരുന്നു.
 
  ടീം പരിശീലകസ്ഥാനം ഏറ്റെടുത്ത ദ്രാവിഡ് ഒടുവില്‍ ആ സ്വപ്നം സാക്ഷാത്കരിച്ചെങ്കിലും അതിന് നമ്മള്‍ നന്ദി പറയേണ്ടത് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയോടാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിയില്‍ മനസ്സ് മടുത്ത് പരിശീലകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ച ദ്രാവിഡിനെ തിരിച്ചുകൊണ്ടുവന്നത്  നവംബര്‍ മാസത്തില്‍ രോഹിത് ശര്‍മ നടത്തിയ ഒരു ഫോണ്‍ കോളായിരുന്നു. ഐസിസി ലോകകിരീടം നേടിയതിന് ശേഷം ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദ്രാവിഡ് ആ സംഭവത്തെ പറ്റി മനസ്സ് തുറന്നത്.
 
ഈ ടീമിനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഓരോ താരങ്ങള്‍ക്കും ഒപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ആസ്വദിച്ചു. പ്രത്യേകിച്ചും രോഹിത് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. പലതിലും യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടയിട്ടുണ്ട്. പക്ഷേ എല്ലാത്തിനും നന്ദിയുണ്ട്. ഏകദിന ലോകകപ്പ് തോല്‍വിയെ തുടര്‍ന്ന് ടീം വിടാന്‍ ഒരുങ്ങിയതാണ്. രോഹിത് അന്ന് ആ കോള്‍ ചെയ്തതിന് നന്ദി. ലോകകപ്പ് വിജയത്തിന് പിന്നാലെ ദ്രാവിഡ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments