Webdunia - Bharat's app for daily news and videos

Install App

അവർക്ക് ധോനിയും യുവരാജും രോഹിത്തും കോലിയും ഉണ്ടായിരുന്നു, പാകിസ്ഥാന് പല്ല് മുളയ്ക്കാത്ത 2 പേരും: 2017 ചാമ്പ്യൻസ് ട്രോഫിയെ പറ്റി സർഫറാസ് ഖാൻ

Webdunia
വെള്ളി, 31 മാര്‍ച്ച് 2023 (18:04 IST)
2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം എല്ലാ ഇന്ത്യൻ ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ്. ഐസിസി ചാമ്പ്യൻഷിപ്പുകളിൽ സ്ഥിരമായി ഇന്ത്യയോട് തോൽക്കുന്നുവെന്ന ആരോപണത്തിന് ചാമ്പ്യൻസ് ട്രോഫി ഫൈനലിലായിരുന്നു പാകിസ്ഥാൻ മറുപടി നൽകിയത്. ഫഖർ സമൻ്റെ സെഞ്ചുറി കരുത്തിൽ 338 റൺസ് നേടിയ പാകിസ്ഥാൻ മുഹമ്മദ് ആമിർ, ഹസൻ അലി എന്നിവരുടെ ബൗളിംഗ് പ്രകടനം കൊണ്ട് ഇന്ത്യയെ 158 റൺസിന് പുറത്താക്കിയിരുന്നു. ഇപ്പോളിതാ ഈ വിജയത്തെ പറ്റി പ്രതികരിച്ചിരിക്കുകയാണ് അന്നത്തെ പാക് ടീം നായകനായ സർഫറാസ് അഹ്മദ്.
 
ഫൈനലിലെ ആ വിജയം ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല. ഒരു ഫൈനൽ മത്സരത്തിൽ ഇന്ത്യയുമായി വിജയിക്കുക എന്ന അനുഭവം വാക്കുകൾ കൊണ്ട് പറയാനാകില്ല. ബൈലാറ്ററൽ പരമ്പരകളിൽ ഇന്ത്യക്കെതിരെ കൂടുതൽ വിജയിച്ചിട്ടുള്ളത് ഞങ്ങളാണ്. പക്ഷേ ഏത് ടോട്ടലും പിന്തുടരാൻ ശേഷിയുള്ള ഇന്ത്യക്കെതിരായ വിജയം അനുപമമായിരുന്നു.
 
 ഇന്ത്യൻ നിരയിൽ എം എസ് ധോനി,രോഹിത് ശർമ,ശിഖർ ധവാൻ,യുവരാജ് സിംഗ്,വിരാട് കോലി എന്നിവർ ഉണ്ടായിരുന്നപ്പോൾ പല്ലു പോലും മുളയ്ക്കാതിരുന്ന രണ്ട് പേരാണ് പാകിസ്ഥാനുണ്ടായിരുന്നത്. ബാബർ അസം, ഹസൻ അലി,ഷദാബ് ഖാൻ, ഫഹീം അഷ്റഫ് എന്നിവരെല്ലാം ചെറിയ പിള്ളേരായിരുന്നു. രണ്ടു ഭാഗങ്ങളും തമ്മിൽ താരതമ്യം ചെയ്യാൻ പോലുമായിരുന്നില്ല. പരിചയസമ്പന്നരായി മുഹമ്മദ് ഹഫീസും ഷൊയെബ് മാലിക്കും മാത്രമാണ് പാക് നിരയിലുണ്ടായിരുന്നത്. സർഫറാസ് അഹ്മദ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിചയമില്ലാത്തവരുടെ നിരയാണ്, പക്ഷേ ഇന്ത്യയെ തകർക്കുക ഇംഗ്ലണ്ടിന് എളുപ്പമാകില്ല: ഡെയ്ൽ സ്റ്റെയ്ൻ

ഒരവസരം കൂടെ ലഭിച്ചാൽ കളിക്കാർക്ക് വേണ്ടി ഞാൻ പോകും, എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിനെ രക്ഷിക്കാൻ അത് മതിയാകില്ല: ഗാരി കേസ്റ്റൺ

2024ലെ ലോകകപ്പ് തോൽവിയായിരുന്നു ചിന്തയിൽ, അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തോന്നലാണ് മോട്ടിവേഷൻ തന്നത്: എയ്ഡൻ മാർക്രം

സഞ്ജു... മോനെ തകർത്തേക്കണെ, ഇന്ത്യ- ന്യൂസിലൻഡ് ടി20 മത്സരം കാര്യവട്ടത്ത്, ഷെഡ്യൂൾ അറിയാം

ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ,അതിവേഗത്തിൽ സെഞ്ചുറി നേടി സർഫറാസ്, വിക്കറ്റൊന്നും വീഴ്ത്താനാകാതെ ബുമ്ര

അടുത്ത ലേഖനം
Show comments